Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ദൈവം ഉറങ്ങുകില്ല
ഇത്രത്തോളം സഹായിച്ച ദൈവം ഇനിയും സഹായിക്കും എന്ന ബോധ്യം ഇസ്രയേൽ ജനത്തിനുണ്ടായിരുന്നു. ഇതുപോലെയൊരു ബോധ്യമാണു നമുക്കും ഉണ്ടാകേണ്ടത്.
1998-ൽ അമേരിക്കയിലെ പ്രസിദ്ധമായ ഹാർവഡ് യൂണിവേഴ്സിറ്റിയിൽ ബിരുദദാനച്ചടങ്ങ് നടക്കുന്ന ദിവസം. യൂണിവേഴ്സിറ്റിയിലെ പതിവനുസരിച്ച് അന്നു ബിരുദം സ്വീകരിക്കുന്ന വിദ്യാർഥികളെല്ലാവരും കാന്പസിലെ ദേവാലയത്തിൽ രാവിലെ ഒരുമിച്ചുകൂടി. അപ്പോൾ അവിടെ നടന്ന പ്രാർഥനാശുശ്രൂഷയ്ക്കു നേതൃത്വം നൽകിയതു റവ. പീറ്റർ ഗോമസ് എന്ന ചാപ്ലിനായിരുന്നു.
"ദ ഗുഡ് ബുക്ക്', "ഹെർമൻസ്' എന്നിങ്ങനെയുള്ള വിവിധ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം തന്നെയാണ് അന്നു പ്രാർഥനാശുശ്രൂഷയ്ക്കിടയിൽ സന്ദേശവും നൽകിയത്. അന്ന് അദ്ദേഹം ഇങ്ങനെയാണു പ്രസംഗം തുടങ്ങിയത്: "" നിങ്ങളുടെ പഠനശേഷം നിങ്ങളെ പുറംലോകത്തേക്ക് അയയ്ക്കുകയാണ്. എന്നാൽ നിങ്ങളിൽ ഏറെപ്പേരും ലോകത്തിന്റെ വെല്ലുവിളികൾ നേരിടുവാൻ ഇപ്പോഴും സജ്ജരായിട്ടില്ല. ബിരുദധാരികളുടെ ഗണത്തിലേക്കു യൂണിവേഴ്സിറ്റി പ്രസിഡന്റ് ഔദ്യോഗികമായി നിങ്ങളെ ഉടനെ ഉൾപ്പെടുത്തുവാൻ പോവുകയാണ്.''
ഇത്രയും പറഞ്ഞതിനുശേഷം റവ. ഗോമസ് ഏതാനും നിമിഷം നിശബ്ദത പാലിച്ചു. അതിനുശേഷം വളരെ സാവകാശം അദ്ദേഹം പറഞ്ഞു: "എന്നാൽ നിങ്ങൾക്കറിയാം നിങ്ങൾ എന്തുമാത്രം മണ്ടന്മാരാണെന്ന്!' റവ. ഗോമസിന്റെ ഈ വാക്കുകൾ കേട്ടപ്പേൾ ബിരുദാർഥികൾ പകച്ചുപോയില്ല. അവർ അത് അംഗീകരിക്കുംവിധം കൈ അടിക്കുകയാണ് ചെയ്തത്!
അദ്ദേഹം തുടർന്നു: " എന്നാൽ അതിലും ദയനീയമായിട്ടുള്ള കാര്യം ലോകം പ്രത്യേകിച്ചു നിങ്ങളുടെ മാതാപിതാക്കൾ വിചാരിക്കുന്നതു നിങ്ങളാണ് ഏറ്റവും മിടുക്കരും സമർഥരും എന്ന്. എന്നാൽ നിങ്ങൾക്കറിയാം കുറെ സമയത്തേക്കു പോലും എല്ലാവരേയും നിങ്ങൾക്കു വിഡ്ഢികളാക്കുവാൻ സാധിക്കുകയില്ല എന്ന കാര്യം. ഇന്ന് ഉച്ചയോടുകൂടി ബിരുദധാരികളായി നിങ്ങൾ ലോകത്തിലേക്കിറങ്ങും. നാളെ നിങ്ങൾ ചരിത്രമാകും. നാളെ കഴിയുന്പോഴേക്കും തകർന്നടിഞ്ഞവരും. ഇതൊരു യാഥാർഥ്യമാണ്. ഇതിനു അപവാദങ്ങളില്ല'.
