Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പ്രലോഭനങ്ങൾ വിളിക്കുന്പോൾ
ഭൂമിയുടെ ദക്ഷിണധ്രുവത്തിലേക്കു പര്യവേക്ഷണം നടത്തിയിട്ടുള്ള അമേരിക്കൻ നാവികനും സാഹസികനുമായിരുന്നു റോബർട്ട് ബേർഡ് (1888-1957). ഭൂമിയുടെ രണ്ടു ധ്രുവങ്ങളിലും ആദ്യമായി വിമാനത്തിൽ പറന്നെത്തിയതു ബോർഡാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ഉത്തരധ്രുവത്തിൽ പറന്നെത്തിയോ എന്നു സംശയിക്കുന്ന ഗവേഷകരുണ്ട്.
രണ്ടു കപ്പലുകളും മൂന്നു വിമാനങ്ങളും ഉപയോഗിച്ചു നിരവധി പേരുടെ അകന്പടിയോടെ 1928-30 കാലഘട്ടത്തിൽ ബേർഡ് നടത്തിയ അന്റാർട്ടിക് പര്യവേക്ഷണം ഏറെ പ്രസിദ്ധമാണ്. ഈ പര്യവേക്ഷണത്തിനു ശേഷം അദ്ദേഹം ഒരിക്കൽ ട്രെയിനിൽ സഞ്ചരിക്കുന്പോൾ ഒരാൾ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: താങ്കൾ ദക്ഷിണധ്രുവത്തിലായിരുന്നപ്പോൾ എന്തുകാര്യങ്ങളുടെ അഭാവമാണ് താങ്കൾക്ക് അനുഭവപ്പെട്ടത്?
‘പല ജീവിതസൗകര്യങ്ങളുടെയും കുറവ് ഞങ്ങൾക്ക് അനുഭവപ്പെട്ടു’ മറുപടിയായി അദ്ദേഹം പറഞ്ഞു: ‘എന്നാൽ അവയെക്കുറിച്ച് ആർക്കും പരാതിയില്ലായിരുന്നു. ഒരിക്കൽ ഇക്കാര്യത്തെക്കുറിച്ച് താൻ ക്യാന്പ് അംഗങ്ങളോടു ചോദിച്ചു. അപ്പോൾ പല കാര്യങ്ങളുടെയും അഭാവത്തെക്കുറിച്ച് അംഗങ്ങൾ സംസാരിച്ചു. എന്നാൽ, അവരിലൊരാളായ ജാക്ക് ഒബ്രായൻ പറഞ്ഞതു ഞാൻ മറന്നിട്ടില്ല. ഒബ്രായൻ പറഞ്ഞു: പ്രലോഭനങ്ങളുടെ അഭാവമാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്.’
തണുത്തു മരവിച്ചുകിടന്ന ദക്ഷിണധ്രുവത്തിൽ ഒബ്രായനെ പ്രലോഭിപ്പിക്കാൻ പറ്റിയ സാഹചര്യങ്ങൾ ഒന്നുമില്ലായിരുന്നു. തന്മൂലമാണ് പ്രലോഭനങ്ങളുടെ അഭാവം ഒബ്രായന്റെ ജീവിതത്തിൽ അനുഭവപ്പെട്ടത്. എന്നാൽ നമ്മൾ ജീവിക്കുന്നതു നാഗരികതയുടെ ഇടയിലാണല്ലോ. അതുകൊണ്ടുതന്നെ പ്രലോഭനങ്ങൾ ഉണ്ടാകാൻ നമുക്കു ധാരാളം സാഹചര്യങ്ങളുണ്ട്.
പ്രലോഭനങ്ങൾ പല വഴികളിലൂടെയാണു വരുന്നത്. നാം കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ പ്രലോഭനങ്ങൾക്കു കാരണമാകാം. പ്രത്യേകിച്ചും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ നമ്മുടെ ജീവിതത്തെ ആകെപ്പാടെ ഗ്രസിച്ചിരിക്കുന്നതുകൊണ്ട്. എന്നാൽ, കൂടുതൽ പ്രലോഭനങ്ങളും വരുന്നതു നമ്മുടെ ഉള്ളിന്റെ ഉള്ളിൽനിന്നാണെന്നത് നാം മറക്കേണ്ട. അതായത്, നമ്മുടെ ആശാപാശങ്ങൾ പല പ്രലോഭനങ്ങൾക്കും കാരണമാകുന്നുവെന്നു സാരം.
