"ഞങ്ങള്‍ക്ക് വലിയ ഹൃദയങ്ങളുണ്ട്'; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍
Friday, June 14, 2024 10:40 AM IST
ആളുകള്‍ എന്തെല്ലാം കാര്യങ്ങളിലാണ് ലോക റിക്കാര്‍ഡ് ഇടുക എന്ന് ചിന്തിക്കാനെ കഴിയില്ല. ചിലര്‍ ജന്മസിദ്ധമായ പ്രത്യേകതകള്‍ക്കൊണ്ട് റിക്കാര്‍ഡില്‍ ഇടംപിടിക്കുമ്പോള്‍ വേറെ ചിലര്‍ സാഹസികത നിമിത്തമാണ് റിക്കാര്‍ഡ് നേടുക.

എന്നാല്‍ ചില റിക്കാര്‍ഡുകള്‍ അവയുടെ കൗതുകം നിമിത്തം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കും. അത്തരത്തില്‍ സവിശേഷമായ ഒരു റിക്കാര്‍ഡ് നേട്ടത്തിന്‍റെ കാര്യമാണ്. ഈ റിക്കാര്‍ഡ് ഒരു കല്യാണം നിമിത്തമാണുണ്ടായത്.

ബ്രസീലിയന്‍ ദമ്പതികളായ പൗലോ ഗബ്രിയേല്‍ ഡ സില്‍വ ബാറോസും കറ്റിയൂസിയ ലി ഹോഷിനോയും ആണ് ഈ റിക്കാര്‍ഡ് സ്വന്തമാക്കിയവര്‍. ഇവര്‍ ഏറ്റവും നീളം കുറഞ്ഞ വധൂവരന്‍മാരാണത്രെ. 2006-ല്‍ ആണ് ഇവര്‍ കണ്ടുമുട്ടിയത്. പിന്നീട് 15 വര്‍ഷത്തിനിപ്പുറം ഒന്നിക്കുകയായിരുന്നു.

ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സ് അനുസരിച്ച്, ദമ്പതികളുടെ സംയുക്ത ഉയരം 181.41 സെന്‍റീമീറ്റര്‍ (71.42 ഇഞ്ച്) ആണ്. പൗലോയുടെ ഉയരം 90.28 സെന്‍റീമീറ്റര്‍ (35.54 ഇഞ്ച്) കറ്റിയൂസിയയുടെ ഉയരം 91.13 സെന്‍റീമീറ്റര്‍ (35.88 ഇഞ്ച്) ആണ്.

ഈ ദമ്പതികള്‍ക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയാണ് നെറ്റിസണ്‍സ് ഇപ്പോള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.