അപ്രസക്തരല്ല മനുഷ്യർ നമ്മൾ
നാമെല്ലാവരും ഡാവിഞ്ചിയെപ്പോലെ ചിത്രം വരച്ചു എന്നു വരില്ല. കാൻസറിനു പ്രതിവിധി കണ്ടുപിടിച്ചു എന്നും വരില്ല. എന്നാൽ, ഈ പ്രപഞ്ചത്തിൽ ഒട്ടേറെ നന്മകൾ ചെയ്യാൻ നമുക്ക് സാധിക്കും. അതുവഴിയായി ഈ പ്രപഞ്ചത്തിനു തന്നെ മാറ്റംവരുത്താൻ നമുക്ക് സാധിക്കും.

കോസ്മോളജി, തിയററ്റിക്കൽ ഫിസിക്സ് എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ ഹോക്കിംഗ് (1942-2018). പ്രപഞ്ചവിജ്ഞാനീയ രംഗത്ത് അതുല്യസംഭാവനകൾ നൽകിയ അദ്ദേഹത്തിന്‍റെ ഒരു പുസ്തകമാണ് "എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം.' ബിംഗ് ബാംഗ് മുതൽ ബ്ലോക്ക് ഹോൾസ് വരെ കൈകാര്യം ചെയ്യുന്ന ഈ പുസ്തകത്തിന്‍റെ ഒരുകോടിയിലേറെ കോപ്പികളാണ് ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

ഈ പുസ്തകത്തിന്‍റെ പശ്ചാത്തലത്തിൽ വായിക്കാനിടയായ ഒരു കഥ ഇവിടെ കുറിക്കട്ടെ. ശാസ്ത്രവിഷയത്തിൽ താത്പര്യമുണ്ടായിരുന്ന ഒരു ബാലൻ ഈ പുസ്തകത്തിന്‍റെ ആദ്യ അധ്യായം വായിച്ചുതീർന്നപ്പോൾ ഒരു ചിന്ത അവനെ അലട്ടാൻ തുടങ്ങി. അന്ന് അത്താഴസമയത്ത് അവൻ തന്‍റെ പപ്പയോട് ചോദിച്ചു: ""എനിക്ക് ഒരു ചോദ്യമുണ്ട്. അതിന് ഉത്തരം പറയാൻ പപ്പയ്ക്ക് പറ്റുമോ?''

""എന്താണു ചോദ്യം?'' ആകാംക്ഷയോടെ ആ പിതാവ് ചോദിച്ചു. ഉടനെ അവൻ പറഞ്ഞു: ""ഹോക്കിംഗ് പറയുന്നതനുസരിച്ച് ഈ പ്രപഞ്ചവുമായി താരതമ്യം ചെയ്യുന്പോൾ നമ്മൾ അപ്രസക്തരാണത്രേ. അപ്പോൾപ്പിന്നെ ഈ പ്രപഞ്ചത്തിൽ നമുക്ക് എന്തുചെയ്യാൻ കഴിയും?''

ചോദ്യം കേട്ട പിതാവ് അല്പം ആലോചിച്ചശേഷം പറഞ്ഞു: ""ഒരു വിമാനത്തിൽ നിന്നെ കയറ്റി സഹാറ മരുഭൂമിയിൽ കൊണ്ടുപോയി ഇറക്കുകയാണെന്നു കരുതുക. ആ സമയത്ത് നീ ഒരു ചവണകൊണ്ട് ഈ മണൽത്തരി എടുത്ത് അത് അടുത്ത മറ്റൊരു സ്ഥലത്ത് വയ്ക്കുകയാണെന്നും കരുതുക. അപ്പോൾ എന്തു സംഭവിക്കും?''

ഉടനെ ബാലൻ പറഞ്ഞു: ""സഹാറ മരുഭൂമിയിൽ എന്നെ ഇറക്കിവിട്ടാൽ വെള്ളംകിട്ടാതെ ഞാൻ മരിച്ചുപോകും. '' അപ്പോൾ പിതാവ് പറഞ്ഞു, ""ഞാൻ ചോദിച്ചത് നിനക്ക് എന്തു സംഭവിക്കുമെന്നല്ല, പ്രത്യുത മണൽത്തരി മാറ്റിവയ്ക്കുന്നതുമൂലം എന്തു സംഭവിക്കുമെന്നാണ്. നീ ആലോചിച്ചു നോക്കുക.’’

