"നായ പ്രശ്‌നമാണ്', തോക്കുമായി എത്തി അയല്‍വാസി; വീഡിയോ
Tuesday, March 5, 2024 3:38 PM IST
നായകളെ മിക്കവരും തങ്ങളുടെ വീട്ടില്‍ ഓമനിച്ച് വളര്‍ത്താറുണ്ട്. എന്നാല്‍ ഈ നായകള്‍ വീട്ടുകാര്‍ക്ക് ഓമനകള്‍ ആണെങ്കിലും മറ്റുള്ളവര്‍ക്ക് അങ്ങനെ ആകണമെന്നില്ല. ചില നായകള്‍ നാട്ടുകാരെ നാടുമുഴുവന്‍ ഓടിക്കും.

ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ വെറുതേ കിടക്കുന്ന നായയേ ചൊറിഞ്ഞ് ചെല്ലും. എന്നിട്ട് അതിന്‍റെ കടി വാങ്ങും. ബാക്കി ജീവിത കാലമെല്ലാം "മൃഗവിരോധി'യുമാകും.

ഇപ്പോഴിതാ തനിക്കുനേരേ കുരച്ച നായയേ വെടിവെച്ചു കൊന്നേ അടങ്ങൂ എന്ന വാശിയോടെ നിന്ന ഒരു യുവാവിന്‍റെ കഥ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സംഭവം മധ്യപ്രദേശിലെ ഗ്വാളിയോറിലാണ്.

ഇവിടെ ദാബ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ തെക്കന്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ചുര്‍ലി ഗ്രാമത്തില്‍ ആരതി റാണ എന്ന ഒരു യുവതി ഉണ്ടായിരുന്നു. യുവതിയുടെ വീട്ടില്‍ ഒരു നായ ഉണ്ടായിരുന്നു.

ആരതിയുടെ അയല്‍വാസിയാണ് വിക്രം റാണ എന്നയാള്‍. വീഡിയോ ദൃശ്യങ്ങളില്‍ ആരതിയുടെ വീട്ടുമുറ്റത്ത് തോക്കുമായി എത്തിയ വിക്രം വഴക്കുണ്ടാക്കുകയാണ്. ആരതിയുടെ നായേ കൊല്ലുമെന്നാണ് വിക്രം പറയുന്നത്.

വഴക്ക് മോശപ്പെട്ട ഭാഷയിലേക്ക് മാറുമ്പോള്‍ രണ്ടുപക്ഷവും വിട്ടുകൊടുക്കാതെ മുന്നേറുകയാണ്. ഇടയ്ക്ക് വിക്രം മൊന്തയൊക്കെ വലിച്ചെറിയുന്നുണ്ട്. എന്തായാലും തോക്കെടുത്തെന്നല്ലാതെ വിക്രം ആരേയും കാച്ചിക്കളഞ്ഞില്ല.

പക്ഷേ ആരതി വേഗത്തില്‍ സമീപത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തു. നായ ഒരിക്കല്‍ വിക്രം റാണയുടെ കുട്ടികളെ ഒന്ന് മണം പിടിച്ചു. അതാണ് ഈ പൊല്ലാപ്പിന് കാരണമെന്ന് ആരതി പറയുന്നു.

വഴക്കിനിടെ ആരതിയുടെ കുടുംബത്തില്‍ ആരോ വീഡിയോ പകര്‍ത്തിയിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ലെെസന്‍സുള്ള തോക്കുമായി മുങ്ങിയ വിക്രത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണവരിപ്പോള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.