Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബദൽ ജീവിതത്തിന്റെ സമവാക്യങ്ങൾ
ചില മനുഷ്യർക്ക് ജീവിതം ഒരു ഞാണിന്മേൽ കളിയാണ്. നമ്മളിൽ പലരേയും പോലെ ഇസ്തിരിയിട്ട് വെളുപ്പിച്ച കുപ്പായമിട്ട്, വടിവൊത്ത വാക്കിൽ കുശലങ്ങൾ പറഞ്ഞ് ഒരു പകലിൽ തുടങ്ങി ജീവിതാന്ത്യം വരെ ജീവിച്ചു തീർക്കുന്നതല്ല അതവർക്ക്. ബദൽ ജീവിത രീതിയെക്കുറിച്ച് ചിന്തിക്കുന്പോൾ പൊറുക്കാനും സഹിക്കാനും ഒരുപാടുണ്ടാവും ആ ജീവിതങ്ങളിൽ. അതുകൊണ്ടുതന്നെ അതത്ര എളുപ്പവുമല്ല. തീർച്ചയായും ഈ കാണുന്നതോ, അനുഭവിക്കുന്നതോ ഒന്നുമല്ല മനുഷ്യജീവിതമെന്നും അതിനപ്പുറം ഇങ്ങനെയും ജീവിതമുണ്ടെന്നും കാണിച്ചുതരുന്നവരാണ് അത്തരക്കാർ. പാകമാകാത്ത കുപ്പായമിട്ട് ചിന്തയുടെ പാകപ്പെടുത്തലിലൂടെ മുന്നോട്ടുപോകുന്നവർ. ഇത്തരക്കാരെ നാം ഭ്രാന്തന്മാരെന്ന് വിളിച്ചു മാറ്റിനിർത്തും. പക്ഷേ, അവരെ സംബന്ധിച്ചിടത്തോളം നാമാണ് ഭ്രാന്തന്മാർ. ചിട്ടവട്ടങ്ങൾക്കുള്ളിൽ അകപ്പെട്ട് ശ്വാസം മുട്ടുന്ന പാവം ഭ്രാന്തന്മാർ.
പത്താംക്ലാസിൽ മൂന്നുതവണ തോറ്റ സമം അശോകന്റെ ജീവിതം, പക്ഷേ, തോറ്റുകൊടുക്കാനുള്ളതായിരുന്നില്ല. അർമാദിച്ച് നടന്നു. ചെറുപ്രായത്തെ ചങ്ങലയ്ക്കിട്ട് മാറ്റൊരു വ്യത്യസ്ത ജീവിതത്തിലേക്കു പറിച്ചുനട്ടു ശരിക്കുള്ള ജീവിതം അതാണെന്നു തിരിച്ചറിയുകയായിരുന്നു അശോകൻ. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ജീവിതത്തിനാണ് അർഥവും വിശാലതയുമുള്ളതെന്ന് തിരിച്ചറിഞ്ഞ നാളുകൾ.
പേരാന്പ്രയിൽനിന്ന് എരവട്ടൂർ വഴിയോ എടവരാടുവഴിയോ അശോകന്റെ വീട്ടിലെത്താം. നിറയെ പച്ചപ്പ് നിറഞ്ഞ നാട്ടുവഴികൾ. നിർത്താതെ പാട്ടുകൾ പൊഴിക്കുന്ന പലതരം കിളികളുടെ ഒച്ച കേട്ട് അവിടെയെത്തുന്നത് അറിയുകയില്ല. പഴയ മാതൃകയിലുള്ള ഒരു കൊച്ച് ഓടിട്ട വീട്. ചുറ്റിലും മരങ്ങളുടെ തണൽ പെരുക്കങ്ങൾ, കിളികൾക്ക് കൂടു വയ്ക്കാൻ പാകത്തിൽ കെട്ടിത്തൂക്കിയ കിളിക്കൂടുകൾ. ഒരു നിമിഷം ആരും നോക്കിനിന്നു പോകുന്ന കാഴ്ചകൾ. വിരുന്നുകാർക്ക് മോരുംവെള്ളമോ, ശർക്കരയിട്ട കാപ്പിയോ ലഭിക്കും. ഭക്ഷണം കഴിച്ചില്ലെങ്കിൽ ലളിതമായ പ്രകൃതി ഭക്ഷണവും തയ്യാർ. ഒന്നിനും നിർബന്ധിക്കില്ല. അശോകന്റെ രീതിയാണത്.
