ചൈനീസ് കലാകാരന്‍ തീര്‍ത്ത "സ്വര്‍ഗത്തിലേക്കുള്ള പടിക്കെട്ടുകള്‍'
Tuesday, May 14, 2024 3:13 PM IST
കലാകാരന്‍മാര്‍ നമ്മളെ അവരുടെ കഴിവുകള്‍ നിമിത്തം വിസ്മയിപ്പിക്കും. സമൂഹ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ നിരവധി വേറിട്ട കലാരൂപങ്ങളും സൃഷ്ടികളും ലോകത്തന്‍റെ എല്ലാ കോണിലും എത്തുന്നു. അവയില്‍ പലതും വൈറലായി മാറി കൈയടി നേടുന്നു.

ഇപ്പോഴിതാ വേറിട്ട പ്രകടനം നടത്തി ശ്രദ്ധനേടുകയാണ് ഒരു ചൈനീസ് കലാകാരന്‍. എക്സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം ഒരു ആകാശ ഗോവണിയാണ് ഇദ്ദേഹം തീര്‍ത്തത്. അതും കരിമരുന്നുകള്‍കൊണ്ട്.

വീഡിയോയില്‍ പടക്കങ്ങള്‍ കത്തിപ്പടര്‍ന്നു ഒരു ഗോവണിയായി മാറുന്നു. ചൈനീസ് പടക്ക കലാകാരനായ കായ് ഗുവോ-ക്വിയാംഗ് ആണ് ഇത് സൃഷ്ടിച്ചത്. 1,650 അടി ഉയരമുള്ള ചെമ്പ് വയര്‍ നിറച്ച വെടിമരുന്ന് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്.

തന്‍റെ സൃഷ്ടിയെ ഉയര്‍ത്താനുള്ള കായുടെ മൂന്നാമത്തെ ശ്രമമാണ് ഫലം കണ്ടത്. 1994-ല്‍ അദ്ദേഹം ആദ്യ ശ്രമം നടത്തി. പക്ഷേ ശക്തമായ കാറ്റ് പദ്ധതികളെ പരാജയപ്പെടുത്തി. 2001-ല്‍ അദ്ദേഹം വീണ്ടും ശ്രമിച്ചു, എന്നാല്‍ 9/11 ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഷാംഗ്ഹായിലെ അധികാരികള്‍ അദ്ദേഹത്തിന് അനുമതി നിഷേധിച്ചു.

1957-ല്‍ ഫുജിയാന്‍ പ്രവിശ്യയിലെ ക്വാന്‍ഷൗ സിറ്റിയിലാണ് കായ് ജനിച്ചത്, നിലവില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു.

ആളുകളെ അതിശയിപ്പിച്ച ഈ കലാസൃഷ്ടിക്ക് അഭിനന്ദനങ്ങളും അഭിപ്രായങ്ങളും ലഭിച്ചു. "സ്‌ഫോടനാത്മക കലാകാരന്‍' എന്നാണൊരാള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സ്വര്‍ഗത്തിലേക്കുള്ള പടികളാണിതെന്നും ചിലര്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.