Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒരു സ്വരഗംഗാപ്രവാഹത്തിന്റെ ഉറവയുണർന്നത്- 107 വർഷം മുന്‍പ്.. ഉസ്താദ് ബിസ്മില്ലാ ഖാൻ. പേരിൽത്തന്നെയുണ്ട് മഹാ സംഗീതം. അനശ്വരനായ ആ ഷെഹനായി വാദകന്റെ ജന്മദിനമായിരുന്നു പോയ ചൊവ്വാഴ്ച...
"ദൈവനാമത്തിൽ' എന്നാണ് ബിസ്മില്ലാ എന്ന അറബിക് പദത്തിന് അർഥം. എല്ലാ നല്ല തുടക്കങ്ങൾക്കുമുള്ള പ്രാർഥന. ഏറ്റവും ഹൃദ്യമായ പ്രാർഥനകളിലൊന്നാണ് സംഗീതം. അപ്പോൾ, ബിസ്മില്ലാ എന്നുപേരുള്ളയാൾ സൃഷ്ടിക്കുന്ന സംഗീതമാകുന്പോൾ അതെത്രമാത്രം ദൈവികമായിരിക്കണം! ഉസ്താദ് ബിസ്മില്ലാ ഖാൻ.. ഷെഹ്നായി ശരീരത്തിന്റെയും ആത്മാവിന്റെയും തുടർച്ചയായിരുന്നയാൾ.
ഖമറുദ്ദീൻ എന്നു പേരുവിളിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ ഷെഹ്നായി വാദകൻകൂടിയായ മുത്തച്ഛൻ റസൂൽ ബക്ഷ് ഖാൻ ആശ്ചര്യത്തോടെ പറയുകയായിരുന്നു "ബിസ്മില്ലാ' എന്ന്. അതിനുശേഷം അവൻ ആ പേരിൽ അറിയപ്പെട്ടു. ഉസ്താദ് എന്നു കേട്ടാൽ ആദ്യം മനസിൽ തെളിയുന്ന മഹാരഥന്മാരിൽ മുൻനിരയിലിരുന്നു.
1916 മാർച്ച് 21ന് അന്നത്തെ ബിഹാർ ഒറീസ പ്രോവിൻസിൽ പരന്പരാഗത മുസ്ലിം സംഗീത കുടുംബത്തിൽ ജനിച്ച ബിസ്മില്ലാ ഖാൻ ആറാം വയസിൽ വാരണാസിയിലേക്കു പറിച്ചുനടപ്പെട്ടു. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഷെഹ്നായി വാദകനായിരുന്നു അമ്മാവൻ അലി ബക്ഷ് വിലായത്ത് ഖാൻ. അദ്ദേഹത്തിന്റെ സംഗീതയാത്രകളിൽ ഒപ്പംചേരുകയായിരുന്നു ബിസ്മില്ലാ.
ഇരുപത്തൊന്നാം വയസിൽ കൊൽക്കത്തയിൽ അഖിലേന്ത്യാ സംഗീത സമ്മേളനത്തിൽ കച്ചേരി അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ബിസ്മില്ലാ ഖാന് വഴിത്തിരിവായത്. സംഗീതപ്രേമികൾ അദ്ദേഹത്തിന്റെ ഷെഹ്നായിയെ ഹൃദയംകൊണ്ടു സ്വീകരിച്ചു. പിന്നെ ആ സംഗീതം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തി. ഇന്ത്യയുടെ എക്കാലത്തെയും സംഗീത മഹാപ്രതിഭകളിലൊരാളായി.
ഷെഹ്നായി വികാരസാഗരം
ഉത്തരേന്ത്യയിൽ വിവാഹംപോലുള്ള ആഘോഷച്ചടങ്ങുകളിൽ വായിക്കപ്പെട്ടിരുന്ന ഷെഹ്നായിക്ക് വിശാലമായ വികാരലോകമാണ് ഉസ്താദ് ബിസ്മില്ലാ ഖാൻ തന്റെ സംഗീതത്തിലൂടെ നൽകിയത്. മെലഡിയുടെ ആത്മഹർഷവും സങ്കീർണതകളുടെ സൗന്ദര്യവും അദ്ദേഹത്തിന്റെ ഇംപ്രൊവൈസേഷനുകളിലൂടെ ഒഴുകിവന്നു.
കാപ്പിയും യമനും ഭൈരവിയും ആ ഇരട്ട റീഡുള്ള ഉപകരണത്തോടു കൂട്ടുകൂടി. ഇതാഹസതുല്യരായ ഉസ്താദ് അമീർ ഖാൻ, ഉസ്താദ് സക്കീർ ഹുസൈൻ എന്നിവർക്കൊപ്പമുള്ള സംഗീതവേദികൾക്കുമുന്നിൽ ശ്രോതാക്കൾ തരിച്ചിരുന്നു. ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിന്റെ മുഖ്യധാരയിൽ അങ്ങനെ ഷെഹ്നായി സ്വന്തം സ്ഥാനം ഉറപ്പിച്ചു.
