ഓർമകളിൽ അഞ്ഞൂറാൻ
ജീവിക്കാൻവേണ്ടി കഥാപ്രസംഗകനായി. തടിമില്ല‌്, ഹോട്ടൽ നടത്തിപ്പുകാരനായി. കൂലിക്ക് പ്രസംഗവുമുണ്ടായിരുന്നു. അവസാനം നാടകലോകത്തെത്തി. ആ ലോകം കീഴടക്കി എൻ.എൻ. പിള്ള. 1918 ഡിസംബർ 23ന് നാരായണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെ യും മകനായി വൈക്കത്താ യിരുന്നു എൻ.എൻ. പിള്ളയുടെ ജനനം.

പ്രവർത്തിയാരായിരുന്ന അച്ഛന്‍റെ കൂടെ കേരളമാകെ ചുറ്റിയടിച്ചായിരുന്നു ബാല്യവും പഠനവും. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ചങ്ങനാശേരിയിലും ഇന്‍റർമീഡിയറ്റിനു പഠിച്ചത് കോട്ടയം സിഎംഎസ് കോളജിലുമാണ്. പഠനം പൂർത്തിയാക്കും മുന്പേ തൊഴിൽതേടി മലയായിൽ പോകുകയും അവിടെ ഒരു എസ്റ്റേറ്റിന്‍റെ ഡിവിഷൻ മാനേജരാകുകയും ചെയ്തു.

1941ൽ സുഭാഷ് ചന്ദ്രബോസിന്‍റെ നേതൃത്വത്തിലുള്ള ഐഎൻഎയിൽ ചേർന്നു. അവിടെ മൂന്നര വർഷത്തോളം പ്രവർത്തിച്ചു. ജപ്പാൻകാർ കീഴടങ്ങിയതോടെ കാന്‍റിൻ തട്ടിപ്പുകാരൻ എന്ന വ്യാജേന വെള്ളക്കാരുടെ എയർഫോഴ്സ് ക്യാന്പിൽ ഒളിച്ചുപാർത്തു. കള്ളി വെളിച്ചത്തായതോടെ തടവുകാരനായി. അവിടെനിന്നു രക്ഷപ്പെട്ട് ഹൗറ വഴി പൂനെയിൽ എത്തി. കൈവശമുണ്ടായിരുന്നത് 135 രൂപയും ഒരു പവനും.

1947ൽ മുറപ്പെണ്ണായ കല്യാമിക്കുട്ടിയമ്മയെ വിവാഹംചെയ്തശേഷം വീണ്ടും മലയായിലെത്തി. ഐഎൻഎയിൽ പ്രവർത്തിക്കുന്ന സമയം മെർഗു എന്ന ക്യാന്പിൽവച്ചാണ് ആദ്യ നാടകം രചിക്കുന്നത്. താന്തിയോത്തോപ്പി എന്നായിരുന്നു നാടകത്തിന്‍റെ പേ‌ര്. 1944ൽ അത് സ്റ്റേജിൽ അവതരിപ്പിച്ചു. വൻ വിജയമായിരുന്നു. 12,000 രൂപ ലാഭവും കിട്ടി. കുർബാനി എന്ന പേരിൽ നാലു ഭാഷകളിൽ പ്രസിദ്ധ നാടകം രചിക്കാൻ ഒരു പ്രത്യേക കാരണവുമുണ്ടായിരുന്നു.

കൊഹിമയിൽവച്ച് ഐഎൻഎയിലെ നാലു സീനിയർ ഓഫീസർമാർ കുറുമാറി ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നു. ഇന്ത്യയുടെ എല്ലാ സൈനിക രഹസ്യങ്ങളും അവർക്കറിയാമായിരുന്നു. നേതാജിയെ ഏറ്റവും ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്ത സംഭവമായിരുന്നു അത്. ഇന്ത്യൻ സേനയുടെ സകല രഹസ്യങ്ങളും അവർ ബ്രിട്ടീഷുകാർക്ക് കൈമാറി. ഉടൻതന്നെ നേതാജി തന്‍റെ കീഴിലുള്ള 10,000 ഭടന്മാരെയും വിളി‌ച്ചുകൂട്ടി. നേതാജി ശരിക്കും കരയുന്നത് അന്നാണ് പിള്ള ആദ്യമായി കണ്ടത്. ഇഷ്ടമില്ലാത്തവർക്കു തിരിച്ചുപോകാമെന്നും അവരുടെ പേരിൽ നടപടി എടുക്കില്ലെന്നും നേതാജി അറിയിച്ചു. ആരും പിരിഞ്ഞുപോയില്ല. ആ നാല് ഓഫീസർമാരുടെ ക്രൂരമായ വഞ്ചനയെ ആസ്പദമാക്കി പിള്ള രചിച്ച കുർബാനി എന്ന നാടകം കണ്ടപ്പോഴും നേ‌താജി കരഞ്ഞു.

മലയാളത്തിന്‍റെ നാടകാചാര്യ പദവി എൻ.എൻ. പിള്ളയ് ക്കുള്ളതാണ്. അദ്ദേഹം രചിച്ച നാടകങ്ങൾ നിരവധി. കുടുംബസമേതമാണ് നാടകങ്ങളിൽ അഭിനയിച്ചിരുന്നത്. ചില സിനിമകളെയും പിള്ള തേജസുറ്റതാക്കി. 1995 നവംബർ 14ന് എൻ.എൻ. പിള്ള അന്തരിച്ചു.

ജോർജ് മാത്യു പുതുപ്പള്ളി