Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായിച്ചു പരിശീലിക്കുക. അമൃതവർഷിണിയും ആനന്ദഭൈരവിയും കേൾക്കുന്പോൾ അവളുടെ കണ്ണുകൾ തിളങ്ങുമായിരുന്നു. ഗുരുവിനു മുന്നിൽ തന്റെ സംഗീതത്തെ സമർപ്പിച്ച് ഏതാണ്ട് ഇരുപത്തഞ്ചു വർഷക്കാലം... അദ്ദേഹത്തിന്റെ മരണംവരെ.. ജീവിതം സംഗീതമാകുന്നത് ഇങ്ങനെയൊക്കെയാണെന്ന് നിസ്സംശയം പറയാം.
രംഗനായകി രാജഗോപാലൻ- മൂന്നാം വയസിൽ അമ്മയാണ് അവളെ കാരൈക്കുടിയിൽ എത്തിച്ചത്. അവിടെ കുട്ടികളില്ലാത്ത പിതൃസഹോദരിയ്ക്കൊപ്പം താമസിക്കുക എന്നതായിരുന്നു കുസൃതിക്കാരിയായ അവളിൽ ഏല്പിക്കപ്പെട്ട നിയോഗം. ആ പുതുജീവിതം തുടങ്ങിയശേഷം അയൽപ്പക്കത്തെ സുഗന്ധകുന്തളാംബാംൾ- സാംബശിവ അയ്യർ ദന്പതികളുടെ വീട്ടിലും രംഗനായകി പതിവു സന്ദർശകയായി. സാംബശിവ അയ്യർ സാധാരണക്കാരനല്ല, കാരൈക്കുടി ബ്രദേഴ്സിലെ ഇളയയാളായ പ്രശസ്ത വീണാ വിദ്വാനാണ്. അവിടെക്കേട്ട സ്വരങ്ങൾ കുഞ്ഞു രംഗനായകിയുടെ മനസിൽ പളുങ്കുകൾ പോലെ തിളങ്ങി.
ഗുരുവിലേക്ക്...
അവളുടെ കുറുന്പു കുറയ്ക്കാൻ അച്ഛനമ്മമാർ കണ്ടെത്തിയ മാർഗമായിരുന്നു വീണ പഠിക്കട്ടെ എന്നത്. സഹോദരൻ സുബ്ബരാമ അയ്യരുടെ മരണത്തെ തുടർന്ന് കടുത്ത വിഷാദാവസ്ഥയിലായിരുന്ന സാംബശിവ അയ്യർ ആരെയും പഠിപ്പിക്കുന്നില്ല എന്ന നിലപാടിലായിരുന്നു. എന്നാൽ വളർത്തമ്മയുടെ നിർബന്ധത്തിലും ഉറപ്പിലും രംഗനായകിയെ സാംബശിവ അയ്യർ ശിഷ്യയായി സ്വീകരിച്ചു.
ക്ഷിപ്രകോപത്തിനു പേരുകേട്ടയാളാണ് സാംബശിവ അയ്യർ. അങ്ങനെയൊരാൾക്കു കീഴിൽ അത്യാവശ്യത്തിലേറെ കുസൃതി കൈമുതലായുള്ള ഒരു മൂന്നുവയസുകാരി എങ്ങനെ വീണ അഭ്യസിക്കും? സംശയമായിരുന്നു.
കടുത്ത ചിട്ടകളോടെയുള്ള ഗുരുകുല സന്പ്രദായം. അമ്മായിയെയും അമ്മാവനെയും വിട്ട് വീണ പെരിയപ്പയ്ക്കും പെരിയമ്മയ്ക്കും (സാംബശിവ അയ്യരും പത്നിയും) ഒപ്പമായി രംഗനായകി പിന്നീട്.