നമ്മുടെ പ്രലോഭനങ്ങൾ വരുന്നതു നമ്മുടെ അകത്തുനിന്നാകാം. അല്ലെങ്കിൽ പുറത്തുനിന്നാകാം. എന്നാൽ, അവ വരുന്പോൾ നാം എന്താണ് ചെയ്യേണ്ടത്? അവയിൽനിന്നു നാം ഓടിയകലണം. അതാണു നാം ചെയ്യേണ്ടത്. വർഷങ്ങൾക്കു മുന്പ് അമേരിക്കയിലെ ഹൂസ്റ്റണ് നഗരത്തിൽ കുട്ടികളുടെമേൽ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായി. അതിന്റെ ഫലമായി പല കുട്ടികൾക്കും പരിക്കേറ്റതായ വാർത്തകൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ, ആ വാർത്തകളിലൊന്ന് ഡിജെ എന്നു പേരുള്ള കുട്ടി നായ്ക്കളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട കഥയായിരുന്നു.
ഡിജെ രക്ഷപ്പെട്ട കഥ കേൾക്കാനിടയായ ഒരു പത്രറിപ്പോർട്ടർ ഡീജെയോടു ചോദിച്ചു: എങ്ങനെയാണു മോൻ നായ്ക്കളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്? അപ്പോൾ ഡീജെ പറഞ്ഞു: നായ്ക്കൾ ആക്രമിക്കാൻ വന്നപ്പോൾ ദൈവം എന്നോടു സംസാരിക്കുന്നതായി എനിക്കു തോന്നി. ഉടനെ റിപ്പോർട്ടർ ചോദിച്ചു: ദൈവം എന്താണു പറഞ്ഞത്? അപ്പോൾ ഒരു ചാഞ്ചല്യവും കൂടാതെ ഡീജെ പറഞ്ഞു: ഓടിക്കോ ഡീജെ ഓടിക്കോ. അതു കേട്ടപാടെ ഞാൻ ഓടി. അങ്ങനെയാണു ഞാൻ രക്ഷപ്പെട്ടത്.
നായ്ക്കൾ ആക്രമിക്കാൻ വന്നപ്പോൾ ഓടിരക്ഷപ്പെടാനാണു ദൈവം ഡീജെയോടു പറഞ്ഞത്. പ്രലോഭനങ്ങൾ നമ്മെ ആക്രമിക്കുന്പോഴും ദൈവം നമ്മോടു പറയുന്നത് ഓടിരക്ഷപ്പെടാനാണ്. ദൈവത്തിന്റെ ഈ സ്വരം പ്രലോഭനങ്ങളുടെ അവസരത്തിൽ എല്ലാ മനുഷ്യരും കേൾക്കുന്നുണ്ട് എന്നതാണു വാസ്തവം. എന്നാൽ, പലരും ആ സ്വരത്തിനു ചെവികൊടുക്കാറില്ല എന്നു മാത്രം.
പ്രലോഭനങ്ങളിൽനിന്ന് ഓടിയകലണമന്നു പറയുന്നതിന്റെ അർഥം ജീവിതത്തിൽനിന്ന് ഒളിച്ചോടണമെന്നതല്ല. അങ്ങനെ ഒളിച്ചോടിയാൽത്തന്നെ അതുകൊണ്ടു മാത്രം പ്രയോജനവും ഉണ്ടാവില്ല. എന്നാൽ, പ്രലോഭനങ്ങൾ ഉണ്ടാകുന്പോൾ ചിലപ്പോൾ അക്ഷരാർഥത്തിൽ അവയിൽനിന്നു നമുക്ക് അകന്നുനിൽക്കാനാകും. അങ്ങനെ നമുക്കു രക്ഷപ്പെടാൻ സാധിക്കും. അതുപോലെ പ്രലോഭനങ്ങൾക്കു വഴിയൊരുക്കുന്ന സാഹചര്യങ്ങളിൽനിന്നു വിവേകപൂർവം നമുക്കു മാറിനിൽക്കാനാകും. അപ്പോഴും പ്രലോഭനങ്ങൾക്കു നാം അടിമയാകില്ല.
