പൂര്‍ണബോധമുള്ള രോഗി സ്വന്തം വൃക്ക ശസ്ത്രക്രിയയ്ക്ക് സാക്ഷിയായപ്പോള്‍
Wednesday, June 26, 2024 3:30 PM IST
പണ്ട് ശസ്ത്രക്രിയ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ ഭയപ്പെടുമായിരുന്നു. അനസ്‌തേഷ്യ നല്‍കുമ്പോള്‍ മയക്കത്തിലേയ്ക്ക് പോകുന്നതിനെയാണ് പലരും ഭയപ്പെടുന്നത്. എന്നാല്‍ ആരോഗ്യരംഗം പുരോഗമിച്ചതോടെ താക്കോല്‍ദ്വാര ശസ്ത്രക്രിയവരെ നടക്കുന്നു.

ഇപ്പോഴിതാ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോള്‍ ഉണര്‍ന്നിരുന്ന ഒരു രോഗി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. അമേരിക്കയിലെ ചിക്കാഗോയിലുള്ള ജോണ്‍ നിക്കോളാസ് ആണ് ഈ വ്യക്തി.

നോര്‍ത്ത് വെസ്റ്റേണ്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്‍റ് സര്‍ജന്‍ ഡോ. നാഡിഗ്, നോര്‍ത്ത് വെസ്റ്റേണ്‍ മെമ്മോറിയല്‍ ആശുപത്രിയിലെ റീജിയണല്‍ അനസ്തേഷ്യോളജി ആന്‍ഡ് അക്യൂട്ട് പെയിന്‍ മെഡിസിന്‍ മേധാവി വിസെന്‍റ് ഗാര്‍സിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.

രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ രോഗി പൂര്‍ണബോധത്തോടെ ഇരുന്നപ്പോള്‍തന്നെയാണ് മെഡിക്കല്‍ സംഘം ചെയ്തത്. ഡോക്ടര്‍മാര്‍ സാധാരണ ജനറല്‍ അനസ്‌തേഷ്യ ഉപയോഗിക്കുന്നതിന് പകരം സ്‌പൈനല്‍ അനസ്‌തേഷ്യയാണ് ഉപയോഗിച്ചത്. ഉണര്‍ന്നിരുന്നതിനാല്‍ ശസ്ത്രക്രിയ എളുപ്പമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ജോണ്‍ തഴെ 16-ാം വയസില്‍ ക്രോണ്‍സ് എന്ന രോഗബാധിതനായി മാറി. പിന്നീട് വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. വൈകാതെ വൃക്കയുടെ പ്രവര്‍ത്തനശേഷി കുറഞ്ഞുതുടങ്ങി. കുറച്ച് നാള്‍ ഡയാലിസിസ് ഒഴിവാക്കാനും മരുന്ന് നല്‍കി നിയന്ത്രിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാല്‍ പിന്നീടിത് വലിയ പ്രശ്‌നമായി മാറി. ഇതോടെ 2022 ല്‍ അദ്ദേഹം ചിക്കാഗോയിലേക്ക് മാറുകയും നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനില്‍ ചികിത്സ തേടുകയും ചെയ്തു. വൃക്ക മാറ്റിവയ്ക്കാം എന്ന ഒരു നിര്‍ദേശം ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചു.

എന്നാല്‍ നിക്കോളാസിന് ഒരു ദാതാവിനെ കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇടയില്‍ ജോണിന്‍റെ മാതാവ് ദാതാവാകാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും സ്തനാര്‍ബുദ രോഗനിര്‍ണയത്തെത്തുടര്‍ന്ന് അത് നടന്നില്ല. പിന്നീട് അദ്ദേഹത്തിന്‍റെ ഉറ്റചങ്ങാതി പാറ്റ് വൈസ് വൃക്ക ദാനം ചെയ്യാന്‍ തയാറായി. അതോടെയാണ് ഈ ശസ്ത്രക്രിയയ്ക്ക് കളമൊരുങ്ങിയത്.

സാധാരണ ഇത്തരമൊരു ശസ്ത്രക്രിയയ്ക്ക് ശേഷം ഏഴ് ദിവസത്തോളം രോഗികള്‍ ആശുപത്രിയില്‍ തുടരാറുണ്ട്. എന്നാല്‍ ഈ 28 കാരന്‍ 24 മണിക്കൂറിനുള്ളില്‍ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേയ്ക്ക് മടങ്ങി. എന്തായാലും ഇദ്ദേഹം സുഖമായി സാധാരണ ജീവിതം നയിക്കുന്നതായാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.