പത്തില്‍ പത്തുതവണ പൊട്ടി; പക്ഷെ ഒടുവില്‍ നാട്ടുകാര്‍ ഞെട്ടി, കൊട്ടി...
Saturday, June 1, 2024 3:09 PM IST
"വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ വെയ്പ്പ്. നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസത്തില്‍ കുട്ടികളുടെ ആദ്യനിര്‍ണായക ഘട്ടമാണ്10-ാം ക്ലാസ് പരീക്ഷ എന്ന് കരുതുന്നവര്‍ വളരെ കൂടുതലാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റാല്‍ നാണക്കേടായി എന്ന് കരുതുന്നവരുടെ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്.

അല്‍പം കാലം മുന്നേ മാര്‍ക്കു കുറഞ്ഞതിന്‍റെ പേരില്‍ മാതാപിതാക്കള്‍ കുട്ടികളെ വഴക്കുപറയുകയും തല്ലുകയും ചെയ്യന്ന കാഴ്ച പതിവായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ചിന്താഗതികളിലൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ട്.

നിലവില്‍ സോഷ്യല്‍ മീഡിയ ഒരാളുടെ പത്താം ക്ലാസ് വിജയം അങ്ങ് കൊണ്ടാടുകയാണ്. മീഡിയയും നാട്ടുകാരും ഇക്കൂട്ടത്തില്‍ ചേരുന്നുണ്ട്. ഈ വിജയം മറ്റാരുടെയും അല്ല, കൃഷ്ണ നാംദേവ് മുണ്ടെ എന്നയാളുടേതാണ്.

മഹാരാഷ്ട്രയിലെ ബീഡ് സിറ്റിയിലെ കൃഷ്ണ പത്താം ക്ലാസ് പാസായിരിക്കുന്നു. അതിനിത്ര പ്രത്യേകത എന്താണെന്നല്ലെ. ഇദ്ദേഹം നേരത്തെ 10 വട്ടം 10 ഒന്ന് പാസാകാന്‍ ശ്രമിച്ചു. എന്നാല്‍ ഓരോ തവണയും ദയനീയമായി തോറ്റുകൊണ്ടിരുന്നു.

തോല്‍വി കുറച്ചായപ്പോള്‍ ഇദ്ദേഹം ജയിക്കുമൊ എന്ന ആകാംക്ഷയായി നാട്ടുകാര്‍ക്ക്. പലരും "തനിക്ക് നല്ല പ്രായമുണ്ടല്ലൊ.വേറെ പണിക്ക് പൊയ്ക്കൂടെ' എന്ന ചോദ്യവുമായി എത്തി. എന്നാല്‍ കൃഷ്ണ പിന്‍മാറാന്‍ തയാറായില്ല. അദ്ദേഹം തുടരെത്തുടരെ പരീക്ഷ എഴുതി.

പറളി താലൂക്കിലെ രത്നേശ്വര്‍ സ്‌കൂളിലെ കൃഷ്ണ നാംദേവ് മുണ്ടെ മഹാരാഷ്ട്ര പത്താം ക്ലാസ് പരീക്ഷ പാസാകാനുള്ള ശ്രമങ്ങള്‍ 2018 മുതല്‍ തുടരുകയായിരുന്നു. അങ്ങനെ അഞ്ച് കൊല്ലത്തിനുള്ളില്‍ ആകെ 10 തവണയാണ് അദ്ദേഹം പരീക്ഷ എഴുതിയത്. അവസാനം ചരിത്രത്തിനായിരുന്നു തോറ്റത്. എന്നാല്‍ ഇത്തവണ സൃഷ്ടിച്ചതും ചരിത്രമായിരുന്നു.

ജയിക്കുന്നതുവരെ എഴുതും എന്ന നിശ്ചയദാര്‍ഢ്യം കൊണ്ടാകാം, ഇത്തവണ അദ്ദേഹം 10 ജയിച്ചു. ഈ വിജയം അറിഞ്ഞവര്‍ അറിഞ്ഞവര്‍ അമ്പരന്നു. പിന്നെ നാടാകെ ആനന്ദിച്ചു. എന്നാല്‍ പിന്നെ ഈ വിജയം ആഘോഷിച്ചുകളയാം എന്ന് നാട്ടുകാര്‍ തീരുമാനിച്ചു. അവര്‍ അദ്ദേഹത്തെ ചുമലിലേറ്റി. വാദ്യമേളങ്ങളോടെ, പാട്ടും നൃത്തവും ഒക്കെയായി വഴിയിലൂടെ നടന്നു. പോരാഞ്ഞ് പടക്കവും പൊട്ടിച്ചു.

പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കുക മാത്രമല്ല, തന്‍റെ ഗ്രാമത്തെ മുഴുവന്‍ പ്രചോദിപ്പിക്കുകയും കുടുംബത്തിന് സന്തോഷം നല്‍കുകയും ചെയ്യാൻ കൃഷ്ണയ്ക്കായി. 12-ാം ക്ലാസില്‍ പരാജയപ്പെട്ട് നാലാം ശ്രമത്തില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ വിജയിച്ച ഐപിഎസ് ഓഫീസര്‍ മനോജ് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബ്ലോക്ക്ബസ്റ്റര്‍ ഹിന്ദി ചിത്രമായ "12ത്ത് ഫെയിലുമായി' താരതമ്യപ്പെടുത്താവുകയാണ് പലരും കൃഷ്ണ നാംദേവിന്‍റെ ഈ വിജയത്തെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.