Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃശൂരിൽ മറ്റൊരു ജോലിയിൽ പ്രവേശിച്ചതോടെ ഞങ്ങൾ കുടുംബസമേതം തൃശൂരിലേക്കു പോന്നു.
പുതുക്കാട് കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ ടൂറിസ്റ്റ് ടാക്കീസുകാർ മിക്ക വർഷവും കൂടാരമടിച്ചു സിനിമാപ്രദർശനം നടത്തിയിരുന്നു. അവിടെവച്ചാണ് ഞാനാദ്യമായി സിനിമ കാണുന്നത്. അവിടെ വരുന്നതേറെയും തമിഴ് സിനിമകളായിരുന്നു. അന്നുമുതൽ സിനിമ കാണാൻ എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു എനിക്ക്.
അന്നൊരിക്കൽ അങ്കമാലിയിൽനിന്ന് എന്റെ അമ്മയുടെ അപ്പൻ തൃശൂർക്കു വന്നു. മകളുടെയും കുടുംബത്തിന്റെയും ക്ഷേമം അന്വേഷിച്ചെത്തിയതാണ്. ഞങ്ങൾക്കു സാന്പത്തികശേഷിയില്ലെങ്കിലും അമ്മായിയപ്പനെ വേണ്ടവിധം സൽക്കരിക്കാനായി അപ്പൻ കടംവാങ്ങിയാണെങ്കിലും സുഭിക്ഷമായ വിരുന്നൊരുക്കി. എങ്ങനെയൊക്കെയാണ് അമ്മായിയപ്പനെ കൂടുതൽ സന്തോഷിപ്പിക്കുകയെന്ന ആലോചനയിൽ പുതുമയുള്ള ഒരാശയം അപ്പന്റെ മനസിൽ പൊന്തിവന്നു. ആദ്യമായി തൃശൂർക്ക് വന്നതല്ലേ. അമ്മായിയപ്പനെ ഒരു സിനിമ കാണിക്കുക. അക്കാലത്ത് തൃശൂർ ജോസ് തിയറ്ററിൽ നല്ലൊരു സിനിമ വന്നിട്ടുണ്ട്.
മുത്തച്ഛൻ മുന്‍പ് സിനിമ കണ്ടിട്ടില്ല. അക്കാലത്ത് അങ്കമാലിയിൽ കൂടാരമടിച്ചുള്ള സിനിമപോലും വന്നിട്ടില്ല. മുത്തച്ഛനോടു വിവരം പറഞ്ഞപ്പോൾ അതൊന്നും വേണ്ടെന്നു പറഞ്ഞെങ്കിലും മുഖത്ത് അർധസമ്മതത്തിന്റെ പുഞ്ചിരിയുണ്ടായിരുന്നു. അപ്പൻ നിർബന്ധിച്ചപ്പോൾ അദ്ദേഹം സമ്മതം മൂളി. സിനിമാജ്വരമുള്ള ഞാനും മുത്തച്ഛനെ പ്രേരിപ്പിച്ചു. അപ്പൻ പറഞ്ഞു; ‘ജോസ് കൂടെ വരും. സിനിമ കഴിഞ്ഞ് നിങ്ങൾ ഒരുമിച്ചുപോന്നാൽ മതി.’
അപ്പൻ ബെഞ്ചിന്റെ ടിക്കറ്റിനുള്ള പൈസ തന്നു. അന്നത്തെ ടിക്കറ്റ് നിരക്കുകൾ ഇങ്ങനെയായിരുന്നു: ഒന്നാം ക്ലാസ് കസേര ഒരു രൂപ, രണ്ടാം ക്ലാസ് എട്ടണ, ബെഞ്ച് നാലണ, തറ രണ്ടണ (അതായത് ഇന്നത്തെ പന്ത്രണ്ട് പൈസ).
