Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
കൊടുക്കാം, ഇല്ലായ്മയിൽനിന്ന്
ശതകോടീശ്വരനായ ജോണ് പോൾ ഡിജോറിയയ്ക്ക് ആറുവയസുള്ള കാലം. അപ്പൻ എവിടേക്കോ അപ്രത്യക്ഷനായി. അമ്മയ്ക്കാണെങ്കിൽ സ്ഥിരം ജോലിയുമില്ല. വീട്ടിൽ എപ്പോഴും മുഴുപ്പട്ടിണി. അക്കാലത്തൊരു ദിവസം ജോണ് പോൾ അമ്മയോടൊത്ത് ലോസ് ആഞ്ചലസ് നഗരവീഥിയിലൂടെ നടക്കുന്പോൾ സാൽവേഷൻ ആർമിയിലെ അംഗങ്ങൾ പാവങ്ങൾക്കുവേണ്ടി പണം പിരിക്കുന്നതു കണ്ടു.
അപ്പോൾ ജോണ് പോളിന്റെ അമ്മ പത്തു സെന്റിന്റെ ഒരു നാണയം മകന്റെ കൈയിൽ കൊടുത്തുകൊണ്ടു പറഞ്ഞു: നീ ഇത് അവർക്കു കൊടുക്ക്. നമ്മൾ പാവങ്ങളായിരിക്കാം. എന്നാൽ, നമ്മേക്കാൾ പാവങ്ങളായ എത്രയോ പാവങ്ങൾ ഈ ഭൂമുഖത്തുണ്ട്. അതുകൊണ്ട് എത്ര ചെറിയ സഹായവും ഉപകാരപ്പെടും.
ജോണ് പോളിന്റെ പോക്കറ്റ് അന്നു കാലിയായിരുന്നു. എങ്കിലും ആ പത്തു സെന്റ് തനിക്കു വേണമെന്നു ജോണ് പോൾ പറഞ്ഞില്ല. അന്നു സന്തോഷപൂർവം ആ ബാലൻ പത്തു സെന്റ് പാവങ്ങൾക്കു വേണ്ടി സാൽവേഷൻ ആർമിയെ ഏല്പിച്ചു.
ജോണ് പോളിന്റെയും ഏക സഹോദരൻ ബോബിയുടെയും ജീവിതം അന്ന് ഏറെ ക്ലേശപൂർണമായിരുന്നു. കുട്ടികളായിരുന്നെങ്കിലും അവരും ചില്ലറ ജോലികൾ ചെയ്താണു വീട്ടിലെ ആവശ്യങ്ങൾക്കു പണം സന്പാദിച്ചിരുന്നത്. ഹൈസ്കൂൾ പഠനം പൂർത്തിയായപ്പോൾ കോളജിൽ ചേർന്നു പഠിക്കണമെന്നു ജോണ് പോളിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പണമില്ലാതിരുന്നതുകൊണ്ടു നേവിയിൽ ചേർന്നു. രണ്ടു വർഷം കഴിഞ്ഞു നേവിയിൽനിന്നു പിരിഞ്ഞു. വിവാഹിതനായി.
എന്നാൽ, കാര്യങ്ങൾ നല്ല രീതിയിലല്ല പോയത്. 1967ൽ ജോണ് പോളിന് 22 വയസുള്ളപ്പോൾ ഭാര്യ ജോണിനെയും അവരുടെ കുട്ടിയെയും ഉപേക്ഷിച്ചു പോയി. ജോണിനെക്കാൾ പ്രായംകുറഞ്ഞവളായ ഭാര്യ ഒരു അമ്മയുടെ ജോലി ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ളതായിട്ട് അനുഭവപ്പെട്ടു. അത് മൂലമാണത്രേ ജോണ് പോളിന്റെ വക ബാങ്കിലുണ്ടായിരുന്ന പണവുമായി ആ യുവതി മുങ്ങിയത്!
അക്കൗണ്ടിൽ പണമോ സ്ഥിരവരുമാനമുള്ള ജോലിയോ ഇല്ലാതിരുന്നതുകൊണ്ടു വീടിന്റെ വാടക കൊടുക്കാൻ ജോണ് പോളിനു സാധിച്ചില്ല. അതു മൂലം വാടകവീട്ടിൽനിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. അതേത്തുടർന്ന് കുറേക്കാലത്തേക്ക് ഒരു പഴഞ്ചൻ കാറായിരുന്നു ജോണ് പോളിന്റെയും മകന്റെയും വീട്.
