Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മേരാ നാം പിഹു
ഇത് പിഹുവിന്റെ കഥയാണ്. ഏതാനും ദിവസങ്ങൾക്കുമുന്‍പ് രാജസ്ഥാനിൽ പിറന്നയുടനെ ചവറുകൂനയിൽ ഉപേക്ഷിക്കപ്പെട്ട ആ പെണ്‍കുഞ്ഞിന്റെ നിലവിളിയിൽനിന്നാണ് തുടക്കം. ആരോ അതു മൊബൈലിൽ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ ഇട്ടു. സെക്കൻഡുകൾ ദൈർഘ്യമുള്ള വീഡിയോ. അതുകണ്ട് ഒത്തിരിപ്പേർ ലൈക്കടിച്ചു, കമന്റിട്ടു, ഷെയർ ചെയ്തു, കരഞ്ഞു... പക്ഷേ, രണ്ടുപേർ ഉണർന്നു പ്രവർത്തിച്ചു. രണ്ടു മനുഷ്യർ...
അതിരാവിലെയാണ് വിനോദ് കാപ്രിയുടെ കാതിൽ ആ നിലവിളി ഉയർന്നത്. ചാകാൻ കിടക്കുന്ന ഒരു പക്ഷിക്കുഞ്ഞിന്റെ നേർത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന രോദനംപോലെ.
വിനോദ് ഒന്നുകൂടി നോക്കി. ട്വിറ്ററിൽ ആരോ ഷെയർ ചെയ്ത വീഡിയോയാണ്. പക്ഷേ, ചവറ്റുകൂനയിൽ ചോരയിൽ കുളിച്ചുകിടന്ന് ദയനീയമായി തേങ്ങുന്നത് പക്ഷിയോ നായ്ക്കുഞ്ഞോ ഒന്നുമല്ല. ജനിച്ചിട്ടു മണിക്കൂറുകളോ ദിവസങ്ങളോ മാത്രമായ ഒരു പെണ്കുഞ്ഞിന്റേതായിരുന്നു ആ രോദനം.
മുന്‍പ് മാധ്യമപ്രവർത്തകനായിരുന്ന കാപ്രി ഇപ്പോൾ സിനിമാരംഗത്താണ്. താമസം ഡൽഹിക്കടുത്ത് നോയിഡയിൽ. പതിവുപോലെ രാവിലെ എഴുന്നേറ്റ ഉടനെ സോഷ്യൽ മീഡിയയിൽ ഒന്നു നോക്കിയതാണ്. പുതിയ വാർത്ത എന്തെങ്കിലും ഉണ്ടോയെന്ന്. അപ്പോഴാണ് റോഡരികിലെ ചവറ്റുകൂനയിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന പെണ്‍കുഞ്ഞിന്റെ വീഡിയോ ശ്രദ്ധയിൽ പെട്ടത്.
പൂർണ നഗ്നയായി ഒരുവശം ചെരിഞ്ഞുകിടക്കുന്ന കുട്ടിയുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു. എങ്കിലും അനങ്ങുന്നുണ്ട്. ദേഹമാസകലമുള്ള മുറിവുകളിൽനിന്നു ചോരയൊഴുകുന്നു. വലിച്ചെറിഞ്ഞപ്പോഴോ നായ്ക്കൾ കടിച്ചുവലിച്ചപ്പോഴോ ഉണ്ടായതാവാം. ചവറ്റുകൂനയിലെ മണ്ണ് ഇളം ചോരയിൽ കുതിർന്നിട്ടുണ്ട്. ഏതുനിമിഷവും മരിക്കാം. അമ്മയെ പരതുന്നതുപോലെ കുട്ടി കൈകാലുകൾ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. കാപ്രിക്ക് ആ നിലവിളി അധികം കേട്ടുനില്ക്കാനായില്ല.
അയാൾ ഭാര്യ സാക്ഷിയെ വീഡിയോ കാണിച്ചു. പത്രപ്രവർത്തകയായ സാക്ഷിക്ക് അതു വാർത്താ പ്രാധാന്യമുള്ള ഒരു നിലവിളി മാത്രമായി തോന്നിയില്ല. ഈ കുഞ്ഞിനെ നമുക്കു രക്ഷിക്കണം. രക്ഷിച്ചാൽ മാത്രം പോരാ, സംരക്ഷിക്കണം. അവർ തീരുമാനിച്ചു. പക്ഷേ, ഈ വീഡിയോ യഥാർഥമാണോ? എവിടെയാണ് ഇത്? സാക്ഷി ഉടൻതന്നെ ട്വീറ്റ് ചെയ്തു. ഈ കുട്ടിയെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയാമെങ്കിൽ ഷെയർ ചെയ്യണം, പ്ലീസ്. രണ്ടു മണിക്കൂറിനകം പോസ്റ്റ് വൈറലായി. അന്വേഷണം ട്വിറ്ററിലെ ഫോളോവേഴ്സ് ഏറ്റെടുത്തു.
