ട്രാഫിക് നിയമങ്ങൾ തെറ്റിക്കാത്തയാൾക്ക് പുതിയ കാർ സമ്മാനമായി നൽകി ദുബായ് പോലീസ്
Sunday, August 11, 2019 2:05 PM IST
റോഡ് നിയമങ്ങൾ ഒരിക്കൽ പോലും തെറ്റിക്കാതെ മാന്യമായി വാഹനമോടിച്ചയാൾക്ക് പുതിയ കാർ സമ്മാനമായി നൽകി ദുബായ് പോലീസ്. സൈഫ് അബ്ദുള്ള സുൽത്താൻ അൽ സുവൈദി എന്നയാൾക്കാണ് കാർ സമ്മാനമായി ലഭിച്ചത്.

ഒരു മാസം മുഴുവൻ നിയമലംഘനങ്ങളൊന്നും നടത്താതെ വാഹനം ഓടിച്ചാൽ ഡ്രൈവർക്ക് ഒരു വൈറ്റ് പോയിന്‍റ് ലഭിക്കും. ഇത്തരത്തിൽ ഒരു വർഷം 12 പോയിന്‍റുകൾ ലഭിക്കും. അഞ്ച് വർഷം നിയമങ്ങൾ ലംഘിക്കാതെ വാഹനമോടിക്കുന്നവരുടെ പേരുകൾ നറുക്കിട്ടെടുത്ത് സമ്മാനം നൽകുകയാണ് പോലീസ് ചെയ്യുന്നത്.

പോലീസ് ഉപമേധാവി മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സമ്മാനം നൽകുവാൻ സൈഫ് അബ്ദുള്ളയുടെ വീട്ടിൽ എത്തി സമ്മാനം കൈമാറിയത്. ഒരു തിരക്കുമായി ബന്ധപ്പെട്ട് അദ്ദേഹം സ്ഥലത്തില്ലായിരുന്നു. അബ്ദുള്ളയുടെ പിതാവിന് അവർ കാർ കൈമാറി.

സുരക്ഷിതവും സന്തോഷകരുമായ യാത്രയെ പ്രോത്സാഹിപ്പിക്കുവാനാണ് ഈ നീക്കമെന്ന് അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.