കരുണാമയനേ കാവല്‍വിളക്കേ കനിവിന്‍ നാളമേ... കണ്ണ് നനയിച്ച് ചിത്ര
Sunday, April 12, 2020 4:55 PM IST
മോഹന്‍ലാലിനു പിന്നാലെ പ്രശസ്ത ഗായിക കെ.എസ്. ചിത്രയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പിന്തുണയുമായെത്തി അവരോടു സംവദിച്ചു. ശരിക്കും ഒന്നോ രണ്ടോ പാട്ടുപാടി ആരോഗ്യ പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, ചിത്രയോടൊപ്പം സ്കീനിലാണെങ്കിലും നേരിട്ടു സംവദിക്കാന്‍ കിട്ടിയ അവസരം എല്ലാവരും ഉപയോഗപ്പെടുത്തി.

ചിത്രയാകട്ടെ നിറഞ്ഞ ചിരിയോടെ ’ഇനിയും പാടണോ, എത്ര വേണമോ പാടിത്തരാം... എന്നെക്കൊണ്ടതല്ലേ പറ്റൂ. സന്തോഷമായി, എന്ത് വേണമെങ്കിലും ചെയ്യാം’ എന്നാണു പറഞ്ഞത്. എല്ലാ ജില്ലകളിലുമുള്ള കോവിഡ് കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മാനസിക പിന്തുണ നല്‍കാൻ വേണ്ടിയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചെന്നൈയിലെ വീട്ടില്‍നിന്നു ചിത്ര ഒത്തുകൂടിയത്.



ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ എല്ലാ ജില്ലകളിലുമുള്ള ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, വിവിധ കോവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 300 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിനു കൈയടിയെന്നാണു ചിത്ര പറഞ്ഞത്. നിങ്ങളുടെ പിന്തുണയും ആത്മാര്‍ഥതയും ഇല്ലെങ്കില്‍ നമ്മള്‍ മോശം അവസ്ഥയിലേക്ക് പോയേനെ. ഷിഫ്റ്റോ ലീവോ ഇല്ലാതെ എത്രപേരാ സേവനമനുഷ്ഠിക്കുന്നത്. നമ്മള്‍ സുഖമായിട്ടിരിക്കുന്നത് നിങ്ങള്‍ കഷ്ടപ്പെടുന്നതു കൊണ്ടാണ്. ഈ തിരക്കിനിടയില്‍ നിങ്ങളുടെ ആരോഗ്യംകൂടി നോക്കണം. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും ഒരു കോടി നന്ദിയും പ്രാര്‍ഥനയുമുണ്ടെന്നും ചിത്ര പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട മലയാളം, തമിഴ്, കന്നട ഭാഷകളിലുള്ള എല്ലാ ഗാനങ്ങളും ഒരു മടിയും കൂടാതെ ചിത്ര പാടി. മോഹന്‍ലാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടിയ ’ലോകം മുഴുവന്‍ സുഖം പകരാനായ്...’ എന്ന ഗാനവും ചിത്ര പാടി. നെറ്റിയില്‍ പൂവുള്ള..., നീര്‍മണിപ്പീലിയില്‍..., ആകാശഗംഗ തീരത്തിനപ്പുറം..., പൂ മാനമേ..., അഞ്ജലീ അഞ്ജലി പുഷ്പാഞ്ജലി..., രാജ ഹംസമേ..., മഞ്ഞള്‍ പ്രസാദവും..., പൂന്തേനരുവീ..., ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നോരുക്കി വച്ചല്ലോ..., ഊവുരു പൂക്കളുമേ..., അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍.., ചീര പൂവുകള്‍ക്ക്..., ഉയിരേ ഉയിരേ വന്തു എന്നോട് കലന്തുവിടേ... ഇങ്ങനെ കേള്‍ക്കാന്‍ കൊതിക്കുന്നതായിരുന്നു ഗാനങ്ങള്‍.

അതേസമയം, ചിത്ര ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടും പാടിച്ചു. ചിലര്‍ പാട്ട് പാടാന്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഞാന്‍ പാടിയാല്‍ എല്ലാവരും എണീറ്റോടുമെന്നു പാലക്കാട് ഡിഎംഒ ഡോ. റീത്ത പറഞ്ഞതു ചിത്രയെപ്പോലും ചിരിപ്പിച്ചു. അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ ആവശ്യപ്പെട്ട "ഹിമശൈല സൈകത ഭൂമിയില്‍ നിന്നുനീ...’ എന്ന പാട്ട് ചിത്ര തന്നെ അവരെ പാടിപ്പഠിപ്പിച്ചു. "കാര്‍മുകില്‍ വര്‍ണന്‍റെ ചുണ്ടില്‍...’ എന്ന ഗാനം കോഴിക്കോട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു പ്രാര്‍ഥനയായി ആ ഗാനം ആലപിച്ചു.

കണ്ണൂര്‍ ഡിഎംഒ നാരായണ നായിക്കിനു വേണ്ടി കന്നട ഗാനവും പാടി. ഏറ്റവുമധികം രോഗികളെ ശുശ്രൂഷിക്കുന്ന കാസര്‍ഗോട്ടെ ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേകം ഓര്‍മിച്ചു. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി "കരുണാമയനേ കാവല്‍വിളക്കേ കനിവിന്‍ നാളമേ...’ എന്ന ഗാനം ഉള്ളുരുകി പാടിയപ്പോള്‍ പലരുടെയും കണ്ണ് നനഞ്ഞു.

ഹൃദയത്തില്‍ തൊട്ട അനുഭവമായിരുന്നു ഇതെന്നു മന്ത്രി പറഞ്ഞു. ഞങ്ങള്‍ ഒരു കുടുംബത്തെ പോലെയാണു ജോലി ചെയ്യുന്നത്. എല്ലാം മറന്നു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു സന്തോഷം പകരാന്‍ ചിത്ര കുറച്ച് നേരം കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും മന്ത്രി അറിയിച്ചു.

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തല്‍ ഖേല്‍ക്കര്‍, ആരോഗ്യ ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, എസ്എച്ച്എസ്ആര്‍സി എക്സി. ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു എന്നിവര്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍നിന്നു പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.