ചിട്ടയെന്നത് ഉരുക്കു ചട്ടക്കൂടുള്ള ചിട്ടയായിരുന്നു. സ്കൂളില്ല, കളികളും കളിക്കൂട്ടുകാരുമില്ല. സ്വന്തം വീട്ടുകാരുമായിപ്പോലും സംസാരിക്കാൻ അധികം അവസരമില്ല. എട്ടു മണിക്കൂർവരെ നീളുന്ന പരിശീലനം. ചെറിയ തെറ്റുകൾക്കു പോലും കടുത്ത ശിക്ഷ. ഇക്കാലത്തു ചിന്തിക്കുന്പോൾ ക്രൂരമെന്നല്ലാതെ മറ്റൊരു വിശേഷണമില്ല. മുടിയിൽ പിടിച്ചുവലിച്ച് ചൂരൽകൊണ്ട് അടിക്കുമായിരുന്നത്രേ അയ്യർ! തീർന്നില്ല, പുലർച്ചെ തണുപ്പിൽ വീടിനു പിൻവശത്തുള്ള ചെറിയ കുളത്തിലെ തണുത്ത വെള്ളത്തിൽ ഇറക്കിനിർത്തുകയും ചെയ്യും! പലപ്പോഴും രക്ഷയ്ക്കെത്തിയിരുന്നത് പെരിയമ്മയായിരുന്നുവെന്ന് അവർ പിന്നീടു പറഞ്ഞിട്ടുണ്ട്.
ആദ്യവർഷങ്ങളിൽ വീണയിൽ തൊട്ടതുപോലുമില്ല. പാടിപ്പഠിക്കുകയായിരുന്നു തുടക്കം. കുഞ്ഞുപെണ്‍കുട്ടി ഓടിപ്പോകാതിരിക്കാൻ ഗുരു മേൽമുണ്ടുകൊണ്ടു കെട്ടിയിടുമായിരുന്നു. പുലർച്ചെ നാലിന് എഴുനേറ്റ് ഏഴുമണി വരെ പരിശീലനം. അതുകഴിഞ്ഞാൽ കുളിച്ച് ഇഡലി കഴിക്കാം. വീണ്ടും ഉച്ചയ്ക്ക് ഒരുമണിവരെ അഭ്യസനം. എന്നിട്ട് ഉച്ചയൂണ്. ഉറങ്ങുന്നതിനു മുന്‍പ് നാലുമണിക്കൂർ വീണ്ടും പരിശീലനം. കുഞ്ഞു രംഗനായകിക്ക് മറ്റൊന്നിനും സമയമില്ലായിരുന്നു. സംഗീതം ശ്വസിച്ച് സംഗീതത്തിൽ ജീവിക്കുകയായിരുന്നു അവൾ.
കാരൈക്കുടി സ്കൂളിൽ ആദ്യം പഠിപ്പിക്കുന്നത് ശ്രീ വനജാസന എന്ന കൃതിയാണ്. പിന്നീട് ഗുരുവിനു പ്രിയപ്പെട്ട സരസീരുഹ, ശങ്കരി നീ, സരസസമ ദാന... തെറ്റുകൾ വരുത്താതിരിക്കാൻ ആ ബാലികയ്ക്ക് ഒരു നിവൃത്തിയുമില്ലായിരുന്നു തുടക്കത്തിൽ. ഗുരുവോ പൂർണതയിൽ കുറഞ്ഞ യാതൊരുന്നും സഹിക്കുകയുമില്ല. പാപ്പക്കുട്ടിയായി ലാളനയിൽ വളർന്ന അവൾ രംഗനായകിയായി ശക്തിനേടിക്കൊണ്ടിരുന്നു.
വഴക്കു പറയുന്പോഴും ശിക്ഷിക്കുന്പോഴും ഗുരുവിന്റെ മനസിൽ അവളോടു സ്നേഹമുണ്ടായിരുന്നു. നീ നന്നായി വായിക്കാനല്ലേ എന്നു ചോദിച്ച് അവൾക്ക് അദ്ദേഹം ബലൂണുകളും മിഠായിയും പട്ടുപാവാടകളും വാങ്ങിക്കൊടുത്തു. ശിഷ്യയുടെ പ്രകടനത്തിൽ സന്തോഷിച്ചു.
