മുപ്പത്തിനാലാം വയസില്‍ മുത്തശ്ശി; ചര്‍ച്ചയായി ഈ സിംഗപ്പുരുകാരി
Thursday, May 16, 2024 11:01 AM IST
നമ്മുടെ നാട്ടിലൊക്കെ സാധാരണ ഒരാള്‍ മുത്തശ്ശി ആവുക എന്നത് മിക്കപ്പോഴും അമ്പതിന് മുകളില്‍ പ്രായം ഉള്ളപ്പോഴാകും. സാഹചര്യങ്ങള്‍ അനുസരിച്ച് ഇതിന് മാറ്റമുണ്ടാകാം. എന്നാല്‍ തീരേ ചെറിയ പ്രായത്തില്‍ അമ്മയൊ അമ്മൂമ്മയൊ ആയ ഒരാളെ കൗതുകത്തൊടെ മാത്രമാകും പലരും കാണുക. ഇക്കാര്യം ചര്‍ച്ചകള്‍ക്കും വഴിവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തില്‍ നെറ്റിന്‍റെ ചര്‍ച്ചാവിഷയം ആവുകയാണ് ഒരു യുവ മുത്തശ്ശി. സിംഗപ്പൂരില്‍ നിന്നുള്ള ഷിര്‍ലി ലിംഗ് ആണ് ഈ കക്ഷി. ഒരു ചിക്കന്‍ ഹോട്ട്പോട്ട് റെസ്റ്റോറന്‍റ് നടത്തുന്ന ഇവര്‍ക്ക് 34 വയസ് മാത്രമാണ് പ്രായം.



എന്നാല്‍ ആളുടെ മൂത്ത മകന് പ്രായം 18 ആണ്. പക്ഷെ ഇതൊന്നുമല്ല വാര്‍ത്തയായത്. ഈ 34-ാം വയസില്‍ ഇവര്‍ മുത്തശ്ശിയായിരിക്കുന്നു എന്നതാണ് ഏവരുടെയും ശ്രദ്ധ നേടിയത്. അതായത് മകന്‍ 17 വയസില്‍ അച്ഛനായത്രെ.



17-ാം വയസിലാണ് ഷിര്‍ലി ആദ്യമായി അമ്മയായത്. പിന്നീട് ആകെ മൂന്ന് വിവാഹത്തില്‍ നിന്നായി അഞ്ച് കുട്ടികള്‍ ജനിച്ചു. രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും. മൂത്ത മകന് 18 വയസാണ്, മറ്റ് കുട്ടികള്‍ 17, 13, 10, എട്ട് വയസ്.

2022-ല്‍ പുറത്തിറങ്ങിയ സിംഗപ്പൂരിലെ മിലിട്ടറി കോമഡി ചിത്രമായ "ആഹ് ഗേള്‍സ് ഗോ ആര്‍മി'യില്‍ അഭിനയിച്ചിട്ടുള്ള ഷിര്‍ലി സമൂഹ മാധ്യമങ്ങളിലും താരമാണ്. അടുത്തിടെ മുത്തശ്ശി എന്ന നിലയിലെ തന്‍റെ അനുഭവം അവര്‍ ആരാധകരുമായി പങ്കുവയ്ക്കുകയുണ്ടായി.

താന്‍ വളരെ ചെറുപ്പത്തില്‍ കല്യാണം കഴിച്ച ഒരാളാണ്. മക്കള്‍ അത് ചെയ്യരുതെന്ന് ആഗ്രഹിച്ചു. എന്നാല്‍ മക്കള്‍ മാതാപിതാക്കളെ അനുകരിക്കുകതന്നെ ചെയ്യും. ചെറുപ്രായത്തില്‍ മകന്‍റെ കാമുകി ഗര്‍ഭിണിയായി.

താനത് അലസിപ്പിക്കാന്‍ പറഞ്ഞില്ല. കാരണം ആ തെറ്റ് അവര്‍ ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ കഴിയില്ലല്ലൊ. താന്‍ പരിഭ്രാന്തയാകാതെ മകന് ആത്മവിശ്വാസം പകര്‍ന്നെന്ന് ഷിര്‍ലി പറയുന്നു.

ഇവരുടെ പോസ്റ്റില്‍ നിരവധി കമന്‍റുകള്‍ ലഭിക്കുകയുണ്ടായി. ചിലര്‍ ഷിര്‍ലിയെ "പരാജയപ്പെട്ട അമ്മ' എന്നാണ് പറഞ്ഞത്. ചിലര്‍ മകന് നല്‍കിയ പിന്തുണയെ പ്രകീര്‍ത്തിച്ചു. ചര്‍ച്ചകള്‍ അനുകൂലിച്ചും പ്രതികൂലിച്ചും തുടരുകയാണ്. എന്നാല്‍ മുത്തശ്ശി എന്ന നിലയിലെ അനുഭവത്തിലൂടെ കടന്നുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷിര്‍ലി...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.