ശാരീരിക പരിമിതികളോട് പടവെട്ടി ജീവിതവിജയം കൈവരിച്ച ഒരു "രാജാവിന്‍റെ' കഥ
Thursday, June 27, 2024 1:14 PM IST
ഈ ലോകത്ത് ഏറ്റവും ശക്തനായവന്‍ തീര്‍ച്ചയായും തന്‍റെ പരിമിതികളെ ആത്മവിശ്വാസത്തോടെ മറികടക്കുന്ന ഒരുവനാണ്. കാരണം അത്തരമൊരാള്‍ തനിക്ക് മാത്രമല്ല ഒട്ടനവധിപേര്‍ക്കാണ് പോസിറ്റീവ്‌നെസ് നല്‍കുന്നത്. അവര്‍ അറിഞ്ഞൊ അറിയാതെയോ ഒരുപാട് പേരുടെ ജീവതത്തെയും ചിന്തയേയും മാറ്റിക്കളയുന്നു.

ആ ഗണത്തിലുള്ള ഒരാളാണ് സൂര്യദേവ് എന്ന വിദ്യാര്‍ഥി. ഇടുക്കി സ്വദേശികളായ വിജയകുമാറിന്‍റെയും ജിജിമോളുടെയും മകനായ സൂര്യദേവ് മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി എന്ന അസുഖ ബാധിതനാണ്. ഈ അസുഖം നിമിത്തം വീല്‍ചെയറില്‍ ആണ് അദ്ദേഹത്തിന്‍റെ സഞ്ചാരം.

എന്നാല്‍ തന്‍റെ ശാരീരിക പരിമിതികളുടെ അവശതകള്‍ക്കിടയിലും ജീവിതത്തില്‍ വിജയം കൈവരിക്കാനുള്ള ഒരു ദൃഢനിശ്ചയം സൂര്യനുണ്ട്. പഠനത്തിലും പഠനേതര വിഷയങ്ങളിലും ഒരുപോലെ മികവു പുലര്‍ത്തുന്ന ഈ വിദ്യാര്‍ഥി ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്‍പത് എപ്ലസും 97 ശതമാനം മാര്‍ക്കും നേടിയാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.

മാത്രമല്ല നല്ലൊരു ചിത്രകാരന്‍ കൂടിയാണ് ഈ കുട്ടി. അടുത്തിടെ തൃപ്പൂണിത്തുറയില്‍ ഔദ്യോഗിക പരിപാടിക്ക് വന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചിത്രം വരച്ച് സൂര്യദേവ് അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. സൂര്യദേവിന്‍റെ കഴിവില്‍ അദ്ഭുതപ്പെട്ട മന്ത്രി വിദ്യാര്‍ഥിയെ അഭിനന്ദിക്കാന്‍ മറന്നില്ല. കൂടാതെ കഴിഞ്ഞ അത്തച്ചമയ ഘോഷയാത്രയില്‍ കൊച്ചി രാജാവിന്‍റെ വേഷത്തില്‍ വീല്‍ചെയറില്‍ സഞ്ചരിച്ച് സൂര്യദേവ് കാണികളുടെ മനം കവര്‍ന്നിരുന്നു.

കഴിഞ്ഞ 24 വര്‍ഷമായി തൃപ്പൂണിത്തുറ വടക്കേക്കോട്ട മുല്ലയ്ക്കല്‍ നഗറില്‍ വാടകയ്ക്ക് ആണ് വിജയകുമാറിന്‍റെ കുടുംബം താമസിക്കുന്നത്. നിലവില്‍ തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ ബയോമാത്സില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയിരിക്കുകയാണ് സൂര്യദേവ്. ഭാവിയില്‍ ഒരു ശാസ്ത്രജ്ഞനാകാനാണ് അവനിഷ്ടം.

സൂര്യദേവിന് സഹായത്തിനായി എപ്പോഴും അടുത്തൊരാള്‍ ഉണ്ടാകേണ്ട സ്ഥിതിയാണിപ്പോള്‍. മോട്ടോര്‍ ഘടിപ്പിച്ച ഒരു ഇലക്ട്രിക്ക് വീല്‍ചെയര്‍ ലഭിച്ചാല്‍ മറ്റുള്ളവരെ ആശ്രയിക്കാതെ തനിക്ക് സഞ്ചരിക്കാനാകുമെന്ന ആഗ്രഹത്തിലാണ് സൂര്യദേവ്. ന്യൂട്രീഷന്‍ ഫുഡിനു മാത്രം ഒരു മാസം 10,000 രൂപയോളം സൂര്യദേവിന് വേണ്ടി വരുന്നുണ്ട്.

എന്നാൽ തന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജീവിതത്തോട് തോല്‍ക്കാനിഷ്ടമില്ലാത്ത ഈ മിടുക്കന്‍. ഫോണ്‍: 90371 30637.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.