Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഹൃദ്രോഗം കൂടുന്നു, തടയാൻ മാർഗങ്ങളുണ്ട്
ഒരു മഹാമാരിപോലെ പടർന്നേറുന്ന ഹൃദ്രോഗത്തെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക പദ്ധതികളുമായി ഇരുപതാം ലോക ഹൃദയദിനം സെപ്റ്റംബർ 29-ന് പ്രവർത്തന പരിപാടികളുമായി സജീവമാകുകയാണ്. രോഗം വരാതെ നോക്കുക, പരമാവധി രോഗങ്ങളെ പ്രതിരോധിക്കാൻ ഉദ്യമിക്കുക, ഹൃദ്രോഗത്തിന്റെ കാര്യത്തിലും അതു സാധ്യമാണ്. 2000-ൽ ആരംഭിച്ച ‘ലോക ഹൃദയദിനം’ ഓരോവർഷവും വിവിധ വിഷയങ്ങളെ അവലംബിച്ചാണ് പ്രതിരോധ പരിപാടികൾ സംവിധാനം ചെയ്യുന്നത്. ‘എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം’ എന്നാണ് ഈ വർഷത്തെ സന്ദേശം. ഈ ദിനത്തിൽ ഓരോരുത്തരും എടുക്കേണ്ട പ്രതിജ്ഞകൾ കുറിക്കുന്നു:
*നമ്മുടെ വീടുകളിൽ ഹൃദയസൗഹൃദ ഭക്ഷണം പാകപ്പെടുത്തുകയും ആഹരിക്കുകയും ചെയ്യുമെന്ന്് പ്രതിജ്ഞയെടുക്കണം.
* നമ്മുടെ കുട്ടികളിൽ വ്യായാമശീലം ഉൗർജസ്വലമാക്കുകയും പുകവലി പരിപൂർണമായി ഉന്മൂലനം ചെയ്യുന്നതിനും പ്രതിജ്ഞയെടുക്കണം.
*ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും രോഗികളിൽ കൊളസ്ട്രോളും പുകവലിയും മറ്റ് ആപത്ഘടകങ്ങളും നിയന്ത്രണവിധേയമാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുമെന്നു പ്രതിജ്ഞയെടുക്കണം.
*തൊഴിലിടങ്ങളിൽ ഹൃദയസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്നു തൊഴിൽ ദാതാവും തൊഴിലാളികളും ദൃഢപ്രതിജ്ഞയെടുക്കണം.
80 ശതമാനത്തോളം ഹൃദ്രോഗാനന്തര മരണസംഖ്യ പുകവലി, അപഥ്യ ഭക്ഷണശൈലി, വ്യായാമക്കുറവ്, മദ്യ ഉപയോഗം ഇവ നിയന്ത്രണവിധേയമാക്കുന്നതിലൂടെ കുറയ്ക്കാവുന്നതാണ്. പുകയില ഉപയോഗം ലോകമെന്പാടും ആറ് ദശലക്ഷം പേരെ കൊന്നൊടുക്കുകയാണ്. പാസീവ് സ്മോകിംഗ് കാരണം ആറ് ലക്ഷം പേർ പ്രതിവർഷം മരണപ്പെടുകയാണ്. ഇതിൽ 28 ശതമാനവും കുട്ടികളാണ്.