തെല്ലിട നിശബ്ദത പാലിച്ചിട്ട് ബാലൻ പറഞ്ഞു, ""ഞാൻ ആലോചിച്ചിട്ട് ഒരുപിടിയും കിട്ടുന്നില്ല.'' അപ്പോൾ അദ്ദേഹം പറഞ്ഞു, ""നീ വീണ്ടും ആലോചിച്ചു നോക്കുക.'' അദ്ദേഹത്തിന്‍റെ നിർബന്ധത്തിനു വഴങ്ങി വീണ്ടും ചിന്തിച്ച ശേഷം അവൻ പറഞ്ഞു, ""ഞാൻ ഒരു മണൽത്തരി മാറ്റിവച്ചാൽ ആ മണൽത്തരിയുടെ സ്ഥാനത്തിനു മാറ്റമുണ്ടായി.''

ഉടനെ അദ്ദേഹം ചോദിച്ചു, ""ഒരു മണൽത്തരിയുടെ സ്ഥാനത്തിനു മാറ്റമുണ്ടായാൽ അതിന്‍റെ അർഥം നീ സഹാറയ്ക്ക് മാറ്റം വരുത്തിയെന്നല്ലേ? അതിന്‍റെ അർഥം നീ പ്രപഞ്ചത്തിനുതന്നെ മാറ്റംവരുത്തിയെന്നല്ലേ?”

""അതെങ്ങനെ?'' അപ്പോൾ അവൻ മറുചോദ്യം ചോദിച്ചു. ചോദ്യത്തിന് ഉത്തരമെന്നപോലെ ആ പിതാവ് പറഞ്ഞു, ""സഹാറ വലിയൊരു മരുഭൂമിയാണ്. ദശലക്ഷക്കണക്കിനു വർഷങ്ങളായി നിലനിൽക്കുന്ന മരുഭൂമി. എന്നാൽ നീ അതിന് അൽപം മാറ്റം വരുത്തി. ഞാൻ പറയുന്നതു ശരിയല്ലേ?”

""അതേ...അതേ... അവൻ പറഞ്ഞു. ഒരു മണൽത്തരി മാറ്റിവയ്ക്കുന്നതുവഴി ഞാൻ സഹാറയ്ക്ക് മാറ്റംവരുത്തി. അതുവഴി ഞാൻ പ്രഞ്ചത്തിനുതന്നെ മാറ്റംവരുത്തി!''

ഉടനെ ആ പിതാവ് പറഞ്ഞു, ""നീ ഒരു മണൽത്തരി മാറ്റിവച്ചില്ലായിരുന്നെങ്കിൽ സഹാറയ്ക്ക് നീ വരുത്തിയ മാറ്റം വരുമായിരുന്നോ? പ്രപഞ്ചത്തിനു നീ വരുത്തിയ മാറ്റം വരുമായിരുന്നോ?''

അപ്പോൾ അഭിമാനപൂർവം പറഞ്ഞു, ""സഹാറായിലെ ഒരു മണൽത്തരി മാറ്റിവച്ചപ്പോൾ ഞാൻ പ്രപഞ്ചത്തിനുതന്നെ മാറ്റംവരുത്തി!'' ഇതു നല്ല ഒരു പാഠം പഠിപ്പിക്കാൻ പറ്റിയ അവസരമാണെന്നു കരുതിയ പിതാവ് പറഞ്ഞു, ""ലെയനാർഡോ ഡാവിഞ്ചിയുടെ മോണാലിസ പോലൊരു ചിത്രം വരയ്ക്കാനോ കാൻസറിനു പ്രതിവിധി കണ്ടുപിടിക്കാനോ ഞാൻ നിന്നോട് ആവശ്യപ്പെടുന്നില്ല. നിനക്ക് ലഭിച്ചിരിക്കുന്ന കഴിവുകളും സാഹചര്യങ്ങളുമനുസരിച്ച് ഈ പ്രപഞ്ചത്തിനു മാറ്റംവരുത്താൻ മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. അപ്പോൾ പ്രപഞ്ചവുമായി തുലനം ചെയ്യുന്പോൾ നാം അപ്രസക്തരല്ല എന്നു ബോധ്യമാകും.''

