സ്വിമ്മിംഗ് പൂളില്‍ കുളിച്ചുല്ലസിക്കുന്ന കുരങ്ങുകള്‍; വൈറല്‍ വീഡിയോ
Saturday, May 4, 2024 10:41 AM IST
വേനല്‍ക്കാലം ആണല്ലൊ. ഉഷ്ണം ഏറ്റവും സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും. മനുഷ്യര്‍ എയര്‍ കണ്ടീഷണറും മറ്റുമായി ഇതിനെ നേരിടുന്നു. എന്നാല്‍ മൃഗങ്ങളിലും പക്ഷികളിലും പലതും ചെത്താടുങ്ങുകയാണ്.

പക്ഷേ ശേഷിയുള്ളത് ശേഷിക്കും എന്നാണല്ലൊ. അത്തരത്തിലുള്ള ചില കുരങ്ങുകളുടെ കാര്യമാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. സംഗതി മറ്റൊന്നുമല്ല ചൂടിനെ നേരിടാന്‍ ഇവര്‍ നടത്തുന്ന കുളിയാണ് കാര്യം.

എന്നാല്‍ ഈ കുളി സാധാരണ പോലെ കുളത്തിലൊ നദിയിലൊ അല്ല. മറിച്ച് സ്വിംമ്മിംഗ്പൂളിലാണിത്. എക്‌സിലെത്തിയ വീഡിയോയില്‍ മുംബൈയിലെ ഒരു ഹില്‍സ്‌റ്റേഷനില്‍ നിന്നുള്ള കാഴ്ചയാണുള്ളത്.

ദൃശ്യങ്ങളില്‍ ബോറിവലി ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഒരു പാര്‍പ്പിട സമുച്ചയത്തിനുള്ളിലെ സ്വിമ്മിംഗ്പൂളില്‍ ഒരു ഡസനോളം കുരങ്ങുകള്‍ തകര്‍ത്ത് കുളിക്കുകയാണ്. ഈ ദൃശ്യങ്ങള്‍ ഒരാള്‍ ചെടികള്‍ക്ക് പിറകില്‍ നിന്നും പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കിടുകയുമായിരുന്നു.

വൈറലായി മാറിയ കാഴ്ചയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "മനുഷ്യര്‍ക്ക് മാത്രമല്ലല്ലൊ അവറ്റകള്‍ക്കും ആകാം' എന്നാണൊരാള്‍ കുറിച്ചത്. "ഈ ഭൂമി എല്ലാവര്‍ക്കും ഉള്ളത്. അവ ആനന്ദിക്കട്ടെ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.