ഒരു കാലത്ത് പൂർണാരോഗ്യത്തിന്റെ ശുദ്ധസ്രോതസായിരുന്ന നമ്മുടെ കേരളീയ പാരന്പര്യഭക്ഷണം ഇന്നെവിടെപ്പോയി? അന്ന് ലോകത്തിന്റെ ആരോഗ്യശ്രേണികളിൽതന്നെ സ്ഥാനംപിടിച്ചു, ഈ കൊച്ചുകേരളത്തിന്റെ ആഹാരശൈലി. കേരളത്തിന്റേതായ സാന്പാറും അവിയലും തോരനും പുഴുക്കും പുട്ടും ദോശയും ഇഡ്ഡലിയും ഒക്കെ പോഷകസന്പുഷ്ടമായ വിഭവങ്ങളായിരുന്നു. സ്വന്തം പറന്പിലോ പാടത്തോ കൃഷിചെയ്തു വിഷം തളിക്കാതെ പറിച്ചെടുക്കുന്ന കായ്കനികൾ കേരളീയരെ രോഗാതുരയിൽനിന്നു പരിരക്ഷിച്ചു. എന്നാൽ, ഇന്നു കേരളത്തിന്റെ സ്ഥിതി മാറിക്കഴിഞ്ഞു. ജീവിക്കാൻ പോയിട്ട് സമയത്തു കൃത്യമായി ഭക്ഷണം കഴിക്കാൻ പോലും സമയം നഷ്ടപ്പെട്ട മലയാളി, അടങ്ങാത്ത വിശപ്പ് ശമിപ്പിക്കാൻ കുറുക്കുവഴികൾതേടി അലയുകയാണ് ചെയ്തത്. അങ്ങനെ സ്വന്തം പരിസ്ഥിതിക്കും സാഹചര്യങ്ങൾക്കും ശരീരഘടനാ സവിശേഷതകൾക്കും ചേരാത്ത ഭക്ഷണശൈലികളെ മലയാളി അന്ധമായി സ്വീകരിച്ചു. അതവന്റെ പചനയന്ത്രത്തെ തകിടംമറിക്കുകയാണുണ്ടായത്.
മലയാളികളുടെ ഇടംവലം നോക്കാത്ത നെട്ടോട്ടത്തിൽ ജീവിതശൈലീ രോഗങ്ങൾ ഒരു നീരാളിയെപ്പോലെ അവനെ വാരിപ്പുണർന്നു. ഇന്നത്തെ മലയാളി, രക്ഷപ്പെടാനാവാത്തവിധം ഈ അശാസ്ത്രീയ ഭക്ഷണ ശൈലികൾക്ക് അടിമപ്പെട്ടു. ഈ അടിമത്തമാകട്ടെ അവനെ ഏറെ സങ്കീർണമായ രോഗാതുരകളാൽ തളച്ചിട്ടു. കൊഴുപ്പും ഉപ്പും മധുരവും വിഷലിപ്തമായ രാസപദാർഥങ്ങളുംകൊണ്ട് സന്പുഷ്ടമാണ് മലയാളിയുടെ നിത്യഭക്ഷണം.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഭൂമുഖത്തെ 60 ശതമാനം പേർക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല്. ആഴ്ചയിൽ കുറഞ്ഞത് രണ്ടര മണിക്കൂർ കൃത്യമായി വ്യായാമ മുറകളിൽ ഏർപ്പെട്ടാൽ ഹൃദ്രോഗതടസം കുറയ്ക്കും.ഒരു മധ്യവയസ്കൻ ആഴ്ചയിൽ ഒരു മണിക്കൂറിൽ കുറവേ വ്യായാമം ചെയ്യുന്നുള്ളുവെങ്കിൽ കൂടുതൽ വ്യായാമം കൃത്യമായി ചെയ്യുന്ന അതേപ്രായത്തിലുള്ള വ്യക്തിയേക്കാൾ ഹൃദ്രോഗാനന്തര മരണം സംഭവിക്കുവാനുള്ള സാധ്യത ഇരട്ടിയാണ്. കേരളത്തിൽ 2008-ൽ നടത്തിയ ഒരു പഠനത്തിൽ (സ്റ്റെപ്സ് സർവേ) 16-നും 65-നും ഇടയ്ക്കു പ്രായമുള്ളവരിൽ 74.5 ശതമാനം പേർക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല.
