നിഗൂഢമായ നീല ജലാശയം; ഞെട്ടി നാട്ടുകാർ
Wednesday, June 12, 2024 11:07 AM IST
വെളളം എന്നാല്‍ സാധാരണ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് നിറരഹിതമായ ഒരു ഒഴുക്കായിരിക്കുമല്ലൊ. അതിപ്പോള്‍ കിണറ്റിലായാലും നദിയിലായാലും കുപ്പിയിലായാലും വെള്ളത്തിന് നിറമില്ലല്ലൊ.

എന്നാല്‍ കടലിലെ ജലം നിറമുള്ളതായിട്ടാണ് നമുക്ക് തോന്നുക. പക്ഷേ അടുത്തിടെ മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ ഒരു ഗ്രാമത്തല്‍ കാണപ്പെട്ട ജലാശയവും അതിന്‍റെ നിറവും കണ്ടവരൊക്കെ ഞെട്ടി.

കാരണം ഈ വെള്ളത്തിന് നിറം നീലയായിരുന്നു. എക്‌സിലെത്തിയ ദൃശ്യങ്ങളില്‍ മഹ്‌സ്‌ല ഗ്രാമത്തിലെ ഒരു ജലാശയമാണുള്ളത്. അന്നാട്ടില്‍ ഒരു പെരുമഴ പെയ്യുകയുണ്ടായി. തകര്‍ത്തുപെയ്ത ആ മഴയ്ക്ക് ശേഷം ജലാശയം കണ്ട നാട്ടുകാര്‍ അന്തംവിട്ടു.

കാരണം നല്ല നീലനിറത്തിലായിരുന്നത്. മാത്രമല്ല ഈ ജലം പാടത്തിലേക്കും ഒഴുകി. ഈ കാഴ്ച നാട്ടുകാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ചു. അതോടെ നെറ്റിസണ്‍സിന് കൗതുകമായി.

എന്താണിതിന്‍റെ കാരണമെന്ന ചോദ്യമാണ് പല കോണില്‍ നിന്നും ഉയരുന്നത്. പലതരം ഉത്തരങ്ങള്‍ പലകോണില്‍ നിന്നും ഉയരുന്നുണ്ട്. വലിയ കളര്‍ ബോക്‌സില്‍ നിന്നും നിറം വെള്ളത്തിലെത്തി എന്നാണ് ചിലര്‍ പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.