പല്ലു തേക്കാൻ മടിയാണെങ്കിലും വറുത്ത ചിക്കൻ പ്രത്യേകിച്ച് കെഎഫ്സി ചിക്കൻ കഴിക്കാൻ ആർക്കും മടിയുണ്ടാകില്ലല്ലോ. എന്നാൽ, പല്ലു തേക്കാൻ മടിയുള്ളവർ കേട്ടോളൂ. ഓസ്ട്രേലിയയിലെ ഹിസ്‌മൈൽ എന്ന ദന്ത പരിചരണ കന്പനിയുമായി ചേർന്ന് കെഎഫ്സി വറുത്ത ചിക്കന്‍റെ രുചിയുള്ള ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ്. രസം അതൊന്നുമല്ല. പേസ്റ്റ് ഇപ്പോൾ കിട്ടാനില്ല. പുറത്തിറക്കിയ ഉത്പന്നങ്ങൾ അത്രയും വിറ്റു തീർന്നു.

പതിനൊന്ന് ഔഷധ സസ്യങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കെഎഫ്സി ഇത് തയാറാക്കിയിരിക്കുന്നത്. പല്ലു തേക്കുന്പോൾ കെഎഫ്സിയുടെ ചൂടുള്ള ജ്യൂസിയായ ഒരു ചിക്കൻ ഫ്രൈ കഴിക്കുന്ന രുചി വായിൽ നിറയും. പക്ഷേ, കുളിർമയും അതോടൊപ്പം വൃത്തിയും ഉണ്ടാകും. അവസാനം മികച്ച ഒരു പല്ലു തേക്കൽ അനുഭവം തന്നെ ഈ പേസ്റ്റ് നൽകുമെന്നാണ് കെഎഫ്സി പേസ്റ്റിനെക്കുറിച്ച് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നത്.



ഏപ്രിൽ ഒന്നിനാണ് കെഎഫ്സി‍യും ഹിസ്‌മൈലും സംയുക്തമായി ഇൻസ്റ്റഗ്രാമിൽ ഇത് സംബന്ധിച്ച ഒരു പോസ്റ്റർ പങ്കുവെച്ചത്. പതിമൂന്ന് ഡോളർ ഏകദേശം 1,123 രൂപയായിരുന്നു പേസ്റ്റിന്‍റെ വില. ഹിസ്‌മൈൽ വെബ്സൈറ്റിൽ മാത്രമേ ഉത്പന്നം ലഭ്യമായിരുന്നുള്ളു.പക്ഷേ, ഏപ്രിൽ എട്ടിന് രാവിലെയായപ്പോഴേക്കും പേസ്റ്റ് മഴുവൻ വിറ്റു തീർന്നു.