എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യാത്രക്കാരനെ 30 ദിവസത്തേക്ക് എയർ ഇന്ത്യ യാത്രാവിലക്ക് ഏർപ്പെടുത്തി. ആഭ്യന്തര അന്വേഷണത്തിനുശേഷം കൂടുതൽ നടപടികളെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിംഗ് കമ്മിറ്റിയും എയർ ഇന്ത്യ രൂപീകരിച്ചു. വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.


ഇന്നലെ ഡൽഹിയിൽനിന്ന് പുറപ്പെട്ട ഡൽഹി ബാങ്കോക് എയർ ഇന്ത്യ വിമാനത്തിലാണ് മദ്യലഹരിയിൽ യാത്രക്കാരൻ ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ സഹയാത്രികന്‍റെ ദേഹത്ത് മൂത്രം ഒഴിച്ചത്.

ദില്ലി-ബാങ്കോക്ക് AI 2336 വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. വിമാനത്തിൽ വച്ച് പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും യാത്രക്കാരൻ ചെവിക്കൊണ്ടില്ലെന്നു ജീവനക്കാർ പറഞ്ഞു.