പുറമേനിന്നുള്ള പ്രലോഭനങ്ങളാണെങ്കിൽ അവയിൽനിന്ന് ഓടിയകലാൻ നമുക്കു സാധിക്കും. എന്നാൽ, അതിനു നാം മനസാകണമെന്നു മാത്രം. ബലഹീനതകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതുകൊണ്ട് ഇത് എപ്പോഴും സാധ്യമാകണമെന്നില്ല. അതുകൊണ്ടാണ് പ്രലോഭനങ്ങളെ നേരിടാൻ ദൈവത്തിന്റെ കൃപ നമുക്കാവശ്യമായിരിക്കുന്നത്.
അതായത്, പ്രലോഭനങ്ങളിൽനിന്ന് ഓടിയകലാനും പ്രലോഭനങ്ങളിൽ വീഴാതിരിക്കാനും ദൈവാനുഗ്രഹം കൂടിയേ തീരൂ എന്നു സാരം. തന്മൂലമാണ് പ്രലോഭനങ്ങളെ നേരിടാൻ പ്രാർഥനയും ഉപവാസവുമൊക്കെ ആവശ്യമായിവരുന്നത്.
നമ്മുടെ ഉള്ളിൽനിന്നു വരുന്ന പ്രലോഭനങ്ങളെ നേരിടാനും പ്രാർഥനതന്നെയാണു ശരണം. എന്നാൽ, അതോടൊപ്പം നമ്മുടെ ചിന്തകളെ നിയന്ത്രിക്കുന്നതിൽ നാം ഏറെ ശ്രദ്ധിക്കുകയും വേണം. നമ്മുടെ ചിന്തകളാണല്ലോ നാം അറിയാതെതന്നെ പലപ്പോഴും നമ്മുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ചിലപ്പോൾ ചില ചിന്തകളിൽനിന്നു നമുക്ക് ഓടിയൊളിക്കേണ്ടിവരും. ചിലപ്പോൾ അവയെ നിയന്ത്രിച്ചു മുന്നോട്ടുപോകേണ്ടിവരും. അല്ലാതെപോയാൽ നാം പ്രലോഭനങ്ങൾക്കടിപ്പെടാനാണ് ഏറെ സാധ്യത.
നമ്മുടെ ജീവിതത്തിൽ ശക്തിയായ പ്രലോഭനങ്ങളുണ്ടാകുന്പോൾ അവ ഇല്ലാതിരുന്നെങ്കിൽ എന്നു നാം ആശിച്ചേക്കാം. എന്നാൽ, പ്രലോഭനങ്ങൾ ഇല്ലാത്തതുകൊണ്ടു മാത്രം എല്ലാം ശരിയാകുമോ? സംശയമാണ്.
ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിലെ പ്രലോഭനങ്ങളാണ് ദൈവത്തോടു കൂടുതൽ അടുക്കാൻ നമ്മെ സഹായിക്കുന്നത് എന്നതല്ലേ വാസ്തവം. പ്രലോഭനങ്ങൾ ഒന്നും ഇല്ലാതെ എല്ലാ കാര്യങ്ങളും നന്നായി അങ്ങനെ പോയാൽ നാം ദൈവത്തെ ഓർമിക്കുമോ? അവിടുത്തെ വിളിച്ചപേക്ഷിക്കുമോ?
നമ്മുടെ ജീവിതത്തിലെ പ്രലോഭനങ്ങൾ ദൈവത്തോടു കൂടുതൽ അടുക്കാൻ നമ്മെ സഹായിക്കും എന്നതു നാം മറക്കേണ്ട. എങ്കിൽത്തന്നെയും പ്രലോഭനങ്ങൾ ഇല്ലാതിരിക്കുന്നതാണു നല്ലത്. അതുകൊണ്ടുതന്നെ അവയിൽനിന്നു ഓടിയകലാനാണ് ആദ്യം ശ്രമിക്കേണ്ടത്. അപ്പോൾ അവയിൽ വീഴാതിരിക്കാനുള്ള ദൈവത്തിന്റെ കൃപയും നമുക്കു ലഭിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Latest News
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top