സ്വിമ്മിംഗ് പൂളിനുള്ളിൽ മുതല; ചിത്രങ്ങൾ പങ്കുവച്ച് യുവതി
Wednesday, July 31, 2019 11:25 AM IST
പുലർച്ചെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ യുവതി വീട്ടിലെ സ്വിമ്മിംഗ് പൂളിനുള്ളിൽ കണ്ടത് മുതലയെ. ഫ്ളോറിഡയിലാണ് സംഭവം. കെറി കീബെ എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്.

മുറിക്ക് പുറത്ത് നിന്നും ശബ്ദം കേട്ട ഇവർ ടോർച്ച് ലൈറ്റിന്‍റെ വെളിച്ചത്തിൽ പരിശോധിച്ചപ്പോഴാണ് ഭീമൻ മുതല സ്വിമ്മിംഗ് പൂളിൽ കിടക്കുന്നത് കണ്ടത്. രണ്ടു മണിക്കൂർ കാത്തു നിന്നതിനു ശേഷം ഇവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു.



മുതലയെ പിടിക്കുന്ന ഒരാളുമായാണ് പോലീസ് സ്ഥലത്ത് എത്തിയത്. ഇദ്ദേഹം ഉടൻ തന്നെ മുതലയെ ഇവിടെ നിന്നും നീക്കം ചെയ്തു. ഏകദേശം ഏഴ് അടി നീളമുള്ള മുതലയ്ക്ക് 15 വയസ് പ്രായമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

നഗരമധ്യത്തിലാണ് താൻ താമസിക്കുന്നതെങ്കിലും ഇവിടം വനം പോലെയാണെന്ന് കെറി പറയുന്നു. ചെന്നായ്ക്കൾ, കാട്ടുപൂച്ചകൾ, മുയലുകൾ, പാമ്പുകൾ, പരുന്തുകൾ തുടങ്ങിയവയെ താൻ ഇവിടെ കണ്ടിട്ടുണ്ടെന്ന് കെറി വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.