വേദികളിലേക്ക്...
മദ്രാസിൽ അന്നത്തെ കോണ്‍ഗ്രസിനു വേണ്ടി നിർമിക്കുന്ന മന്ദിരത്തിന്റെ ധനശേഖരണാർഥം നടത്തിയ കച്ചേരിയിലാണ് രംഗനായകി ആദ്യമായി വേദിയിലെത്തിയത്. അന്ന് ആറു വയസ്. പേടികൊണ്ട് സ്റ്റേജിൽനിന്ന് ഓടിപ്പോകാൻ അവൾ ശ്രമിച്ചു. ഗുരു പൊക്കിയെടുത്തു കൊണ്ടുവന്ന് ഇരുത്തുകയായിരുന്നു. 1952ൽ മദ്രാസ് മ്യൂസിക് അക്കാദമിയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച പരിപാടിയിൽ ഗുരുവിനൊപ്പം വീണ വായിച്ചു. വെള്ളികൊണ്ടുള്ള ഒരു പെട്ടിയാണ് ആ മികവിനു സമ്മാനമായി ലഭിച്ചത്.
1979ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആർ രംഗനായകിക്ക് കലൈമാമണി ബഹുമതി ചാർത്തിനൽകി. 1984ൽ വീണാ വിശാരദ എന്ന പട്ടവും അവരെ തേടിയെത്തി. വിഖ്യാതമായ ബാലസുബ്രഹ്മണ്യ സഭയുടെ ആഭിമുഖ്യത്തിലുള്ളതായിരുന്നു ആ ചടങ്ങ്. ട്രെഡീഷണൽ മ്യൂസിക്കിനുവേണ്ടി യുണെസ്കോ പുറത്തിറക്കിയ കളക്ഷനിൽ രംഗനായകിയുടെ ആൽബവുമുണ്ട്.
ജീവിതവും കലയും
പതിമൂന്നാം വയസിൽ വിവാഹത്തോടെ രംഗനായകി ചെന്നൈയിലേക്കു മാറി. അവിടെ വീട്ടിൽചെന്നു പഠിപ്പിക്കുമായിരുന്നു സാംബശിവ അയ്യർ. ആകാശവാണിയിലും മറ്റും നടത്തുന്ന സോളോ കണ്സെർട്ടുകൾകേട്ട് ശിഷ്യയെ അഭിനന്ദനങ്ങളും സമ്മാനങ്ങളുംകൊണ്ടു മൂടാനും അദ്ദേഹം മറന്നില്ല. എന്നാൽ പതിയെ കുടുംബത്തിന്റെ ചുമതലകളിൽ രംഗനായകിയുടെ കല തിളക്കംകുറഞ്ഞതായിക്കൊണ്ടിരുന്നു. ഗുരുവിന്റെ മരണവും അവരെ ഉലച്ചു. ഏതാനും ടൂറുകളും ആകാശവാണി റെക്കോർഡിംഗുകളുമായി അവർ ഒതുങ്ങി. വൈകാതെ രോഗങ്ങളും അലട്ടിത്തുടങ്ങി.
പാർക്കിൻസണ്‍സ്, വയറ്റിലെ മുഴ, അനക്കാനാവാത്ത കാലുകൾ, നിയന്ത്രണമില്ലാതെ വിറയ്ക്കുന്ന വിരലുകൾ... എണ്‍പത്താറാം വയസിൽ മരണസമയത്ത് ഇതായിരുന്നു രംഗനായകിയുടെ അവസ്ഥ. ശുദ്ധസുന്ദരമായ സംഗീതം പ്രവഹിപ്പിച്ച വിരലുകൾ...!! 2018 സെപ്റ്റംബർ 20നായിരുന്നു അവരുടെ അന്ത്യം. അവർ സൃഷ്ടിച്ച സംഗീത്തിനു മരണമില്ല.
ഹരിപ്രസാദ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
കേരളവും പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ഏഴ് മുതൽ
Latest News
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
കേരളവും പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ഏഴ് മുതൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top