കോവിഡിന്‍റെ രുചിമേളം! കൂട്ടുകാരെ വിശ്വസിപ്പിക്കാൻ യുവാവിന്‍റെ വീഡിയോ
Wednesday, November 18, 2020 7:09 PM IST
കോവിഡ് 19 ലോകത്ത് പടർന്നുകൊണ്ടിരിക്കുകയാണ്. ആമസോൺ വനത്തിലെ ആദിവാസികൾക്കിടയിൽ പോലും വൈറസ് എത്തിയിരിക്കുന്നതായാണ് റിപ്പോർട്ട്. ഓരോ ദിവസവും പുതിയ വിവരങ്ങളാണ് കൊറോണ വൈറസിനെ കുറിച്ച് പുറത്തുവരുന്നത്. വൈറസ് എങ്ങനെയാണ് പടരുന്നത്, എത്ര ദിവസം ഒരു പ്രതലത്തിൽ സജീവമായിരിക്കും തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും പല അഭിപ്രായങ്ങളാണ്.

പനി, വരണ്ട ചുമ, പേശീ വേദന, തൊണ്ട വേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, നെഞ്ച് വേദന, ശ്വാസം മുട്ടല്‍, ക്ഷീണം എന്നിങ്ങനെ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് പലപ്പോഴും കോവിഡ് രോഗിയും പ്രകടിപ്പിക്കുക. രുചിയും മണവും നഷ്ടമാവുന്നതും കോവിഡിന്‍റെ ലക്ഷണങ്ങളാണ്.

കോവിഡ് പോസിറ്റീവായ അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള യുവാവ് സവാളയും വെളുത്തുള്ളിയും പച്ചയ്ക്ക് കഴിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ടിക് ടോക്കിലാണ് യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സവാള, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാ നീര് എന്നിവ പച്ചയ്ക്ക് കഴിച്ചാണ് റസൽ ഡോണല്ലി എന്ന യുവാവ് കോവിഡ് തന്‍റെ രസമുകുളങ്ങളെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നതെന്ന് കാണിക്കുന്നത്. രുചി ഇല്ലായ്മയുടെ കാര്യം സുഹൃത്തുക്കൾ വിശ്വസിക്കാൻ മടിച്ചതോടെയായിരുന്നു ഡൊണല്ലിയുടെ വീഡിയോ പോസ്റ്റ് ചെയ്തത്.

"ഞാൻ നിലവിൽ കോവിഡ് പോസിറ്റീവ് ആണ്. എനിക്ക് ഒന്നിന്‍റെയും രുചി അറിയാൻ കഴിയുന്നില്ല. കയ്പ്പുള്ളവ കഴിക്കാൻ ശ്രമിക്കണമെന്ന് എല്ലാവരും എന്നോട് പറയുന്നു. പക്ഷേ എന്‍റെ വീട്ടിൽ കയ്പ്പുള്ളതൊന്നുമില്ല. അതിനാൽ ഇത് കഴിക്കുന്നു'-സവാള കഴിക്കുന്നതിന് മുമ്പ് യുവാവ് പറഞ്ഞു.

സവാള കഴിച്ചിട്ടും ഒരു ഭാവഭേദവും ഉണ്ടാകാതിരുന്നതോടെ യുവാവ് ഒരു ചെറിയ ഗ്ലാസ് നിറയെ നാരങ്ങാ നീര് കുടിച്ചു. ഇതൊരു ക്രേസി വൈറസ് ആണെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.