കുടുംബം
അടിയുറച്ച കമ്യൂണിസ്റ്റുകാരൻ കുമാരൻ നായരുടെ മകനായിട്ടാണ് അശോകൻ സമത്തിന്റെ ജനനം. പാർട്ടി പിളർന്നതോടെ കമ്യൂണിസ്റ്റ് പാർട്ടി വിട്ട് തികച്ചും ഒറ്റപ്പെട്ട ജീവിതമായി അയാളുടേത്. ടൂർ ആന്റ് ഡൈ വിദഗ്ധനായിരുന്ന അച്ഛന്റെ പ്രവർത്തന മണ്ഡലം മുംബൈയായിരുന്നു. മുംബൈയിൽ നിന്നും നാട്ടിലെത്തി ഒരു മിനി ഇൻഡസ്ട്രീസ് തുടങ്ങി. മകൻ പത്താംതരം തോറ്റതോടെ വീട്ടിൽ ഒറ്റയ്ക്കിരുന്ന് പ്രകൃതിയെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ആലോചന തുടങ്ങി. പറന്പിൽ വെറുതെ നടക്കുന്പോൾ ആളുകൾ ഭ്രാന്തനെന്ന് പറഞ്ഞ് കളിയാക്കി. പത്താം തരം എന്തുകൊണ്ട് മൂന്നുതവണ തോറ്റെന്ന് ആരെങ്കിലും ചോദിച്ചാൽ അശോകന്റെ കൈയിലതിന് വ്യക്തമായ ഉത്തരമുണ്ട്. ലളിതമാണ് ആ ഉത്തരം. അവർ ചോദിച്ചതൊന്നും എനിക്കറിയില്ലായിരുന്നു. എനിക്കറിയുന്നതൊന്നും അവർ ചോദിക്കുകയും ചെയ്യില്ലായിരുന്നു.
ജീവിതം ജീവിച്ചുതന്നെ തീർക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കാൻ അശോകന് പത്താം തരം പാസ്സാവേണ്ടി വന്നില്ല. പ്രതിസന്ധികളും കടങ്ങളും പെരുകിയപ്പോൾ അച്ഛന്റെ ഇൻഡസ്ട്രിയലിലേക്ക് അവനും കടന്നു. അതിനിടെ വിവാഹം ചെയ്തു. പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. അതോടെ ജീവിതഭാരം കൂടി. ഭാര്യ അജിതയുടെ തുണ ജീവിതം പിടിച്ചുനിൽക്കാൻ പ്രാപ്തിയേകി. അപ്പോഴെല്ലാം തന്റെ അകമേ ചുരമാന്തുന്ന അർത്ഥമില്ലായ്മയെക്കുറിച്ച് അയാൾ തീർത്തും ബോധവാനായിരുന്നു. ജീവിതത്തിൽ ഒരു തിരുത്ത് വേണമെന്നുറച്ചത് അങ്ങനെയാണ്.
മൗനവും ധ്യാനവും
ജീവിതത്തെക്കുറിച്ചുള്ള ചില സന്ദേഹങ്ങളിൽ പെട്ട് ഉഴറിയ മനസുമായി നാലുവർഷക്കാലമാണ് അശോകൻ മൗനത്തിലും ധ്യാനത്തിലുമായി കഴിഞ്ഞത്. ഒരിക്കൽ ഒരു ഉൾവിളി പോലെ സമം എന്ന ആശയത്തിലേക്ക് അശോകൻ എത്തിപ്പെട്ടു. ഇന്ന് കാണുന്ന ജീവിതചര്യകൾ കൊണ്ട് മനുഷ്യന് ആരോഗ്യവും സമാധാനവും നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ് വലിയതായിരുന്നു. അനാവശ്യം ആവശ്യം അത്യാവശ്യം എന്ന ബോധ്യം വലിയ പാഠങ്ങൾ നൽകി.