സ്കൂളിൽ പഠിക്കുന്ന കാലത്തു വീടുകൾ തോറും കയറിയിറങ്ങി പലതരം പുസ്തകങ്ങളും മറ്റും വിറ്റ അനുഭവസന്പത്ത് ജോണ് പോളിനുണ്ടായിരുന്നു. അതുമൂലം ആ അനുഭവത്തിന്റെ വെളിച്ചത്തിൽ ജോണ് പോൾ ഒരു സെയിൽസ്മാനായി. അങ്ങനെ ജീവിക്കാനുള്ള വക കണ്ടുപിടിച്ചു.
ഷാന്പൂ ഉൾപ്പെടെയുള്ള ഹെയർ പ്രോഡക്ട്സ് വിൽക്കുന്ന കന്പനിയിലായിരുന്നു ജോണ് പോളിന്റെ ജോലി. കന്പനിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ആ ജോലി നഷ്ടപ്പെട്ടപ്പോൾ ഒരു സുഹൃത്തിനൊപ്പം ചേർന്നു ജോണ് പോൾ മിച്ചൽ സിസ്റ്റംസ് എന്ന കന്പനിക്കു രൂപം നൽകി. ഹെയർ പ്രോഡക്ട്സ് നിർമിച്ചു വിതരണം ചെയ്യുന്ന കന്പനിയായിരുന്നു അത്.
കന്പനി ലാഭമുണ്ടാക്കാൻ തുടങ്ങിയപ്പോൾ ജോണ് പോൾ ആദ്യം ചെയ്തതെന്താണെന്നോ? അദ്ദേഹം ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനിരിക്കുന്പോൾ ഒരു അമ്മയും കുട്ടികളും ഭക്ഷണം ഓർഡർ ചെയ്യുന്നത് ശ്രദ്ധിക്കാനിടയായി. ആ അമ്മയുടെ കൈയിൽ അത്യാവശ്യത്തിനുള്ള പണംപോലുമില്ലെന്ന് അവരുടെ സംഭാഷണത്തിൽനിന്നു ജോണ് പോളിനു മനസിലായി.
അല്പം കഴിഞ്ഞപ്പോൾ അദ്ദേഹം വെയിറ്ററെ സമീപിച്ച് ആ അമ്മയുടെയും കുട്ടികളുടെയും ഭക്ഷണത്തിന്റെ ബിൽ വാങ്ങി അതിന്റെ പണം കൗണ്ടറിൽ അടച്ചു. അക്കാര്യം രഹസ്യമായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം അന്ന് അവിടെനിന്നു പോയത്. ഇതേക്കുറിച്ച് ഏറെനാൾ കഴിഞ്ഞ് അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു: വലിയ സന്തോഷത്തോടെയാണ് ഞാൻ അവിടെനിന്ന് അന്ന് പുറത്തിറങ്ങിയത്. പ്രതിഫലേച്ഛ കൂടാതെ നാം മറ്റുള്ളവർക്ക് എന്തെങ്കിലും നന്മ ചെയ്യുന്പോഴാണ് നമുക്കു ജീവിതത്തിൽ യഥാർഥ സന്തോഷം ഉണ്ടാകുന്നത്.
ജോണ് പോൾ വേറെയും കന്പനികൾ സ്വാധീനിച്ച് ധാരാളം പണമുണ്ടാക്കി. 2018ൽ അഞ്ചു ബില്യണ് ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. അദ്ദേഹത്തിന്റെ സന്പത്തുകൊണ്ട് അദ്ദേഹം എന്താണു ചെയ്യുന്നത്? ശതകോടീശ്വരനായ ബിൽ ഗേറ്റ്സിന്റെയും മറ്റും ആഹ്വാനം സ്വീകരിച്ചു. 2011ൽ അദ്ദേഹം തന്റെ സന്പത്തിന്റെ പകുതി സമൂഹനന്മയ്ക്കായി ചെലവഴിക്കുമന്ന് വാഗ്ദാനം ചെയ്തിരുന്നു.