എന്താണ് കേരള പാരഡോക്സ്? സാക്ഷരതയിൽ ഒന്നാമൻ, ആയുർദൈർഘ്യത്തിന്റെ കണക്കെടുത്താൽ ഇന്ത്യൻ ശരാശരിയുടെ മുൻപന്തിയിൽ, ചികിത്സാ സംവിധാനങ്ങളുടെ കാര്യമെടുത്താലും ഇതര സംസ്ഥാനങ്ങളേക്കാൾ മെച്ചം. എന്നാൽ, ഹൃദയധമനീ രോഗങ്ങളിലേക്കു നയിക്കുന്ന ആപത്ഘടകങ്ങളുടെ കാര്യമെടുത്താൽ കേരളം ഇന്ത്യൻ ശരാശരിയേക്കാൾ ഏറെ മുന്നിൽ. ഇത്രയും സാക്ഷരതയും ബുദ്ധിവൈഭവവുമൊക്കെയുണ്ടെന്ന് അവകാശപ്പെടുന്ന മലയാളികൾ എന്നാൽ ആപത്ഘടകങ്ങളുടെ നിയന്ത്രണത്തിൽ ഒരു മുൻകരുതലും എടുക്കുന്നില്ല. ഇവിടത്തെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെട്ടതായതുകൊണ്ടു മാത്രം ആയുസ് നീട്ടിക്കിട്ടുന്നു.
ചില ഞെട്ടിക്കുന്ന കണക്കുകളിലേക്കു കടക്കാം. കേരളത്തിലെ ജനസംഖ്യ 38 ദശലക്ഷമാണ്. ഇതിൽ പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 72 വർഷവും സ്ത്രീകളുടേത് 74.7 ഉം ആണ്. കേരളത്തിൽ പ്രതിവർഷം 1.75 ലക്ഷം ഹാർട്ട് അറ്റാക്കുകളാണ് സംഭവിക്കുന്നത്. ഇതിൽ ഏതാണ്ട് 38,000 പേർ മരണപ്പെടുന്നു. 50-70 വയസിന് ഇടയ്ക്കുള്ളവരിലാണ് ഹൃദയാഘാതം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. 2018-ൽ കേരളത്തിൽ നടത്തിയ ഒരു പഠനത്തിൽ, ഹാർട്ട് അറ്റാക്ക് സംഭവിച്ച 8000 രോഗികളിൽ 15 ശതമാനത്തോളം പേർക്ക് മാത്രമാണ് കൃത്യമായ ‘പ്രൈമറി ആൻജിയോപ്ലാസ്റ്റി’ നടത്തി ജീവൻ രക്ഷിക്കാൻ സാധിച്ചത്.
കേരളത്തിൽ ഇപ്പോൾ ഏതാണ്ട് 140 കാത്ത് ലാബ് സൗകര്യമുള്ള ആശുപത്രികളുണ്ട്. ഇതു ലോകശരാശരിയുമായി താരതമ്യപ്പെടുത്താം. ഇത്ര സാങ്കേതികമികവുള്ള ഹൃദ്രോഗ ചികിത്സാ സൗകര്യങ്ങൾ ഉള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ലെന്നുതന്നെ പറയാം. എന്നിട്ടും ചികിത്സ ലഭിക്കാതെ രക്ഷപ്പെടുത്താമായിരിരുന്ന പലരും മരണപ്പെടുന്നു. ആപത്ഘടകങ്ങളുടെ അതിപ്രസരം കണക്കിലെടുത്താൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർക്കു ഹാർട്ട് അറ്റാക്കുണ്ടാകുന്നതു കൊളസ്ട്രോൾ അധികരിച്ചതുകൊണ്ടുതന്നെ. കൃത്യമായി പറഞ്ഞാൽ എൽഡിഎൽ ഘടകത്തിന്റെ വർധന, അതിനു പിറകിൽ പ്രമേഹം, അമിത രക്തസമ്മർദം, പാരന്പര്യഘടകങ്ങൾ ഇവ സ്ഥാനംപിടിക്കുന്നു.
