Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പകയില്ലാതെ ജീവിക്കുന്പോൾ
അന്യായമായി ശിക്ഷിക്കപ്പെട്ടപ്പോൾ ആദ്യമൊക്കെ മണ്ടേലയുടെ രക്തം തിളച്ചു. അടിക്കുപകരം തിരിച്ചടി! പ്രതിയോഗികളോടു പകരം വീട്ടണം. അങ്ങനെയാണു മണ്ടേലയുടെ ചിന്തപോയത്. എന്നാൽ അതനുസരിച്ച് അദ്ദേഹം പ്രവർത്തിച്ചില്ല. അതിനു പകരം തന്റെ കോപത്തെയും വൈരാഗ്യത്തെയും കീഴടക്കുവാൻ അദ്ദേഹം തന്നോടുതന്നെ യുദ്ധം ചെയ്തു. ആ യുദ്ധത്തിന്റെ ഒരു ഭാഗം അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുപോലെ തന്നോടുതന്നെയുള്ള സംഭാഷണമായിരുന്നു
സൗത്താഫ്രിക്കയിലെ രണ്ടു യൂണിവേഴ്സിറ്റികളിൽ പഠിച്ചതിനുശേഷമായിരുന്നു ഉപരിപഠനത്തിനായി നെൽസൺ മണ്ടേല (1918-2013) യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെത്തിയത്. അവിടത്തെ പഠനം വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ മണ്ടേല അഭിഭാഷകനായി സേവനം തുടങ്ങി. വെള്ളക്കാരുടെ വർണവിവേചനത്തിനെതിരേ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം നടക്കുന്ന കാലമായിരുന്നു അത്.
കറുത്തവംശജനായ മണ്ടേലയ്ക്ക് ആ സമരത്തിൽ നിന്നു മാറിനിൽക്കാനായില്ല. അദ്ദേഹം ആ സമരത്തിലേക്ക് എടുത്തുചാടി. അതെത്തുടർന്നു അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. ഗവൺമെന്റിനെ മറിച്ചിടുവാൻ ശ്രമിച്ചു എന്ന രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ജീവപര്യന്തതടവിനു മണ്ടേല ശിക്ഷിക്കപ്പെട്ടത്.
അന്യായമായി ശിക്ഷിക്കപ്പെട്ടപ്പോൾ ആദ്യമൊക്കെ മണ്ടേലയുടെ രക്തം തിളച്ചു. അടിക്കുപകരം തിരിച്ചടി! പ്രതിയോഗികളോടു പകരം വീട്ടണം. അങ്ങനെയാണു മണ്ടേലയുടെ ചിന്തപോയത്. എന്നാൽ അതനുസരിച്ച് അദ്ദേഹം പ്രവർത്തിച്ചില്ല. അതിനു പകരം തന്റെ കോപത്തെയും വൈരാഗ്യത്തെയും കീഴടക്കുവാൻ അദ്ദേഹം തന്നോടുതന്നെ യുദ്ധം ചെയ്തു. ആ യുദ്ധത്തിന്റെ ഒരു ഭാഗം അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുപോലെ തന്നോടുതന്നെയുള്ള സംഭാഷണമായിരുന്നു.
ആര് എത്ര കഠിനമായ ദ്രോഹം ചെയ്താലും വൈരാഗ്യവും പകരം വീട്ടലും അതിനു പരിഹാരമാവില്ലെന്നു ധ്യാനത്തിൽ മുഴുകിയുള്ള ഈ സംഭാഷണത്തിൽനിന്ന് അദ്ദേഹത്തിനു ബോധ്യമായി. അങ്ങനെ അദ്ദേഹം തന്റെ കോപത്തിൽനിന്നും പ്രതികാര മനസ്ഥിതിയിൽ നിന്നും മോചിതനായി. അതെത്തുടർന്നാണു തന്നെ ദ്രോഹിച്ചവരോടു പോലും സൗഹൃദം പുലർത്തുവാൻ അദ്ദേഹം തീരുമാനിച്ചത്. വെള്ളക്കാർ കറുത്തവർഗക്കാരെ മൃഗീയമായി അടിച്ചമർത്തി ഭരിച്ചെങ്കിലും അവരെയും ഉൾപ്പെടുത്തിയാലേ സൗത്താഫ്രിക്കയ്ക്കു ശോഭനമായ ഒരു ഭാവി ഉണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
ഇരുപത്തിയേഴുവർഷത്തെ കഠിനതടവിനുശേഷം 1990-ൽ മണ്ടേല മോചിതനായി. പിറ്റെ വർഷം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അധികാരകൈമാറ്റത്തിനു വെള്ളക്കാർ സമ്മതിച്ചതിനെത്തുടർന്ന് 1994-ൽ മണ്ടേല സൗത്താഫ്രിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കറുത്ത വർഗക്കാരുടെ കൈകളിൽ അധികാരം നിക്ഷിപ്തമായപ്പോൾ വെള്ളക്കാരോടു പകരം വീട്ടുവാനുള്ള മുറവിളി ഉയർന്നു.