ആ വാഗ്ദാനമനുസരിച്ച് അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 160 ചാരിറ്റബിൾ സംഘടനകൾക്ക് അദ്ദേഹം സാന്പത്തികസഹായം എത്തിക്കുന്നുണ്ടിപ്പോൾ. അദ്ദേഹം പറയുന്നതനുസരിച്ച് അദ്ദേഹം നൽകുന്ന സഹായം വെറും സഹായമല്ലത്രേ. പ്രത്യുത, അതു തന്റെ വാസഗൃഹമായ ഭൂമിക്കു നൽകുന്ന വാടകയാണത്രേ.
ഈ ഭൂമിയിൽ ജനിച്ചുവളർന്ന ജോണ് പോൾ മറ്റു ഭൂരിപക്ഷം പേരെയും പോലെ ദാരിദ്ര്യത്തിന്റെ ദുരന്തഫലം അനുഭവിച്ചിട്ടുണ്ട്. എന്നാൽ, സ്ഥിരപരിശ്രമംകൊണ്ട് അതിനെ മറികടന്നപ്പോൾ താനുണ്ടാക്കിയ സന്പത്തിന്റെ നല്ല ഓഹരിക്ക് മറ്റുള്ളവർക്കും അവകാശമുണ്ടെന്ന് അദ്ദേഹത്തിനു തോന്നി. അതുകൊണ്ടാണ് വാടക എന്ന പേരു പറഞ്ഞ് അദ്ദേഹം സമൂഹനന്മയ്ക്കായി തന്റെ സന്പത്തിന്റെ പകുതി വിനിയോഗിക്കുന്നത്.
നമുക്ക് ഒരുപക്ഷേ അധികം പണം കാണില്ല. എങ്കിലും നമുക്കുള്ള പണത്തിന്റെ ഒരു ഓഹരി മറ്റുള്ളവരുടെ നന്മയ്ക്കായി നാം മാറ്റിവയ്ക്കുന്നുണ്ടോ? എങ്കിൽ തീർച്ചയായും നമുക്ക് അഭിമാനിക്കാം. എന്നാൽ നമുക്കുള്ള പണത്തിന്റെ അല്പം പോലും മറ്റുള്ളവരുടെ നന്മയ്ക്കായി നമുക്കു മാറ്റിവയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ അതു നമ്മുടെ ജീവിതത്തിൽ വലിയൊരു കുറവുതന്നെയായിരിക്കും.
കൊടുത്തപ്പോൾ സന്തോഷം ലഭിച്ചതുകൊണ്ട് വീണ്ടും വീണ്ടും ജോണ് പോൾ കൊടുത്തു. എന്നാൽ, കൊടുക്കാനുള്ള കാരണം അതു മാത്രമായിരുന്നില്ല. നമുക്കു പണമുണ്ടാക്കാൻ സാധിക്കുന്നെങ്കിൽ അതിന്റെ ഒരു കാരണം മറ്റു പലരുടെയും പലവിധത്തിലുള്ള സഹായമാണ്. അതുകൊണ്ടുതന്നെ നാം നമ്മുടെ സന്പത്തിൽ കുറേ സമൂഹനന്മയ്ക്കായി പങ്കുവയ്ക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അദ്ദേഹം പറയുന്നത് എത്രയോ ശരി. നമുക്കുള്ള സന്പത്ത് നാംതന്നെ സന്പാദിക്കുന്നതല്ലല്ലോ. അതിന്റെ പിന്നിൽ എത്രയോ പേരുടെ സഹകരണവും സഹായവുമുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ പണത്തിന്റെ ഒരു ഓഹരി നമ്മുടെ സഹായവും സഹകരണവും അർഹിക്കുന്നവർക്കുവേണ്ടി നാം മാറ്റിവയ്ക്കേണ്ടതല്ലേ? ഈ ഭൂമിയിൽ നാം ഉണ്ടാക്കുന്നവയ്ക്ക് നാം നൽകുന്ന വാടകയാണ് മറ്റുള്ളവർക്കു നാം നൽകുന്ന സഹായം എന്ന ചിന്ത നാം മറക്കാതിരിക്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top