ഹാർട്ട് അറ്റാക്കുണ്ടായ സിംഹഭാഗം രോഗികൾക്കും ജീവൽപ്രധാനമായ ’പ്രൈമറി ആൻജിയോപ്ലാസ്റ്റി’ ചെയ്യുവാൻ പറ്റാതെ പോകുന്നതു സാന്പത്തിക പരാധീനതകൾകൊണ്ടുതന്നെ. അങ്ങനെ ചികിത്സിച്ചു ഭേദപ്പെടുത്താൻ സാധ്യമായിരുന്ന പലരുടെയും ജീവൻ ചികിത്സ ലഭിക്കാത്തതുകൊണ്ട് പൊലിഞ്ഞുപോകുകയാണ്. ഇതു കേരളത്തിലും ഇന്ത്യയിലുമെന്നല്ല സാന്പത്തികമായി താഴേക്കിടയിലുള്ള പല വികസ്വര രാജ്യങ്ങളിലെയും കാര്യമാണ്. 85 ശതമാനത്തോളം ഹൃദ്രോഗത്തെയും പടിപ്പുറത്തുനിർത്തുവാൻ സഹായിക്കുന്ന പ്രതിരോധമാർഗങ്ങൾ അറിവായിക്കഴിഞ്ഞു. പാരന്പര്യസഹജമായ പ്രവർത്തനങ്ങൾ മാത്രമാണ് ഭേദഗതികൾ വരുത്താൻ പറ്റാത്തവ. ഒരു കുടുംബനാഥന് ഹൃദ്രോഗമുണ്ടായാൽ പരിശോധനയും ചികിത്സകളുമായി ഭീമമായ ഒരു തുക ചെലവിടേണ്ടിവരും. ഇത് ഒരു സാധാരണ കുടുംബത്തിന്റെ സാന്പത്തികഭദ്രത തകിടംമറിക്കും. ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് സർജറിയും ഇന്നും ഏറിയാൽ 25 ശതമാനം ആൾക്കാർക്കു മാത്രമാണ് ചെയ്യുവാൻ സാധ്യമാകുന്നത്. ഈ സാഹചര്യത്തിൽ ചികിത്സിച്ചു നശിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുകതന്നെ.
ഹൃദ്രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളും പ്രതിരോധ നടപടികളും എപ്പോൾ, എങ്ങനെ, ആരിലൊക്കെ തുടങ്ങണമെന്നതിനെപ്പറ്റി സാധാരണക്കാരുടെ ഇടയിൽ ഏറെ ദുരൂഹതകൾ നിലനിൽക്കുന്നു. 85 ശതമാനത്തോളം ഹൃദ്രോഗത്തെ തടയാനുള്ള മാർഗങ്ങൾ അറിവായിരിക്കുന്നു എന്നതിന്റെ വെളിച്ചത്തിൽ ഒന്നും ചെയ്യാതെ കണ്ണടച്ചിരുന്നിട്ടു കാര്യമില്ല. ഇതിനായി അഞ്ചുമാർഗങ്ങൾ:
1. മുൻകരുതലുകൾ ചെറുപ്പത്തിലെ തുടങ്ങണം: ഹാർട്ട് അറ്റാക്കിലേക്കു നയിക്കുന്ന ഹൃദയധമനികളിലെ ജരിതാവസ്ഥ ചെറുപ്പത്തിലെ തുടങ്ങുന്നു. രണ്ടുവയസു കഴിഞ്ഞാൽ കുട്ടികളിൽ ഭക്ഷണ നിയന്ത്രണം തുടങ്ങണം. കുട്ടികൾ ദിവസേന ഒന്നരമണിക്കൂർ വ്യായാമം ചെയ്യണം.
2. ആപത്ഘടകങ്ങളുണ്ടോയെന്ന് അറിയണം: ഉണ്ടെങ്കിൽ ഉടൻ നിയന്ത്രണ നടപടികൾ ആവിഷ്കരിക്കണം. പുകവലി, പ്രമേഹം, അമിത രക്തസമ്മർദം, അമിതവണ്ണം, വ്യായാമക്കുറവ്, വർധിച്ച കൊളസ്ട്രോൾ, സ്ട്രെസ്, മദ്യസേവ, വികല ഭക്ഷണശൈലി ഇവകൾ ഉണ്ടോയെന്നു കണ്ടുപിടിക്കണം. ഉണ്ടെങ്കിൽ വൈകാതെ നിയന്ത്രണവിധേയമാക്കണം.