എന്നാൽ മണ്ടേല പ്രതികാരത്തിന്റെ വഴിയല്ല തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ പാത അനുരഞ്ജനത്തിന്റെയും സഹകരണത്തിന്റെയും സൗഹൃദത്തിന്റെയുമായിരുന്നു. വെള്ളക്കാർ കറുത്ത വർഗക്കാരെ മൃഗീയമായി പീഡിപ്പിച്ചതിന്റെ പേരിൽ അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അദ്ദേഹം എടുത്തുകളഞ്ഞില്ല. അവർക്കു ന്യായമായിട്ടു കിട്ടേണ്ടവ അവർക്കു ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി.
അദ്ദേഹത്തിന്റെ നയത്തെ വിമർശിച്ചവരോട് അദ്ദേഹം പലപ്പോഴും സൂര്യന്റെയും കാറ്റിന്റെയും ഒരു കഥ പറയുമായിരുന്നു. ഈസോപ്പുകഥകളിൽ നിന്ന് അദ്ദേഹം കടം വാങ്ങിയ ഈ കഥ അധികരിച്ച് സൂര്യനും വടക്കൻകാറ്റും തമ്മിൽ തങ്ങളിൽ ആരാണു ശക്തൻ എന്ന കാര്യത്തിൽ ഒരു തർക്കമുണ്ടായി. തർക്കം പരിഹരിക്കുവാനുള്ള വഴി അവർ ആലോചിക്കുന്പോൾ ഒരു യാത്രക്കാരൻ വലിയൊരു പുറം കുപ്പായവും ധരിച്ചു പോകുന്നതു കണ്ടു.
അപ്പോൾ സൂര്യൻ പറഞ്ഞു: " ഈ യാത്രക്കാരന്റെ പുറം കുപ്പായം ഊരിമാറ്റിക്കുവാൻ ആർക്കു സാധിക്കുമോ അവനായിരിക്കും ഏറെ ശക്തൻ. വടക്കൻ കാറ്റിനു സ്വീകാര്യമായിരുന്നു ഈ നിർദേശം. ഉടനെ വടക്കൻകാറ്റ് ശക്തിയായി ആ യാത്രക്കാരന്റെ മേൽ ആഞ്ഞടിച്ചു. അപ്പോൾ പുറം കുപ്പായം ഊരുന്നതിനു പകരം തന്റെ പുറം കുപ്പായം തന്റെ ശരീരത്തോടു ചേർത്തു വരിഞ്ഞുമുറുക്കുകയായിരുന്നു അയാൾ ചെയ്തത്.
വടക്കൻ കാറ്റിന്റെ ഉദ്യമം പരാജയപ്പെട്ടപ്പോൾ സൂര്യൻ ഒരു പുഞ്ചിരിയോടെ ഉദിച്ചുയർന്നു. സാവധാനം സൂര്യൻ തന്റെ ചൂടിന്റെ ശക്തി ഓരോ നിമിഷവും കൂട്ടിക്കൊണ്ടിരുന്നു. ചൂടിന്റെ ശക്തി കൂടിയപ്പോൾ യാത്രക്കാരനു തന്റെ പുറം കുപ്പായം ഊരിമാറ്റാതെ നിർവാഹമില്ലാതെ വന്നു. അങ്ങനെയാണു സൂര്യൻ തന്റെ ശക്തി തെളിയിച്ചത്.