റവ. ഗോമസിന്റെ വാക്കുകൾ ബിരുദാർഥികൾ ശ്രദ്ധാപൂർവം കേട്ടിരിക്കുന്പോൾ അദ്ദേഹം തുടർന്നു: "എന്നിരുന്നാലും പ്രതീക്ഷയ്ക്കു വകയുണ്ട്. കാരണം, നിങ്ങളുടെ ഭാവി ദൈവത്തിന്റെ ദാനമാണ്. ഇതുവരെ നിങ്ങളെ കൊണ്ടുവന്ന ദൈവം നിങ്ങളെ ഉപേക്ഷിക്കുകയോ അനാഥരായി വിട്ടുകളയുകയോ ഇല്ല. ദൈവം ഉറങ്ങുകയോ അവധി എടുക്കുകയോ ഇല്ല. അവിടുന്ന് എപ്പോഴും ഉണർന്നിരിക്കുന്നവനാണ്. തന്മൂലം, പ്രിയപ്പെട്ട എന്റെ യുവ സ്നേഹിതരേ, നിങ്ങൾ ഭയപ്പെടേണ്ട.'റവ. ഗോമസ് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കു നൽകിയ ഈ സന്ദേശം തീർച്ചയായും അന്ന് അവർ ശ്രദ്ധാപൂർവം കേട്ടിട്ടുണ്ടാവണം.
എന്നാൽ അവരിലെത്ര പേർ അദ്ദേഹത്തിന്റെ ഉപദേശം ജീവിതത്തിൽ പ്രാവർത്തികമാക്കി എന്നതു നമുക്ക് ഊഹിക്കുവാനേ സാധിക്കൂ. നമ്മെ സംബന്ധിച്ചിടത്തോളം അതല്ല വിഷയം. പ്രത്യുത, അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നമുക്ക് എങ്ങനെ ബാധകമാകുന്നു എന്നതാണ്. ലോകത്തിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ മുൻപന്തിയിൽ നിൽക്കുന്നതാണു ഹാർവഡ്. തന്മൂലം, അവിടെ പഠിക്കുവാൻ വരുന്നവർ അതീവ സമർഥരും മിടുമിടുക്കന്മാരുമാണെന്നാണു പൊതുവേയുള്ള ധാരണ.
ബുദ്ധിശക്തിയുടെ കാര്യത്തിലും പഠനത്തിന്റെ മികവിലും അവർ ആരുടെയും പിന്നിലാവാനിടയില്ല. എന്നാൽ ജീവിതത്തിലെ പരുപരുത്ത യാഥാർഥ്യങ്ങളെ നേരിടുന്നതിൽ അവർ മറ്റുള്ളവരെക്കാൾ കേമന്മാരായിരിക്കുമോ? സംശയമാണ്. അതുകൊണ്ടല്ലേ വലിയ ഡിഗ്രിയും ഗ്ലാമറുമായി ലോകത്തിലേക്കിറങ്ങുന്പോൾത്തന്നെ അവർ പരാജയത്തിന്റെ രുചി അറിയുമെന്നു റവ. ഗോമസ് അവരെ ഓർമിപ്പിച്ചത്.
അവരെ നിരുത്സാഹപ്പെടുത്തുവാനോ ഭയപ്പെടുത്തുവാനോ ആയിരുന്നില്ല റവ. ഗോമസ് ചില യാഥാർഥ്യങ്ങൾ അവരെ ഓർമിപ്പിച്ചത്. പ്രത്യുത, ആ യാഥാർഥ്യങ്ങൾക്കു മുൻപിൽ പകച്ചുനിൽക്കാതിരിക്കുവാൻ ദൈവസഹായം തേടണമെന്നു മാത്രമാണ് അദ്ദേഹം അന്നു സ്മരിപ്പിച്ചത്. അവർ ഇക്കാര്യം മറന്നു പോകാനിടയുണ്ടെന്ന് അദ്ദേഹം സംശയിച്ചു. തന്മൂലം, ദൈവത്തിന്റെ വിശ്വസ്തതയെ അനുസ്മരിപ്പിക്കുവാനാണ് അദ്ദേഹം ശ്രദ്ധിച്ചത്.