ഹോക്കിംഗും മറ്റു ശാസ്ത്രജ്ഞരുമൊക്കെ പറയുന്നതുപോലോ, പ്രപഞ്ചവുമായി നാം നമ്മെ തുലനം ചെയ്യുന്പോൾ നാം ഒന്നുമല്ല. എന്നു മാത്രമല്ല, സഹാറായിലെ ഒരു മണൽത്തരി എപ്രകാരം അപ്രസക്തമാണോ അത്രമാത്രം നാമും അപ്രസക്തമാണെന്നു നമുക്ക് തോന്നാം. എന്നാൽ, യാഥാർഥ്യം അതല്ല. സഹാറായിലെ ഒരു മണൽത്തരി മാറ്റിവയ്ക്കാൻ നമുക്ക് സാധിക്കുന്നതുപോലെ പ്രപഞ്ചത്തിൽ പല മാറ്റങ്ങളും വരുത്താൻ നമുക്കു സാധിക്കും.

മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ പിതാവ് സൂചിപ്പിച്ചതുപോലെ, നാമെല്ലാവരും ഡാവിഞ്ചിയെപ്പോലെ ചിത്രം വരച്ചു എന്നു വരില്ല. കാൻസറിനു പ്രതിവിധി കണ്ടുപിടിച്ചു എന്നും വരില്ല. എന്നാൽ, ഈ പ്രപഞ്ചത്തിൽ ഒട്ടേറെ നന്മകൾ ചെയ്യാൻ നമുക്ക് സാധിക്കും. അതുവഴിയായി ഈ പ്രപഞ്ചത്തിനുതന്നെ മാറ്റംവരുത്താൻ നമുക്ക് സാധിക്കും.

നാം ചെയ്യുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ അതു നമ്മുടെ പ്രപഞ്ചത്തിനും അതിൽ വസിക്കുന്നവർക്കും അതു വലിയൊരനുഗ്രഹമായി മാറും. എന്നാൽ നാം ചെയ്യുന്ന കാര്യങ്ങൾ തിന്മയാണെങ്കിൽ അതു നമ്മുടെ പ്രപഞ്ചത്തെ ദോഷകരമായി ബാധിക്കുമെന്നു തീർച്ചയാണ്. നമുക്കു ചുറ്റുമുള്ള ആളുകൾ നന്മ ചെയ്യുന്പോൾ അത് എത്ര മധുരതരമായാണു നമ്മുടെ ജീവിതത്തെ ബാധിക്കുക. എന്നാൽ അവർ ചെയ്യുന്നതു തിന്മപ്രവൃത്തികളാണെങ്കിലോ? അത് എന്തുമാത്രം ദോഷമായിരിക്കും നമുക്കു ചെയ്യുക.

നമ്മുടെ സ്രഷ്‌ടാവായ ദൈവം ഈ പ്രപഞ്ചത്തിലേക്കു നമ്മെ അയച്ചിരിക്കുന്നതു നമ്മുടെ വിവിധ കഴിവുകൾ ഉപയോഗിച്ച് ഈ പ്രപഞ്ചത്തെയും അതിൽ വസിക്കുന്നവരെയും നാം ശരിയായ രീതിയിൽ കാത്തുസൂക്ഷിക്കാനാണ്. നാം അപ്രകാരം ചെയ്യുകയാണെങ്കിൽ നാം ഒരിക്കലും ഈ പ്രപഞ്ചത്തിൽ അപ്രസക്തരാവില്ല എന്നു മാത്രമല്ല, ഈ മഹാപ്രപഞ്ചവുമായി നാം നമ്മെത്തന്നെ തുലനം ചെയ്യുന്പോൾ നമ്മുടെ പ്രസക്തി ശരിക്കും വർധിക്കുക മാത്രമേ ചെയ്യൂ. അല്ലാതെ നാമൊരിക്കലും അപ്രസക്തരാവില്ല.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