ഒറ്റക്കെട്ടായി അന്വേഷണം...
വ്യത്യസ്ത രാഷ്ട്രിയവും മതവിശ്വാസവും താത്പര്യങ്ങളുമൊക്കെയുള്ളവർ ഒറ്റക്കെട്ടായി. അന്വേഷണം ഉൗർജിതമായി. വീഡിയോയിലെ കുഞ്ഞിന്റെ നിലവിളി അവരുടെയൊക്കെ കണ്ണീരായി മാറി. താമസിയാതെ വീഡിയോ യഥാർഥമാണെന്നും സംഭവം രാജസ്ഥാനിലാണെന്നും വിവരം കിട്ടി.ഒട്ടും വൈകിയില്ല. പഴയ മാധ്യമസുഹൃത്തുക്കളെ വിളിച്ചു. അവരുടെ ബന്ധങ്ങളെല്ലാം ഉപയോഗിച്ചു. രാഹുൽ ചൗധരി എന്ന സുഹൃത്തിനെ വിളിച്ച് കാപ്രി രാജസ്ഥാനിലേക്കു പോകാൻ പറഞ്ഞു. ശ്രമങ്ങൾ ഫലിച്ചു. കുഞ്ഞിനെ ചൗധരി കണ്ടെത്തി.
ജോധ്പൂരിനും ബിക്കാനീറിനും ഇടയ്ക്കുള്ള നഗൗർ പട്ടണത്തിലെ ജവഹർലാൽ നെഹ്റു ഗവണ്മെന്റ് ആശുപത്രിയിൽ കുട്ടിയുണ്ട്. ചപ്പുചവറുകൾക്കിടയിൽ മരിക്കാറായിക്കിടന്ന ചോരക്കുഞ്ഞിനെ ആരോ ആശുപത്രിയിലെത്തിച്ചതാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. ഒന്നര കിലോ തൂക്കമേയുള്ളു. മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.
പിഹുവിലേക്ക്...
ഇക്കഴിഞ്ഞ ജൂണ്‍ 15നാണ് സംഭവം.
ചൗധരിയിൽനിന്നു വാർത്ത അറിഞ്ഞയുടനെ കാപ്രിയും സാക്ഷിയും ഡൽഹിയിൽനിന്നു പുറപ്പെട്ടു. യാത്രയ്ക്കിടെ അവർ ട്വിറ്ററിൽ മറ്റൊരു കാര്യംകൂടി ലോകത്തോടു ചോദിച്ചു, ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിന് എന്തൊക്കെ ചെയ്യണം?
ഇന്ത്യയിൽ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മനസിലായി. പക്ഷേ, എത്ര വിഷമകരമാണെങ്കിലും കുഴപ്പമില്ല. കുപ്പയിലെ ആ മാണിക്യത്തെ ഉപേക്ഷിക്കാനാവില്ല. ചവറുകൂനയിലെ മരണാസന്നയായി കിടന്നിരുന്ന കുഞ്ഞിനെ കണ്ട നിമിഷംതന്നെ മകളായി സ്വീകരിച്ചിരുന്നു. ഇനിയിപ്പോൾ നടപടിക്രമങ്ങൾ എത്ര കഠിനമായാലും ചെയ്തുതീർക്കും.
നഗൗറിലെ സർക്കാർ ആശുപത്രിയിലെത്തി അവർ കുഞ്ഞിനെ കണ്ടു. ഡോക്ടർമാരും നഴ്സുമാരും ആശുപത്രി ജീവനക്കാരുമൊക്കെ ചേർന്ന് അവളെ പൊന്നുപോലെ നോക്കുന്നുണ്ട്. ഡോക്ടർ സുതാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.
അവൾ ഇപ്പോൾ പഴയതുപോലെയല്ല. കണ്ടാൽ തിരിച്ചറിയാനാവാത്തവിധം ഒരു സുന്ദരിക്കുട്ടിയായിരിക്കുന്നു. മുറിവുകൾ ഉണങ്ങിയിരിക്കുന്നു. വേദന ഇല്ലാതായി. നന്നായി ഉറങ്ങുന്നു, ഉറക്കത്തിൽ സ്വപ്നം കാണുന്നു, ചിരിക്കുന്നു. കാപ്രി ട്വിറ്ററിൽ കുറിച്ചു: "കുഞ്ഞിനെ കണ്ടു. എന്തു പറയണമെന്ന് ഞങ്ങൾക്കറിയില്ല. ഈ വികാരം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. വിശദീകരിക്കാനാവാത്ത സന്തോഷമാണ് ഞങ്ങൾക്ക്.’