രാഷ്ട്രം ബിസ്മില്ലാ ഖാന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചിട്ടുണ്ട്.
സംഗീതനദി
തലമുറകളിൽനിന്ന് തലമുറകളിലേക്ക് നദിപോലെ ഒഴുകുന്നതാണ് സംഗീതമെന്ന് ഉസ്താദ് ബിസ്മില്ലാ ഖാൻ വിശ്വസിച്ചിരുന്നു. അതിനെ തെളിമയും ഒഴുക്കുമുള്ളതുമാക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
""സംഗീതത്തിനു ജാതിയും മതവുമില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്, എല്ലാവർക്കുമുള്ളതാണ്. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ അതിനു ശക്തിയുണ്ട്. ആത്മാവിനോടു സംസാരിക്കുന്നതും ഹൃദയത്തിൽ തൊടുന്നതുമായ സവിശേഷ ഭാഷയാണത്. എന്റെ ജീവനും ശ്വാസവും സംഗീതമാണ്. അതില്ലാതെ ഒരു ജീവിതം എനിക്കു സങ്കല്പിക്കാനാവില്ല''- ബിസ്മില്ലാ ഖാന്റെ വാക്കുകൾ.
""മഹത്തായ ഒരു സംഗീത പാരന്പര്യത്തിന്റെ ചെറിയ ഭാഗം മാത്രമാണ് ഞാൻ. ഈ പാരന്പര്യത്തെ സംരക്ഷിക്കാനും അടുത്ത തലമുറയ്ക്കു കൈമാറാനുമാണ് ഞാൻ ശ്രമിക്കുന്നത്''- അദ്ദേഹം തുടർന്നു പറഞ്ഞു.
2003 ഓഗസ്റ്റിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയം: ""എന്റെ പേര് ബിസ്മില്ല. ഞാനൊരു പാവം ഷെഹ്നായി വാദകനാണ്. എനിക്കു മറ്റു പ്രത്യയശാസ്ത്രങ്ങളില്ല. സംഗീതമാണ് എന്റെ പ്രത്യയ ശാസ്ത്രം. ഞാൻ അമേരിക്ക ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ പോയിട്ടുണ്ട്. പക്ഷേ ഇവിടം, ഈ ഇന്ത്യയാണ് വലുത്''!
പ്രായാധിക്യത്തിന്റെ അവശതകളോടെ, വീൽ ചെയറിൽ കൈകൂപ്പിയിരുന്നാണ് അന്നദ്ദേഹം വേദിയിൽ എത്തിയത്. "ഞാൻ തളർന്നിരിക്കുന്നു, നിർത്താൻ എന്നെ അനുവദിക്കണം' എന്ന അപേക്ഷയോടെയാണ് ഏതാണ്ട് ഒരുമണിക്കൂർ നീണ്ട സംഗീതപരിപാടി അദ്ദേഹം അവസാനിപ്പിച്ചത്. രാഷ്ട്രനേതാക്കൾ അടക്കമുള്ള സദസ് ഏകമനസോടെ എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ പ്രണമിച്ചതായി ചടങ്ങിനു സാക്ഷിയായ മാധ്യമപ്രവർത്തകൻ മനോജ് മേനോൻ എഴുതുന്നു.
നടക്കാതെപോയ ആഗ്രഹം
കാശിവിശ്വനാഥനെയും ഗംഗാനദിയേയും തന്റെ സംഗീതത്തിനൊപ്പം കണ്ടിരുന്ന ഉസ്താദ് ബിസ്മില്ലാ ഖാന്റെ അന്ത്യാഭിലാഷം ഇന്ത്യാ ഗേറ്റിൽ സംഗീതപരിപാടി അവതരിപ്പിക്കുക എന്നതായിരുന്നു. അതു നടക്കാതെപോയി. 2006 ഓഗസ്റ്റ് 21ന് അദ്ദേഹം ഈ ലോകംവിട്ടു. അധികം ശിഷ്യരെ സ്വീകരിക്കാതിരുന്ന അദ്ദേഹം തന്റെ വഴിയിലൂടെ ഏതാനും പ്രതിഭകളെ കൈപിടിച്ചു നടത്തിയിട്ടുണ്ട്. എസ്. ബല്ലേഷ്, കൃഷ്ണ ബല്ലേഷ്, പുത്രന്മാരായ നാസിം ഹുസൈൻ, നയ്യാർ ഹുസൈൻ തുടങ്ങിയവർ അവരിൽപ്പെടും.
