വാന്‍ ഗോഗിന്‍റെ നക്ഷത്രരാത്രിയെ അനുസ്മരിപ്പിക്കുന്ന കാനഡയിലെ ആകാശം
Monday, October 14, 2024 2:28 PM IST
ഒരു ഡച്ച് പോസ്റ്റ്-ഇംപ്രഷനിസ്റ്റ് ചിത്രകാരനായിരുന്നു വിന്‍സെന്‍റ് വില്ലെം വാന്‍ ഗോഗ്. പാശ്ചാത്യകലയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തവും സ്വാധീനവുമുള്ള വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം.

1889ല്‍ അദ്ദേഹം വരച്ച ഒരു ഓയില്‍-ഓണ്‍-കാന്‍വാസ് പെയിന്‍റിംഗാണ് സ്റ്റാറി നൈറ്റ്. സൂര്യോദയത്തിന് തൊട്ടുമുമ്പ്, ഒരു സാങ്കല്‍പ്പിക ഗ്രാമം എങ്ങനെ എന്നതാണ് ആ ചിത്രത്തിലുള്ളത്. അടുത്തിടെ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ തെളിഞ്ഞ ആകാശം ഈ സ്റ്റാറി നൈറ്റിനെ ഓര്‍മിപ്പിച്ചു.

ഒട്ടാവ നിവാസികള്‍ ഫേസ്ബുക്കില്‍ പങ്കിട്ട ചിത്രത്തില്‍ വിസ്മയിപ്പിച്ച മേഘങ്ങളെ കാണാം. ആളുകളില്‍ അത് വലിയ കൗതുകമുണര്‍ത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. വൈറലായി മാറിയ പോസ്റ്റിന് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു.

"
വളരെ അത്ഭുതം! ഒരുപക്ഷേ, ഇത്തരത്തിലുള്ള മേഘങ്ങളായിരിക്കാം വാന്‍ ഗോഗിനെ പ്രചോദിപ്പിച്ചത്' എന്നാണൊരാള്‍ കുറിച്ചത്. "ഇത് ഒരേ സമയം ഭയപ്പെടുത്തുന്നതും മനോഹരവുമാണ്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. എന്നാല്‍ ഭയയ്ക്കാനില്ലെന്നും ഇത് "മമ്മറ്റസ് മേഘങ്ങള്‍' ആണെന്ന് വിദഗ്ധര്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.