ഹിറ്റ്ലറുടെ പെയിന്റിംഗുകൾ ആർക്കും വേണ്ട..!
Monday, February 11, 2019 9:58 AM IST
നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ പെയിന്റിംഗുകൾ അടക്കമുള്ള വസ്തുക്കൾ ലേലത്തിനു വച്ചത് ആരും വാങ്ങാൻ എത്തിയില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസികളെ വിചാരണ ചെയ്ത ന്യൂറംബർഗിലായിരുന്നു ലേലം. പൊള്ളുന്ന വിലയ്ക്കു ഇവ വാങ്ങാൻ ആരും തയാറായില്ല.
ഹിറ്റ്ലറുടെ അഞ്ചു പെയിന്റിംഗുകളും സ്വസ്തിക ചിഹ്നമുള്ള ചാരുകസേരയും അടക്കമുള്ള വസ്തുക്കളാണ് ദ വെയ്ഡ്ലർ കമ്പനി ലേലത്തിനു വച്ചത്. 630 യൂറോയ്ക്ക് ഒരു മേശവിരിയും 5500 യൂറോയ്ക്ക് ഒരു പൂപ്പാത്രവും ആളുകൾ വാങ്ങിക്കൊണ്ടുപോയി. എന്നാൽ സ്വസ്തിക ചിഹ്നമുള്ള ചൂരൽക്കസേര അടക്കമുള്ളവ വിറ്റുപോയില്ല.

‘ഹിറ്റ്ലർ’ എന്നു കയ്യൊപ്പിട്ടിട്ടുള്ള ചിത്രങ്ങൾ വ്യാജമായിരിക്കാമെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു. ഹിറ്റ്ലറുടെ ഒപ്പോടുകൂടിയ പ്രകൃതിദൃശ്യ വാട്ടർകളറിന് 51,000 ഡോളറാണ് വില പ്രതീക്ഷിച്ചിരുന്നത്.