നാം ജീവിതത്തിൽ ചെലവഴിക്കുന്ന സമയത്തിന്റെ 90 ശതമാനവും പാഴായി പോകുന്നതായി കണ്ടെത്തി വെറും 10 ശതമാനം കൊണ്ട് മാത്രം ഒരാൾക്ക് തന്റെ കുടുംബത്തിനു വേണ്ടി ജീവിക്കാൻ കഴിയും. 90 ശതമാനം ധനം ഉണ്ടാക്കാനും അത് വർദ്ധിപ്പിക്കാനും തന്റെ സമയവും ആരോഗ്യവും ചെലവഴിക്കേണ്ടതില്ലെന്നാണ് അശോകൻ പറയുന്നത്. ആ മിച്ചസമയം പ്രകൃതിയോടൊത്ത് കഴിയുക എന്ന ധീരമായ നിലപാടാണ് അശോകൻ എടുത്തതും അതൊരു വഴിത്തിരിവായി മാറിയതും. പ്രകൃതിയിൽ നിന്നും അത്യാവശ്യത്തിനു മാത്രമെടുത്ത് അതിലേറെ തിരിച്ചുനൽകിയുള്ള ജീവിതമാണ് അശോകന്റേത്.
തുറന്നുവച്ച വാതിലുകൾ
അശോക് കുമാർ ആഷോ സമം എന്ന പേര് സ്വീകരിച്ചത് യാദൃഛികമല്ല. ആ വീടിന്റെ വാതിലുകൾ തുറന്നുവച്ചതാണിന്ന്. ആർക്കും എപ്പോഴും വരാം, ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാം, മനസിന്റെ അതിരുകൾക്ക് താക്കോൽ വേണ്ടെന്ന് അശോക് കുമാർ പറയും. സമമെന്ന സമഭാവനയുടെ വിശാലമായ ലോകമാണത്. ആത്മീയവും ഭൗതികവുമായ കാര്യങ്ങൾ രണ്ടല്ലെന്ന ജൈവിക അനുഭൂതിയുടെ വിളനിലമാണ് അശോക് കുമാറിന്റെ കൃഷിത്തോട്ടങ്ങൾ. അവിടെ വിളയാത്തത് ഒന്നുമില്ല.
സമം ഇന്ന് പ്രകൃതിയെ നോവിക്കാതെ ജീവിക്കാനുള്ള ഒരു പരിശീലന കേന്ദ്രമായി വളർന്നിട്ടുണ്ട്. ‘സ്നേഹാക്ഷരങ്ങൾ’ എന്ന പേരിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഇവിടെ ക്ലാസുകൾ സജീവമാണ്. നാം മറന്നുപോയ മണ്ണ്, മനസ്സിൽ നിന്നും കുടിയൊഴിക്കപ്പെട്ട കൃഷി അറിവുകൾ, പാരസ്പര്യത്തിന്റെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ എന്നിവയെല്ലാം ഈ വീട്ടിൽ പഠിപ്പിക്കുന്നുണ്ട്.