3. രോഗലക്ഷണങ്ങൾ അറിയണം: ഹൃദ്രോഗത്തിന്റെ രോഗലക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞാലേ അവയുണ്ടാകുന്പോൾ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകാൻ പറ്റൂ. ഇതേപ്പറ്റിയുള്ള അറിവില്ലായ്മകൊണ്ട് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരണപ്പെടുന്നവർ ഏറെയുണ്ട്. മരണഭീതിയുളവാകുന്ന നെഞ്ചുവേദന, ആയാസപ്പെടുന്പോൾ നെഞ്ചിനുള്ളിൽ ഭാരം, ശ്വാസതടസം, അകാരണമായ തളർച്ച, ശേഷിക്കുറവ്, നെഞ്ചിലസ്വാസ്ഥ്യത്തോടുകൂടിയ വിയർപ്പ്, തലകറക്കം തുടങ്ങിയവയെല്ലാം ഓരോ തീവ്രതയിൽ പ്രകടമാകുന്നു.
4. പ്രതിരോധത്തിന് മരുന്നുകൾ: ഹൃദ്രോഗത്തെ ഒരു പരിധിവരെ തടയാൻ സാഹായിക്കുന്ന മരുന്നുകൾ സുലഭമാണ്. ആപത് ഘടകങ്ങൾ നിയന്ത്രിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഉതകുന്ന മരുന്നുകൾ ഏതെന്ന് അറിയണം. കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻസ്, രക്തം നേർപ്പിക്കുന്ന ആസ്പിരിൻ, ഹോമൊസിസ്റ്റിൻ കുറയ്ക്കുന്ന പോളിക് ആസിഡ്, വിറ്റാമിൻ-ഡിയുടെ കുറവ് പരിഹരിക്കുന്ന മരുന്ന് തുടങ്ങിയവ വൈദ്യനിർദേശപ്രകാരം സേവിക്കണം. എൽഡിഎൽ കൊളസ്ട്രോൾ 70-ൽ താഴെ നിലനിർത്താൻ ഏവരും ഉദ്യമിക്കണം.
5. ഹൃദ്രോഗസാധ്യത മുൻകൂട്ടി അറിയുക: ഹാർട്ട് അറ്റാക്കും പെട്ടെന്നുളള മരണവും 30- 40 ശതമാനം സംഭവിക്കുന്നത് നേരത്തെ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലാണ്. അതുകൊണ്ട് രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലാത്ത ഹൃദ്രോഗസാധ്യതയുള്ളവരെ കാലേകൂട്ടി കണ്ടുപിടിച്ച് പ്രാഥമിക പ്രതിരോധ നടപടികൾ ഉൗർജസ്വലമായി ചെയ്യണം. ഹൃദയധമനികളിലെ കാൽസ്യത്തിന്റെ അളവ് തിട്ടപ്പെടുത്തുന്ന സി.ടി. ആൻജിയോഗ്രാഫി, സവിശേഷ ബയോ സൂചകങ്ങളായ ട്രോപ്രോണിൻ, ലൈപ്പോ പ്രോട്ടിൻ-എ, സിആർപി, ഹോമോസിസ്റ്റിൻ, ഫൈബ്രനോജൻ തുടങ്ങിയവ കണ്ടുപിടിച്ച് പ്രതിരോധ നടപടികൾ തുടങ്ങണം.
ശരാശരി മലയാളിയുടെ ശരീരം ജീവിതശൈലീ രോഗങ്ങളുടെ കൂടാരമാണ്. ഭക്ഷണത്തിന്റെ അളവും ക്രമവുമെല്ലാം തെറ്റിയിട്ട് കാലമേറെയായി. മക്കളെ എത്രയും പെട്ടെന്നു വലുതാക്കാൻ മാതാപിതാക്കൾ എന്തുഭക്ഷണവും കൊടുക്കുന്നു. രോഗം വരട്ടെ, എന്നിട്ടു നോക്കാം എന്ന ധാർഷ്ട്യമാണ് വിദ്യാസന്പന്നരായ മലയാളികൾക്കുപോലും. ഹൃദയത്തിന് എന്തുസംഭവിച്ചാലും ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് സർജറിയും ചെയ്ത് എല്ലാം ശരിയാക്കാം എന്ന ധാരണയാണ് പലർക്കും. ഈ മനോഭാവങ്ങൾ മാറിയേ തീരൂ.
ഡോ. ജോർജ് തയ്യിൽ
(ലേഖകൻ എറണാകുളം ലൂർദ്ദ്
ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ്).
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top