"കാപ്രി കുടുംബം ഇവളെ കൊണ്ടുപോകുന്നു'
കഴിഞ്ഞ ഞായറാഴ്ച, വേൾഡ് ഫാദേഴ്സ് ഡേയിൽ കാപ്രിയും സാക്ഷിയും കുഞ്ഞിനെയുമായി നില്ക്കുന്ന ഫോട്ടോ ആശുപത്രിയിൽനിന്നു സാക്ഷി ട്വിറ്ററിൽ ഇട്ടു. കൂടെയുള്ള കുറിപ്പ് ഇങ്ങനെയായിരുന്നു: "എല്ലാവർക്കും നന്ദി. കാപ്രി കുടുംബം ഇവളെ വീട്ടിലേക്കു കൊണ്ടുപോകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു. ദത്തെടുക്കലിന്റെ നടപടിക്രമങ്ങളിലാണ് ഞങ്ങൾ. ഇവൾക്ക് ഞങ്ങൾ പിഹു എന്നു പേരിട്ടു. അതൊരു പക്ഷിയുടെ പേരാണ്. കാപ്രി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരും അതായിരുന്നു. ആ പേരുതന്നെ ഇടാൻ ട്വിറ്ററിലെ ഫോളേവേഴ്സാണ് നിർദേശിച്ചത്. നിങ്ങളുടെ സ്നേഹത്തിനും സന്തോഷത്തിനും നന്ദി. ഹാപ്പി ഫാദേഴ്സ് ഡേ.’
ദന്പതികൾ നഗൗർ ജില്ലാ കളക്ടറെ ചെന്നു കണ്ടു. ദത്തെടുക്കൽ നടപടികൾ എത്രയും പെട്ടെന്നു പൂർത്തിയാക്കുകയാണ്.
തീവ്രപരിചരണ വിഭാഗത്തിനു പുറത്ത് ‘അച്ഛനും അമ്മയും’ കാത്തിരിക്കുന്നു. പിഹു അകത്ത് ഉറങ്ങുകയാണ്. ഉറക്കത്തിൽ സ്വപ്നം കണ്ടു ചിരിക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെപ്പോലെ.
പിഹു ഒന്നുമറിയാതിരിക്കട്ടെ...
ഇതു കേൾക്കുന്പോൾ നിങ്ങളെപ്പോലെ എനിക്കും തോന്നുന്നു, ഈ കഥ അപൂർണമാണെന്ന്. അതേ, ഇത് കഥയുടെ രണ്ടാം അധ്യായം മാത്രമാണ്. ഒന്നാമധ്യായം ചവറുകൂനയിലേക്ക് ഒരു കുഞ്ഞിനെ നിർദാക്ഷിണ്യം വലിച്ചെറിഞ്ഞ സംഘത്തെക്കുറിച്ചാണ്. അവരെ നമുക്ക് അറിയില്ല. അതിൽ ഒരു പക്ഷേ, നൊന്തുപെറ്റ അമ്മയും ഉണ്ടാവാം. ആ അധ്യായം ഒരിക്കലും എഴുതപ്പെടാതിരിക്കട്ടെ. കാരണം പിഹു അതു വായിക്കാനിടയാവരുത്.
ചവറുകൂനകളിലേക്കുപോലും നീളുന്ന സ്നേഹത്തിന്റെ കൈകളുടെ കഥ പറയുന്ന രണ്ടാം അധ്യായമാണ് നമ്മൾ ഇവിടെ കേട്ടത്. അതിൽ തന്നെ ചിലരെ വിട്ടുപോയിരിക്കുന്നു. മനഃസാക്ഷിയെ നടുക്കുന്നതും ആർദ്രമാക്കുന്നതുമായ ആ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചയാൾ.
അതുപോലെ, തെരുവുനായ്ക്കൾ തീറ്റയ്ക്കായി പാഞ്ഞടുക്കുന്ന മാലിന്യക്കൂനയിൽനിന്ന് ഈ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചവർ. അത് ഒന്നോ ഒന്നിലധികം പേരോ ആവാം. ഒരു പക്ഷേ, നൊന്തുപെറ്റ അമ്മ അക്കൂട്ടത്തിൽ ഉണ്ടായിരുന്നോ? ഒരു വിദൂര സാധ്യത?
ഇനിയും എഴുതാനുള്ള മൂന്നാമതൊരധ്യായംകൂടിയുണ്ട്. മരണത്തിനും ജീവിതത്തിനും ഇടയ്ക്ക് അപ്രതീക്ഷിതമായി വരാനിടയുള്ള സ്നേഹത്തിന്റെ അപാര സാധ്യതയെക്കുറിച്ച്. പിഹു നാളെ അതെഴുതും.
കുപ്പത്തൊട്ടിയിലെ ചെളിയുടെയും ചോരയുടെയും മണമുള്ള, ആശുപത്രിയിലെ മരുന്നുകളുടെ മണമുള്ള കടലാസിൽ സ്നേഹത്തിന്റെ തൂവൽ സ്പർശമുള്ള ഭൂമിയിലെ മനുഷ്യരെക്കുറിച്ച്. ആ അധ്യായം വായിച്ച് പിഹുവിനെപ്പോലെ ഭാഗ്യം കിട്ടാതെപോയ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ആത്മാക്കൾ നെടുവീർപ്പിടും.
ജോസ് ആൻഡ്രൂസ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Latest News
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top