പരിശീലനത്തിനായി കുട്ടികളെ പല ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. സ്കൂൾ തുറക്കുന്നതിനു മുന്‍പുള്ള നാളുകൾ കുട്ടികളുടെ ആവശ്യങ്ങൾ അദ്ദേഹം ചോദിച്ചറിയും. ബാഗ്, കുട, പുസ്തകം, പെൻസിൽ, നോട്ട് പുസ്തകം എന്നിങ്ങനെ നീളുമത്. ഈ പട്ടികയിൽ നിന്ന് ബാഗ്, പുസ്തകം, കുട എന്നിങ്ങനെ തരംതിരിച്ച് ഇവയിൽ വീണ്ടും നന്നാക്കി ഉപയോഗിക്കുന്നവയെ കാണിച്ചുകൊടുക്കും. അവ എങ്ങനെയെല്ലാം വീണ്ടും ഉപയോഗപ്രദമാക്കാം എന്ന് കാണിച്ചുകൊടുക്കും. കുട്ടികൾ അത് മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്പോൾ ആവശ്യങ്ങളുടെ പട്ടിക ചുരുങ്ങും. സാവകാശം കുട്ടികൾ പരിസ്ഥിതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ബോധവാന്മാരാകും. അനാവശ്യങ്ങൾ കുറയ്ക്കാനും ആവശ്യങ്ങൾ പരിമിതപ്പെടുത്താനും അവർ പഠിക്കുന്നു. വിദ്യാലയങ്ങളിൽ നിന്നോ നമ്മുടെ വീടുകളിൽ നിന്നോ ഒരു കുട്ടിക്ക് പകർന്നുകിട്ടാത്ത ലളിതമായ അറിവിന്റെ ലോകം അവന്റെ മുന്പിൽ തുറന്നുകൊടുക്കുന്നു. ഇതിനോടൊപ്പം തന്നെ സമത്തിൽ രസകരമായ മറ്റു ക്യാന്പുകളും നടത്തിവരാറുണ്ട്. കുരുത്തോല അലങ്കാരങ്ങൾ, കൈവേല കളരികൾ, സംരംഭകത്വ കളരികൾ എന്നിവയാണവ. എല്ലാം പ്രകൃതിക്ക് അനുഗുണമായി മാത്രം.
സമത്തിന്റെ തത്വചിന്ത
മനുഷ്യനെ ഒരു ആർത്തിയുള്ള മൃഗമായിട്ടാണ് അശോക് കുമാർ കാണുന്നത്. താൻ ചെയ്യുന്ന ശരികൾ മറ്റുള്ളവർക്ക് തെറ്റായി തോന്നുന്ന ഈ കാലത്ത് അവയെ തിരുത്താതെ തന്നെ സ്വയം തിരുത്തിക്കൊണ്ടിരിക്കുകയാണ് അശോകൻ. സ്വാർത്ഥതയുടെ ഓട്ടമത്സരത്തിൽ പങ്കെടുക്കാതെ അരികെ മാറി നിന്ന് തന്റേതാണ് ശരിയെന്ന് പറയുന്ന ചങ്കൂറ്റം. കോടാനുകോടി നക്ഷത്ര സമൂഹങ്ങളിൽ ഒന്നായ ഭൂമിയിൽ മനുഷ്യൻ കാണിക്കുന്ന കോപ്രായങ്ങളെ ഇയാൾ ഒരു ചെറുചിരിയോടെ നോക്കിക്കാണുന്നു. ചെറിയ ശരീരത്തിലെ ചെറിയ മനസിൽ ഇവയെല്ലാം ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മനുഷ്യന് വാതിലുകളുടെ ആവശ്യമില്ലെന്ന് അശോകൻ പറയും. ഒരാൾ ശ്വസിച്ചുവിടുന്ന വായു മറ്റൊരാളിലൂടെ വീണ്ടും ശരീരത്തിലേക്ക് കടക്കുകയാണല്ലോ ചെയ്യുന്നത്. അപ്പോൾ ഞാനെന്നും എന്റേതെന്നുമുള്ള ബിംബങ്ങൾക്ക് പ്രസക്തി എന്തെന്ന് അശോക് ചോദിക്കുന്നു. ഈ പ്രപഞ്ചത്തിലെ സർവ്വ ജീവജാലങ്ങൾക്കും ഒരേ ശരീരവും ജീവനുമാണെന്ന ചിന്തയാണ് സമം മുന്നോട്ടു വയ്ക്കുന്നത്. ആ ചിന്ത യാഥാർഥ്യമാക്കി വിട്ടാൽ ചോര ചിന്തലുകൾക്ക് പ്രസക്തിയില്ലെന്ന് മനസ്സിലാവും. ഭൂമിയിലെ അചേതനവും സചേതനവുമായ എല്ലാറ്റിനും ഒരു കണ്ണിയിലെ തുടർച്ചയായി പദം കാണുന്നു.