നമ്മുടെ ജീവിതത്തിലും നാം മറന്നു പോകരുതാത്ത കാര്യമാണിത്. ദൈവം ഇത്രത്തോളം നമ്മെ കൊണ്ടു പോകും എന്നു തീർച്ചയാണ്. തന്മൂലം, നമ്മുടെ ജീവിതത്തിൽ എന്തു കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും നാം ഭയപ്പെടേണ്ടതില്ല; ദൈവത്തെ അതിതീവ്രമായി ആശ്രയിച്ചാൽ മതി. അപ്പോൾ എത് കൂരിരുളിലും അവിടുത്തെ കൈപിടിച്ചു ധൈര്യമായി നമുക്കു മുന്നോട്ടു പോകാനാവും.
ഇസ്രയേൽ ജനത്തിന്റെ ചരിത്രത്തിൽ ഒരു സംഭവം വായിക്കുന്നുണ്ട്. സാമുവൽ പ്രവാചകൻ ന്യായാധിപനായി ഇസ്രയേലിനെ നയിക്കുന്ന അവസരത്തിൽ നിത്യശത്രുക്കളായ ഫിലിസ്ത്യർ ഇസ്രയേൽക്കാരോടു യുദ്ധം ചെയ്യുവാൻ വലിയ സന്നാഹവുമായി എത്തി. അപ്പോൾ സാമുവൽ പ്രവാചകനും ജനങ്ങളും ഉപവസിച്ചു പ്രാർഥിച്ചപ്പോൾ ദൈവം അവരുടെ രക്ഷയ്ക്കെത്തി. ഫിലിസ്ത്യർ കേട്ട ഭയങ്കരമായ ഇടിനാദം മൂലം സംഭ്രാന്തരായ അവർ ഇസ്രയേൽക്കാരെ ആക്രമിക്കാതെ പിന്തിരിഞ്ഞോടി.
ഈ സംഭവത്തിന്റെ സ്മരണയ്ക്കായി പ്രവാചകൻ ഒരു കല്ല് സ്ഥാപിച്ചു. " ഇതുവരെ കർത്താവ് നമ്മെ സഹായിച്ചു എന്നു പറഞ്ഞ് ആ സ്ഥലത്തിനു എബ്നേസർ എന്നു പേരിട്ടു' (1 സാമുവൽ 7:12). ഇത്രത്തോളം സഹായിച്ച ദൈവം ഇനിയും സഹായിക്കും എന്ന ബോധ്യം ഇസ്രയേൽ ജനത്തിനുണ്ടായിരുന്നു. ഇതുപോലെയൊരു ബോധ്യമാണു നമുക്കും ഉണ്ടാകേണ്ടത്. നാമിപ്പോൾ ആയിരിക്കുന്ന ജീവിത സ്ഥിതിയിൽ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടാകും. ആ നേട്ടങ്ങളെപ്രതി നമുക്കെപ്പോഴും ദൈവത്തോടു നന്ദിയുണ്ടാകണം.
കാരണം, അവിടുത്തെ കാരുണ്യം കൂടാതെ അവയൊന്നും നമുക്കു നേടാൻ സാധിക്കുകയില്ല. എന്നാൽ കോട്ടങ്ങളെ ഓർത്തു നാം പശ്ചാത്തപിക്കുകയും അവയ്ക്കു പരിഹാരം ചെയ്യുകയും നന്മയുടെ വഴിയേ നാം മുന്നോട്ടു പോകുവാൻ സന്നദ്ധരാവുകയും വേണം. എങ്കിൽ മാത്രമേ നമ്മെ മുന്നോട്ടു വഴി നടത്തുവാൻ അവിടുത്തേക്കു സാധിക്കൂ. മുന്നോട്ടുള്ള പ്രയാണത്തിൽ നമുക്കു ഭയപ്പാടു വേണ്ട. കാരണം, ഇത്രത്തോളം നമ്മെ സഹായിച്ച അവിടുന്ന് ഇനിയും നമ്മെ സഹായിക്കും എന്നു തീർച്ചയാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top