വീട്ടിൽ ഉറങ്ങാൻ കിടന്നു; ഉണരുന്പോൾ യുവതി മുപ്പതടി താഴ്ചയിൽ
Tuesday, October 26, 2021 4:21 PM IST
സൂക്ഷിച്ചു നടന്നില്ലെങ്കിൽ തീർച്ചയായും വീഴും... അതിപ്പോ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടെങ്കിൽ അൽപ്പം കൂടുതൽ സൂക്ഷിക്കണം. കാരണം അപ്പോഴൊന്നു വീണാൽ അത് ഒര വീഴ്ച തന്നെയായിരിക്കും.

നാൽപ്പതുകാരിയായ ലൂ മിച്ചൽ സ്കോട്ട്ലൻഡിലെ അർബഡീനയിലെ കൂട്ടുകാരിയുടെ വീട്ടിൽ വന്നതായിരുന്നു. രാത്രിയിൽ ഉറങ്ങാൻ കിടന്നതു മാത്രമേ ലൂവിന് ഓർമ്മയുള്ളു. ഉണരുന്പോൾ മുപ്പതടി താഴ്ചയിൽ ഒരു കെട്ടിടത്തിന്‍റെ മുകളിലാണ് കിടക്കുന്നത്. തലമുറിഞ്ഞ് വേദനിക്കുന്നതും രക്തം വരുന്നതൊമൊക്കെ അറിയുന്നുണ്ട്. പക്ഷേ, എന്താണ് സംഭവിച്ചതെന്ന് ലൂവിന് ഒരു പിടിയും കിട്ടിയില്ല.

ഉറക്കത്തിൽ നടക്കുന്നതിനിടയിലാണ് ലൂ 30 അടി താഴ്ചയിലേക്ക് വീണത്. എന്തായാലും അഗ്നിശമനസേനയുടെ കൃത്യമായ ഇടപെടൽ മൂലം നിസാരപരിക്കുകളോടെ ലൂ രക്ഷപെട്ടു.

നിലവിളി

വീഴാൻ പോകുന്നതായി തോന്നിയിരുന്നുവെന്നും പെട്ടെന്ന് നിലവിളിക്കുകയായിരുന്നുവെന്നും ലൂ പറഞ്ഞു. നിലവിളി കേട്ട് ആളുകൾ എത്തിയപ്പോഴേക്കും ലൂ അങ്ങ് താഴെയെത്തിയിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ നിന്നും ലൂ ഇതുവരെയും മോചിതയായിട്ടില്ല.

സൈക്കോളജി വിദ്യാർഥിയായ താൻ കൗമാര കാലത്ത് ഉറക്കത്തിൽ എഴുന്നേറ്റ് പല മുറികളിലേക്കും നടക്കാറുള്ളതായും , സ്വയം സംസാരിക്കാറുള്ളതായും അമ്മ പറഞ്ഞതായി ഓർക്കുന്നുണ്ടെന്ന് പറഞ്ഞു. ഈ സംഭവം തന്നെ ആകെ ഭയപ്പെടുത്തി, അതിനാൽ ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പമാണ് താമസമെന്നും പൂർവകാലം തന്നെ വേട്ടയാടുന്നുവെന്നും മാനസിക ആരോഗ്യം തകർക്കുകയും ചെയ്യുന്നതായും അവൾ പറഞ്ഞു. ലൂവിന്‍റെ രണ്ടാം ജന്മവും മരണത്തിൽ നിന്നുള്ള അത്ഭുതകരമായ രക്ഷപെടലുമാണ് സുഹൃത്തുക്കളുടെയും പരിചിതരുടെയും ഇടയിലെ ചർച്ച വിഷയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.