കിണറ്റില്‍ നിന്നും രക്ഷപെടുത്തിയ ആളുടെ പാന്‍റിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
Wednesday, February 26, 2020 12:09 PM IST
ബോധമില്ലാതെ നിലത്ത് കിടക്കുന്നയാളുടെ പാന്‍റിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയില്‍ നിന്നുമാണ് ഏറെ ഭീതിയുണര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്.

മുകേഷ് കുശ്വാഹ എന്നാണ് ഇയാളുടെ പേര്. രാത്രി കൃഷി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങി വരും വഴിയാണ് പാമ്പുകള്‍ നിറഞ്ഞ കിണറ്റിലേക്ക് മുകേഷ് വീണത്. ഇയാളെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പ്രദേശം മുഴുവന്‍ തെരഞ്ഞു. അവസാനം ഇയാള്‍ കിണറ്റില്‍ കിടക്കുന്നത് കണ്ടു.

പാമ്പുകള്‍ക്ക് നടുവിലാണ് ഇയാള്‍ കിടന്നത്. ധൈര്യം സംഭരിച്ച് നാട്ടുകാര്‍ ഇയാളെ പുറത്തെത്തിച്ചെങ്കിലും ഇയാള്‍ ബോധരഹിതനായിരുന്നു. പിന്നീടാണ് ഇയാളുടെ പാന്‍റിനുള്ളില്‍ മൂര്‍ഖന്‍ പാമ്പുള്ളത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

നാട്ടുകാര്‍ ശ്രദ്ധയോടെ വടി ഉപയോഗിച്ച് കുത്തി പാമ്പിനെ പാന്‍റിന് പുറത്തെത്തിക്കുകയായിരുന്നു. ഭാഗ്യത്തിനാണ് ഇയാള്‍ക്ക് പാമ്പിന്‍റെ കടിയേല്‍ക്കാതിരുന്നത്. വീഴ്ച്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.