ചൈനയിലെ ഗുവാംഗ്സി ഴാംഗ് എന്ന പ്രദേശത്തെ ഭൂഗര്‍ഭ ഗവേഷകര്‍ പ്രാചീനമായൊരു കാട് കണ്ടെത്തിയതായി വാര്‍ത്താ എജന്‍സി ഷിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ലേയെ എന്നയിടത്തതായി ഉള്ള മുപ്പതോളം എച്ചില്‍ക്കുഴികളില്‍ ഒന്നിന് താഴെയായിട്ടാണ് ഈ വനം കണ്ടെത്തിയിരിക്കുന്നത്. 1000 അടി നീളവും 490 അടി വീതിയും 630 അടി ആഴവുമുള്ള ഒരു കുഴിയുടെ അടിയിലായിട്ടാണ് ഈ കാട് ഉണ്ടായിരുന്നത്.

130 അടിയോളം നീളമുള്ള വലിയ മരങ്ങളും മറ്റും അവിടുള്ളതായി ശാസ്ത്ര സംഘത്തെ നയിക്കുന്ന ചെന്‍ ലിക്സിന്‍ പറഞ്ഞു. ഇതുവരെ ശാസ്ത്ര ലോകം അറിയാത്ത നിരവധി സസ്യ ജാലങ്ങളും ജന്തുക്കളും ഇവിടുണ്ടാകാന്‍ ഇടയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്തിടെ മെക്സിക്കോയിലും പപുവ ന്യൂ ഗിനിയയിലും സമാനാമായ രീതിയില്‍ ഇത്തരം വലിയ ഗുഹകള്‍ കണ്ടെത്തിയിരുന്നു. ഏതായാലും ഇവയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കൊരുങ്ങുകയാണ് ശാസ്ത്രലോകം.