ഉരുൾപൊട്ടലിൽ പതറാതെ യുവവൈദികൻ; രക്ഷപ്പെടുത്തിയത് രണ്ടുജീവനുകൾ
Sunday, October 17, 2021 7:53 PM IST
വൈദികന്റെ സമയോചിതമായ ഇടപെടലിലൂടെ ഇടുക്കി മൂലമറ്റം പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടത് രണ്ടു ജീവനുകൾ. പാല രൂപത മൂലമറ്റം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളി സഹവികാരി ഫാ. സെബാസ്റ്റൃന് പേണ്ടാനത്താണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. നദിയുടെ തീരത്ത് താമസിക്കുന്ന അറയ്ക്കല്‍, പാറയ്ക്കല്‍ കുടുംബങ്ങളെയാണ് അച്ചനും ബേബിച്ചന് തട്ടാം പറന്പിലും ചേര്‍ന്ന് രക്ഷപെടുത്തിയത്.
അറയ്ക്കല്‍ ഷാജിയുടെ ഭാര്യ ബീന, കിടപ്പുരോഗിയായ പാറയ്ക്കല്‍ അന്നമ്മ എന്നിവരേ വടം ഉപയോഗിച്ചാണ് അച്ചനും ബേബിച്ചനും രക്ഷപെടുത്തിയത്. ഇരു വീടുകളും വീട്ടു സാധനങ്ങളും ഞൊടിയിടയില്‍ വെള്ളം കവരുകയും ചെയ്തു. സെബാസ്റ്റൃന് പേണ്ടാനത്ത് അച്ചനെ അഭിനന്ദിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മൂലമറ്റത്ത് മാത്രം എട്ടോളം ഉരുൾപ്പൊട്ടലുകളാണുണ്ടായത്. തുന്പച്ചി, മണപ്പാടി, ഇലപ്പള്ളി, എടാട്, പൂച്ചപ്ര,പുത്തേട് വലകെട്ടി, കൂവപ്പള്ളി, കുന്പങ്ങാനം എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. അതേ സമയം ചെറുതുംവലുതുമായ നിരവധിഉരുൾപൊട്ടലുകൾ പ്രദേശത്തുണ്ടായതായാണ് നാട്ടുകാർ പറയുന്നത്. ഉരുൾപ്പൊട്ടലിനെ തുടർന്നു കുത്തിയൊലിച്ചെത്തിയ വെള്ളം പല പ്രദേശങ്ങളിലും കനത്തനാശം വിതച്ചു.