കുട്ടികളാണ് താരങ്ങൾ
ഇന്നത്തെ തലമുറ വെറും ഫോട്ടോസ്റ്റാറ്റ് മെഷീനുകളായി മാറിക്കഴിഞ്ഞെന്ന് സമം അശോക് കുമാർ പരിതപിക്കുന്നു. വിരലുകൾ കൊണ്ട് മായാജാലം കാണിക്കേണ്ടവർ, മൊബൈൽ പാഡിൽ കുത്തി രസിക്കുന്നവരായി മാറി. അവരിൽ പ്രകൃതിവീര്യത്തിന്റെ വിത്തുകൾ പാകാൻ അദ്ദേഹം തന്റെ ക്ലാസുകളിൽ ശ്രമിക്കാറുണ്ട്. കുട്ടികളെ പ്രകൃതിയോട് അടുപ്പിക്കാൻ കുരുത്തോല കൊണ്ട് വിവിധങ്ങളായ വസ്തുക്കൾ ഉണ്ടാക്കാൻ പഠിപ്പിക്കുന്നു. അതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ കഴിയുമെന്ന് സമം പ്രതീക്ഷിക്കുന്നു. നല്ല മനുഷ്യരായി കുട്ടികളെ പഠിപ്പിക്കാൻ കഴിഞ്ഞാൽ അതിൽപരം ആനന്ദം വേറെയെന്തുണ്ടെന്ന് ഈ മനുഷ്യൻ നിഷ്കളങ്കതയോടെ ചോദിക്കും. ആർത്തി മൂത്ത മനുഷ്യരൂപങ്ങളായി കുട്ടികളെ മാറ്റിത്തീർക്കാതെ അവർക്ക് സ്വസ്ഥമായ കിരീടം കണ്ടെത്തുകയാണ് വിദ്യാഭ്യാസത്തിലൂടെ ചെയ്യേണ്ടതെന്ന് ചുരുക്കം. സമം ചെയ്യുന്നത് അതാണ്.
സമം വളരുകയാണ്
സമത്തിന് ഇന്ന് തിരക്കൊഴിഞ്ഞ നേരമില്ല. വിദേശ രാജ്യങ്ങളിൽ നിന്നുപോലും ഇവിടേക്ക് ആളുകൾ വരുന്നു; കാര്യങ്ങൾ പഠിക്കുന്നു. അശോകിന്റെ "തലതിരിഞ്ഞ’ ആശയങ്ങൾ കേട്ട് നിറഞ്ഞ മനസോടെ തിരിച്ചുപോകുന്നു. കേരളമൊട്ടുക്കും ഓടിനടന്ന് ഈ മെലിഞ്ഞ മനുഷ്യൻ ക്ലാസുകളെടുത്ത് ഒരു തലമുറയെ പാകപ്പെടുത്തിയെടുക്കാൻ പെടാപ്പാടു പെടുകയാണ്. ഒന്നും പ്രതിഫലം ആഗ്രഹിച്ചല്ല, വീട്ടിൽ വരുന്നവർക്ക് തണുത്ത മോരിൻ വെള്ളമോ, ശർക്കരക്കാപ്പിയോ നൽകുന്നതോടൊപ്പം വൃക്ഷതൈകളും നൽകും. അവ പൂവിട്ട് കായ്ക്കുന്നതിനോളം ആനന്ദം അയാൾക്ക് മറ്റെന്തുണ്ട്.
അബ്ദുല്ല പേരാന്പ്ര
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top