പരമ്പരാഗത രീതിയില്‍ വാഴക്കുല പഴുപ്പിക്കുന്ന കാഴ്ച; ശ്രദ്ധ നേടുന്നു
Tuesday, May 14, 2024 11:01 AM IST
"ചേട്ടാ ഒരു കിലോ പഴം' എന്ന വാചകം പറയാത്തവര്‍ കുറവായിരിക്കുമല്ലൊ. പുട്ടും പഴവുമൊക്കെ ആഹാരമാക്കാന്‍ ആഗ്രഹിക്കാത്തവരും കുറവായിരിക്കും. എന്നാല്‍ ഇത്തരം ആഹാര സാധാനങ്ങള്‍ ഒരുക്കുന്നവരെയും ഒരുക്കുന്ന രീതിയും ഒക്കെ എത്രപേര്‍ അറിയുന്നു...

ഇപ്പോഴിതാ ഒരു വയോധിക വാഴക്കുല പാകമാക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമിലെ ദൃശ്യങ്ങളില്‍ ദക്ഷിണേന്ത്യയിലെ പ്രായമായ ഒരു സ്ത്രീ തന്‍റെ കൃഷിയിടത്തില്‍ നിന്നും ഒരു വാഴക്കുല മുറിച്ചെടുക്കുന്നു. ശേഷം അവരും മറ്റൊരാളും ചേര്‍ന്ന് ഒരു കുഴിയെടുക്കുന്നു.

പിന്നീട് ഈ കുഴിയില്‍ കല്‍ക്കരി കത്തിച്ചിടുന്നു. വാഴക്കുലയും അതില്‍വയ്ക്കുന്നു. ഒടുവില്‍ ചാക്കും വാഴയിലയുമൊക്കെ ഉപയോഗിച്ച് കുഴി മൂടുന്നു. രണ്ടുദിവസങ്ങള്‍ക്ക് ശേഷം നോക്കുമ്പോള്‍ വാഴക്കുല പൂര്‍ണമായി പഴുത്തിരിക്കുന്നതായി കാണാം. അവര്‍ പഴുത്ത ഒരു പഴം കഴിച്ചും കാട്ടുന്നു.

"വാഴപ്പഴം പാകമാകുന്ന പ്രക്രിയ, പഴയ രീതി' എന്ന അടിക്കുറിപ്പോടെ എത്തിയ വീഡിയോയ്ക്ക് നിരവധി കമന്‍റുകള്‍ ലഭിച്ചു. "ഇത് പഴങ്ങള്‍ പാകമാകുന്നതിന് വളരെ കാര്യക്ഷമമായ ഒരു രീതിയാണ്. പഴങ്ങള്‍ പാകമാകുന്നതിനാല്‍ പുക എഥിലീനിനായി ഉപയോഗിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.