ഈസോപ്പുകഥയിലെ സൂര്യന്റെ സമീപനായിരുന്നു മണ്ടേല സ്വീകരിച്ചിരുന്നത്. മറ്റുള്ളവരിലെ തിന്മയ്ക്കുപകരം നന്മകണ്ട് അവരെ സ്നേഹത്തിലും സൗഹൃദത്തിലും ഒന്നിപ്പിക്കുവാനാണു മണ്ടേല ശ്രമിച്ചത്.
അപ്പോൾ ഉണ്ടായ ആരോപണം അദ്ദേഹം മറ്റുള്ളവരിൽ എപ്പോഴും അവരുടെ നന്മ മാത്രം കാണുവാൻ ശ്രമിക്കുന്നുവെന്നായിരുന്നു. അപ്പോൾ അദ്ദേഹം മറുപടിയായി പറഞ്ഞു: "നമ്മുടെ കടമ മനുഷ്യരെ മനുഷ്യരായിത്തന്നെ കണ്ട് അവരോടു സഹകരിച്ചു പ്രവർത്തിക്കുക എന്നതാണ്. അത് അവർ മാലാഖമാർ ആണ് എന്നു കരുതുന്നതുകൊണ്ടല്ല.'
വെറുതെയല്ല ഈ മനുഷ്യ സ്നേഹിയെ നൊബേൽ സമ്മാനവും ഭാരത രത്നവും പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡവും ഉൾപ്പെടെ 250 ഓളം ബഹുമതികൾ നൽകി ലോകം ആദരിച്ചത്!
തന്നെ അതിക്രൂരമായി ശിക്ഷിച്ച വെള്ളക്കാരോടു ക്ഷമിക്കുകയും അവരുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്ത മണ്ടേല എവിടെ? ആരെങ്കിലും മനപ്പൂർവമല്ലാതെ പോലും നമ്മേ ദ്രോഹിച്ചാൽ അവരോടു വൈരാഗ്യവും പ്രതികാര മനസ്ഥിതിയും പുലർത്തുന്ന നമ്മളെവിടെ? ആരെങ്കിലും നമ്മെ ദ്രോഹിച്ചാൽ ഒരു പക്ഷേ, നമ്മുടെ കോപവും വൈരാഗ്യവുമൊന്നും നാം പുറമെ കാണിച്ചുവെന്നു വരില്ല. എന്നാൽ അപ്പോഴും നമ്മുടെ അന്തരംഗം നീറിപ്പുകയുകയായിരിക്കും.
അതുപോലെയുള്ള അവസരങ്ങളിൽ നാം എന്താണു ചെയ്യേണ്ടത്? മണ്ടേല ചെയ്തതുപോലെ നമുക്കു നമ്മളോടുതന്നെ യുദ്ധം ചെയ്യുവാൻ സാധിക്കുമോ? നമുക്കു നമ്മോടുതന്നെ ധ്യാനനിമഗ്നമായി സംഭാഷണം നടത്തുവാൻ സാധിക്കുമോ? അങ്ങനെ ചെയ്യുവാനായാൽ കോപവും വൈരാഗ്യവുമൊന്നും നമുക്കൊരിക്കലും നന്മ വരുത്തുകയില്ല എന്നു നമുക്കു ബോധ്യമാകും. എന്നുമാത്രമല്ല കോപത്തിന്റെയും പ്രതികാരത്തിന്റെയുമൊക്കെയുള്ള ദൂഷ്യഫലം നാം ആർക്കെതിരേ പ്രതികാരം ചെയ്യുന്നുവോ അവരെക്കാൾ അധികമായി നമുക്കായിരിക്കും ലഭിക്കുക എന്നു നമുക്കു വ്യക്തമാകും.
അതെത്തുടർന്നു നാം സ്വീകരിക്കുന്ന പാത തീർച്ചയായും അനുരഞ്ജനത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെതുമായിരിക്കും. മണ്ടേലയുടെ ജീവിതകഥ അതാണു വ്യക്തമാക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top