ലോകത്തിലെ ഏറ്റവും വലിയ നഗരം എവിടെയാണെന്ന് അറിയമോ? വിനോദ സഞ്ചാരികൾ അധികം ശ്രദ്ധിക്കാത്ത ഈ സ്ഥലം മറഞ്ഞിരിക്കുന്ന രത്നം പോലെയാണെന്നാണ് ദ ഡെയിലി എക്സ്പ്രസ് റിപ്പോർട്ട് പറയുന്നത്.

ചൈനയിലെ ചോങ്‌ക്വിങാണ് ലോകത്തിലെ ഏറ്റവും വലിയ മെഗാസിറ്റി. ആളുകൾക്ക് വിശ്വസിക്കാനാകാത്ത വിധമാണ് ഇവിടുത്തെ വിസ്മയങ്ങൾ. ഏകദേശം 32 ദശലക്ഷം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നുണ്ട്. 31,815 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഈ നഗരം ഓസ്ട്രിയയോളം വലിപ്പമുള്ള നഗരമാണ്.

നഗരവികസനത്തിന്‍റെ യഥാർത്ഥ അത്ഭുതമാണിത്. അതിന്‍റെ വലിപ്പവും ജനസാന്ദ്രതയുമൊക്കെ ആരെ ആകർഷിക്കും വിധത്തിലാണെങ്കിലും സഞ്ചാരികൾ അധികമെത്തിയിട്ടില്ലെന്ന് ദ ഡെയ്‌ലി എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

"ത്രിമാന നഗരം" എന്ന് വിളിപ്പേരുള്ള ചോങ്‌കിംഗ്, പർവതങ്ങളിലും താഴ്‌വരകളിലുമാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടങ്ങൾ പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നതുപോലെയാണ്. റോഡുകൾ നിലത്തിന് മുകളിൽ നീണ്ടുനിൽക്കുന്നത് മനോഹരമായ നഗരദൃശ്യം സൃഷ്ടിക്കുന്നു.

തെക്കുകിഴക്കൻ ചൈനയിൽ, യാങ്‌സി നദിയുടെ മുകൾ ഭാഗങ്ങളിലായാണ് ചോങ്‌ക്വിങ് സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിന് 3,000 വർഷത്തിലേറെ നീണ്ട സമ്പന്നമായ ചരിത്രമുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ നഗരം അതിവേഗം നവീകരിച്ചു.


പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഏതാണ്ട് ഒറ്റരാത്രികൊണ്ടെന്നവിധമാണ് ഇവിടെ പ്രത്യക്ഷപ്പെട്ടത്. കാര്യക്ഷമമായ പൊതുഗതാഗത സംവിധാനമാണ് ഏറെ ആകർഷകം. അതിന് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്.

കാരണം ഈ വിശാലമായ മഹാനഗരം എങ്ങനെ ചുറ്റി സഞ്ചരിക്കുമെന്നോർത്ത് ആശങ്ക വേണ്ട. അത് പ്രതീക്ഷിക്കുന്നതിലും എളുപ്പമാണ്.നഗരത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണെങ്കിലും കാൽനടയാത്രക്കാർക്ക് അനുയോജ്യമായ പ്രദേശമാണ് ജിഫാങ്‌ബെയ്‌യിലേക്കുള്ള സന്ദർശനം.ധാരാളം തെരുവ് ഭക്ഷണസാധനങ്ങൾ ആസ്വദിക്കാൻ അനുയോജ്യമായ ഇടവുമാണ്.

വുലിംഗ്, ഡാബ പർവതനിരകൾ ഉൾപ്പെടെ നിരവധി പർവതനിരകളാൽ ചുറ്റപ്പെട്ട, അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യവും ചോങ്‌ക്വിങ്ങിൽ ഉണ്ടെന്ന് ദി ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതിശയകരമായ ആകാശക്കാഴ്ചകൾക്കായി വിനോദസഞ്ചാരികൾക്ക് യാങ്‌സി നദിക്ക് കുറുകെയുള്ള ഒരു കേബിൾ കാർ എടുക്കാം.ഇനി ത്രീ ഗോർജസ് മ്യൂസിയത്തിലെത്താനാണെങ്കിൽ ഒരു കെട്ടിടത്തിലൂടെ മോണോറെയിൽ ഓടിക്കാം. ഹോങ്‌യ ഗുഹ, പീപ്പിൾസ് ലിബറേഷൻ സ്മാരകം, യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഡാസു റോക്ക് കൊത്തുപണികൾ എന്നിങ്ങനെ കണ്ടിരിക്കേണ്ട മറ്റ് സ്ഥലങ്ങളും നിരവധിയുണ്ടിവിടെ