ആവേശത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു മത്സരം. അതിൽ ആരായിരിക്കും വിജയിക്കുകയെന്ന ആകാംഷയും ആവേശവും കാണികൾക്കുണ്ടായിരിക്കും.അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരം ബുദ്ധി ഉപയോഗിച്ച് കളിച്ച് ജയിച്ച ഒരു കുട്ടിയുടെ വീഡിയോയായിരുന്നു അത്.

ഈ വീഡിയോയില്‍ നിന്നും ഞാന്‍ നിരവധി കാര്യങ്ങൾ പഠിച്ചു എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഒരു കായിക മത്സരത്തിന്‍റെതായിരുന്നു. മുന്നിലിരിക്കുന്ന പാത്രത്തിലേക്ക് നീളത്തില്‍ നിരത്തി വച്ചിരിക്കുന്ന ബോളുകൾ നിക്ഷേപിക്കണം. ഒരു സമയം ഒരു ബോൾ മാത്രമേ എടുക്കാന്‍ പാടൊള്ളൂ എന്നാണ് കളിയിലെ നിയമം. മത്സരത്തിനായി ഒരുങ്ങി നില്‍ക്കുന്നവരില്‍ ഒരാൾ മറ്റേയാളെക്കാൾ അല്പം ചെറുതാണ്.

വിസില്‍ മുഴങ്ങി. ആദ്യത്തെ കുട്ടി പാത്രത്തിന് തൊട്ടടുത്തുള്ള ബോൾ എടുത്ത് പാത്രത്തിലിട്ടു. രണ്ടാമത്തെ ബോളും പാത്രത്തിലേക്കിട്ടു. ഈ സമയം രണ്ടാമത്തെ കുട്ടി ഏറ്റവും ദൂരെയുള്ള ബോളാണ് ആദ്യം പാത്രത്തിലേയ്ക്ക് എടുത്തി‌ട്ടത്.




മത്സരം മുറുകുന്നതിന് അനുസരിച്ച് രണ്ടാമത്തെ കുട്ടിയ്ക്കായി കൈയടികൾ കൂടി. ഏറ്റവും ഒടുവിലായി ആദ്യ കുട്ടി ഏറ്റവും ദൂരെയുള്ള ബോൾ എടുത്ത് കൊണ്ട് വരുന്നതിനിടെ രണ്ടാമത്തെ കുട്ടി പാത്രത്തിന് ഏറ്റവും അടുത്ത് വച്ചിരുന്ന ബോൾ എടുത്ത് പാത്രത്തിലേക്ക് ഇട്ട് വിജയിയായി.

വീഡിയോ സമൂഹ മാധ്യമ ഉപോക്താക്കളെ ഏറെ സന്തോഷിപ്പിച്ചു. അവര്‍ വീഡിയോയില്‍ നിന്നും തങ്ങൾക്ക് ലഭിച്ച പാഠത്തെ കുറിച്ച് എഴുതാന്‍ മത്സരിച്ചു. ആദ്യമേ കഠിനാധ്വാനം ചെയ്താല്‍ ഭാവിയില്‍ അത്രയ്ക്ക് കഠിനാധ്വാനം ചെയ്യാതെ ജീവിക്കാമെന്നായിരുന്നു ഒരു കുറിപ്പ്.

നിങ്ങൾ എങ്ങനെ തുടങ്ങുന്നു എന്നതിലല്ല നിങ്ങൾ എങ്ങനെ അവസാനിപ്പിക്കുന്നുവെന്നതിലാണ് കാര്യമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. നിങ്ങളുടെ ജോലിയെ മറ്റൊരാളുടെ ജോലിയോട് താരതമ്യം ചെയ്യരുത്. നിങ്ങളുടെ ജോലിയില്‍ മാത്രം ശ്രദ്ധിക്കുകയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.