വിഖ്യാതനായ എറിക്
ക്ലാപ്ടണ് പറഞ്ഞുവച്ചതുകൂടി
ഓർക്കാം: ഉസ്താദ് വലിയ പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ ഷെഹ്നായി പുറപ്പെടുവിച്ച സ്വരങ്ങൾ അനുകരിക്കാൻ ഞാൻ എന്റെ ഗിറ്റാറിലൂടെ ശ്രമിച്ചിട്ടുണ്ട്!
ടൈറ്റാനിക് ശേഷിപ്പുകളുടെ പുതിയ കാഴ്ചകൾ
1912 ഏപ്രിൽ 15ലെ ടൈറ്റാനിക് മഹാദുരന്തം 111 വർഷം പിന്നിടുന്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അക്കാലത്തെ ഏറ്റവും
പച്ചപ്പന്തലൊരുക്കി കോട്ടയത്തൊരാൾ
കോട്ടയം നഗരത്തിന് ഇക്കാലത്ത് തണൽ പരത്തുന്നത് ഒരാളുടെ പ്രകൃതിസ്നേഹവും തനിച്ചുള്ള അധ്വാനവുമാണ്. പല ഇനത്തിൽ മൂവാ
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
ടൈറ്റാനിക് ശേഷിപ്പുകളുടെ പുതിയ കാഴ്ചകൾ
1912 ഏപ്രിൽ 15ലെ ടൈറ്റാനിക് മഹാദുരന്തം 111 വർഷം പിന്നിടുന്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അക്കാലത്തെ ഏറ്റവും
പച്ചപ്പന്തലൊരുക്കി കോട്ടയത്തൊരാൾ
കോട്ടയം നഗരത്തിന് ഇക്കാലത്ത് തണൽ പരത്തുന്നത് ഒരാളുടെ പ്രകൃതിസ്നേഹവും തനിച്ചുള്ള അധ്വാനവുമാണ്. പല ഇനത്തിൽ മൂവാ
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
ആദ്യ ട്രെയിൻ ഓട്ടത്തിന് 170 വയസ്
ചിലരെങ്കിലും അതിശയത്തോടെയും ഭയത്തോടെയും കണ്ടിരുന്ന വാഹനമായ തീവണ്ടി ഇന്ത്യയിൽ ഓടിക്കാനുള്ള ഉദ്യമത്തിനു പിന്നി
മഹാകവി കുമാരനാശാന്റെ ജന്മഗ്രാമം
മലയാളനാട്ടിലെ നവോത്ഥാന നായകൻ, മഹാകവി എന്നീ നിലകളിൽ പ്രശസ്തനായ കുമാരനാശാന്റെ ജന്മനാടാണ് കായിക്കര. കാവ്യലേ
ഇങ്ങനെയും ഒരു റോക്ക്സ്റ്റാർ ഉണ്ടായിരുന്നു...
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും സാഹചര്യങ്ങൾ അതിന് അനുവദിക്കാതിരിക്കുക. കുടുംബം പോറ്റാൻ വീട്ടുജോലികൾ ചെയ്യുക.
വരവായി ഈസ്റ്റർ ലില്ലിപ്പൂക്കൾ
‘വയലിലെ ലില്ലികളെ നോക്കുവിൻ അവ നൂൽനൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല, എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു സോ
സമാനതകളില്ലാത്ത നടനവിസ്മയം
നർമത്തിൽ പൊതിഞ്ഞ ജീവിതകഥ തുറന്നു പറയാൻ ഇന്നസെന്റ് മടികാട്ടിയില്ല. അങ്ങനെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം
കരുണാമയമായ പിയത്ത
ലോകജനതയുടെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ മറ്റൊരു ശിൽപമുണ്ടോയെന്ന് സംശയമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
Latest News
കാടിറങ്ങി; അരിക്കൊമ്പനെ മയക്കുവെടിവച്ച് തമിഴ്നാട്
മുംബൈ വിമാനത്താവളത്തിൽ ആറ് കോടി രൂപയുടെ സ്വർണം പിടികൂടി
മഹാരാഷ്ട്രയില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
ഹിമപാതം; ഉത്തരാഖണ്ഡിൽ യുവതിയെ കാണാതായി
കൈകൾ കൂപ്പി റെയിൽവേ മന്ത്രി; ബാലസോറിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
Latest News
കാടിറങ്ങി; അരിക്കൊമ്പനെ മയക്കുവെടിവച്ച് തമിഴ്നാട്
മുംബൈ വിമാനത്താവളത്തിൽ ആറ് കോടി രൂപയുടെ സ്വർണം പിടികൂടി
മഹാരാഷ്ട്രയില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
ഹിമപാതം; ഉത്തരാഖണ്ഡിൽ യുവതിയെ കാണാതായി
കൈകൾ കൂപ്പി റെയിൽവേ മന്ത്രി; ബാലസോറിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top