കാനഡയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് പൊതുഗതാഗതം മാത്രം ഉപയോഗിച്ച് യാത്ര ചെയ്ത മനുഷ്യന്‍
Monday, August 12, 2024 2:37 PM IST
സഞ്ചാരം എന്ന വാക്ക് കേള്‍ക്കുമ്പൊഴെ വേറിട്ട മണ്ണുകള്‍, സംസ്‌കാരങ്ങള്‍, പ്രകൃതികള്‍, മനുഷ്യര്‍ ഒക്കെ നമ്മുടെ മനസില്‍ ചിത്രമാകും. മിക്കവരും ട്രെയിനും വിമാനവുമൊക്കെ ദീര്‍ഘദൂര സഞ്ചാരത്തിനായി ഉപയോഗിക്കും. യാനം ഏതായാലും ഇത്തരം യാത്രകള്‍ മനുഷ്യനെ നവീകരിക്കും.

ഇപ്പോഴിതാ കാനഡയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് പൊതുഗതാഗതം ഉപയോഗിച്ച് മാത്രം യാത്ര തിരിച്ച ഒരു മനുഷ്യന്‍റെ കഥ നെറ്റസിണ്‍സിന് പ്രചോദനമാകുന്നു. വെറും ഒമ്പതു ദിവസത്തില്‍ അദ്ദേഹം ഈ ദൂരം താണ്ടുകയും ചെയ്തു.

വില്യം ഹുയി എന്നയാളാണ് ഈ സഞ്ചാരി. തന്‍റെ ജന്മനാടായ വാന്‍കൂവറില്‍ നിന്നും മെക്‌സിക്കോയിലേക്കായിരുന്നു യാത്ര. സിസ്റ്റം എഞ്ചിനീയറായ വില്യം പൊതു ബസുകളിലും ട്രെയിനുകളിലും മാത്രമാണ് സഞ്ചരിച്ചത്.

പൊതുഗതാഗതത്തിലൂടെ യുഎസ് പസഫിക് തീരം കടന്ന് ജൂണ്‍ 24 ന് ഈ 40കാരന്‍ ഇതിഹാസ യാത്ര ആരംഭിച്ചു. യാത്രയില്‍ അദ്ദേഹം രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചു. ഒന്ന് ഗ്രേഹൗണ്ട് ബസുകളും ആംട്രാക്ക് ട്രെയിനുകളും ഒഴിവാക്കുക. രണ്ട് സ്റ്റോപ്പുകള്‍ക്കിടയിലുള്ള നടത്തം കുറയ്ക്കുക.

2013-ല്‍, സമാനമായ ഒരു യാത്ര ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ പല കാരണങ്ങളാല്‍ യാത്ര ഒറിഗോണിലെ സേലത്ത് നിര്‍ത്താന്‍ നിര്‍ബന്ധിതനായി. ഇത്തവണ പക്ഷെ തന്‍റെ ലക്ഷ്യം നിറവേറ്റാന്‍ അദ്ദേഹത്തിനായി.

ഈ യാത്ര തനിക്ക് പുതിയ അറിവുകള്‍ സമ്മാനിച്ചതായി വില്യം പറഞ്ഞു. 'വ്യത്യസ്ത സേവനങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണുവാന്‍ സാധിച്ചു; പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍'. ബസുകളില്‍ വൈഫൈയുടെ ലഭ്യതയാണ് ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റങ്ങളിലൊന്ന്. ക്യാഷ്‌ലെസ് പേയ്മെന്‍റുകളിലേക്കുള്ള മാറ്റം ബസ് യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കി. പല ഓപ്പറേറ്റര്‍മാരും ഇപ്പോള്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് പേയ്മെന്‍റുകള്‍ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.


അന്താരാഷ്ട്ര അതിര്‍ത്തികള്‍ താന്‍ കാല്‍നടയായി കടന്നതായി ഹുയി പറഞ്ഞു. എന്നാല്‍ യുഎസ്-കാനഡ അതിര്‍ത്തിയില്‍ അല്‍പം ബുദ്ധിമുട്ടി. യാത്രയുടെ പാരമ്പര്യേതര ഉദ്ദേശം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധികൃതര്‍ സംശയിച്ചതായി വില്യം പറഞ്ഞു

വടക്കന്‍ കാലിഫോര്‍ണിയയിലെ ഉയരം കൂടിയ റെഡ്‌വുഡ്‌സ് കണ്ട് അത്ഭുതപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ലോസ് ഏഞ്ചല്‍സ് പോലുള്ള തിരക്കേറിയ നഗരങ്ങളില്‍ പോലും ഗതാഗതകുരുക്കില്ലാഞ്ഞതില്‍ അദ്ദേഹം അതിശം പ്രകടിപ്പിച്ചു.

മൊത്തത്തില്‍, യാത്ര ചെലവിനത്തില്‍ 200 ഡോളര്‍ മാത്രമാണ് അദ്ദേഹത്തിന് ചെലവായത്. സമാനമായ ഒരു യാത്ര പുറപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അദ്ദേഹം ഉപദേശവും വാഗ്ദാനം ചെയ്തു: നന്നായി ഗവേഷണം ചെയ്യുക, ലൈറ്റ് പാക്ക് ചെയ്യുക, ബാത്ത്‌റൂം ബ്രേക്കുകള്‍ ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്യുക, അടുത്ത ബസ് എപ്പോഴാണെന്ന് അറിയുക..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.