വീട്ടിൽനിന്നു രണ്ടു കിലോമീറ്റർ അകലെ ജോസ് തിയറ്ററിലേക്ക്, അന്ന് ഒന്‍പതുവയസുള്ള ഞാൻ മുത്തച്ഛനെയുംകൊണ്ട് നടന്നുപോയി. വല്യപ്പന് ബെഞ്ചിന്റെ ടിക്കറ്റെടുത്തു കൊടുത്തു. സിനിമ കാണാൻ ഏറെ കൊതിയുള്ള എനിക്ക് ടിക്കറ്റിനുള്ള പൈസയില്ല. ഇരിക്കാനുള്ള സ്ഥലമെല്ലാം ചൂണ്ടിക്കാണിച്ചു കൊടുത്തിട്ട് ഞാൻ പുറത്തേക്കു നിരാശയോടെ പോന്നു.‘സിൽമ കാണാൻ നീയും വാ...’ എന്നു പറഞ്ഞ് മുത്തച്ഛൻ എനിക്കുള്ള പൈസ തരുമെന്ന് ഞാൻ ആശിച്ചു. കർഷകനും നാട്ടിൻപുറത്തുകാരനുമായ മുത്തച്ഛന് അങ്ങനെയൊരു നല്ല മനസ് തോന്നിയില്ല.
ഞാൻ തിയറ്ററിനു പുറത്തേക്കു പോരുന്പോൾ മുത്തച്ഛൻ എന്തോ പറയാൻ എന്നെ നോക്കി. ഞാൻ പ്രതീക്ഷയോടെ ഓടിച്ചെന്നു. ‘മോനും ഒരു ടിക്കറ്റെടുത്തോ’ എന്നു പറഞ്ഞു പൈസ തരാനാവുമെന്നു ഞാൻ വിചാരിച്ചു. പക്ഷേ, നോക്കിയത് അതിനല്ല. ‘കളി കഴിയുന്പോ നീ പുറത്ത് എന്നെ കാത്തുനിൽക്കണം.’ മുത്തച്ഛന്റെ ഉത്കണ്ഠ അതായിരുന്നു. ‘ശരി ഞാൻ കാത്തുനിൽക്കാം.’ മ്ലാനമുഖത്തോടെ ഞാൻ സമ്മതിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ 6.30നുള്ള ഷോ തുടങ്ങി. ഇനി രണ്ടര മണിക്കൂർ കാത്തിരിക്കണം. ഞാൻ തിയറ്ററിന്റെ എതിർവശത്തെ ഫുട്പാത്തിനോടു ചേർന്നുള്ള അരമതിലിൽ ഇരുന്നു. എനിക്കു വല്ലാത്ത നിരാശയും സങ്കടവും തോന്നി. എത്ര മോഹിച്ചതാണ് സിനിമ കാണാൻ. കൊച്ചുമനസിന്റെ പ്രയാസം ആരും മനസിലാക്കിയില്ല. ആ രാത്രിസമയത്ത് തനിച്ച് മഞ്ഞുകൊണ്ട് മുത്തച്ഛനെ കാത്തിരുന്നു.
സിനിമ കഴിഞ്ഞതിന്റെ സൂചനയായി ബെല്ലടിയും ഉച്ചഭാഷിണിയിലൂടെയുള്ള പാട്ടും കേട്ടപ്പോൾ ഞാൻ ഗേറ്റിനടുത്തേക്ക് ചെന്ന് മുത്തച്ഛനെയും കൂട്ടി വീണ്ടും രണ്ടു കിലോമീറ്റർ നടന്ന് വീട്ടിലെത്തി.
വഴിക്കുവച്ച് സിനിമ നന്നായോ എന്ന് ചോദിച്ചതേയില്ല. ചോദിക്കാനുള്ള സന്തോഷം ഉണ്ടായില്ലെന്നതാണു സത്യം.
അനേക വർഷങ്ങൾ കഴിഞ്ഞപ്പോൾ അന്നത്തെ ഒന്പതുകാരൻ അറിയപ്പെടുന്ന നാടകകൃത്തായി വളർന്നു. എന്റെ ഒട്ടേറെ നാടകങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾ ഇടതടവില്ലാതെ അവതരിപ്പിച്ചു. നിരവധി നാടകങ്ങൾ ആകാശവാണി നാടകവാരത്തിലും അല്ലാതെയും പ്രക്ഷേപണം ചെയ്തു. റേഡിയോ നാടകവാരത്തിൽവന്ന എന്റെ മണൽക്കാട്, അഗ്നിവലയം എന്നീ നാടകങ്ങൾ പിന്നീട് ദേശീയ പരിപാടിയായി പതിനാലു ഭാഷകളിൽ ഇന്ത്യയിലാകമാനം പ്രക്ഷേപണം ചെയ്തു. കേരളത്തിലെ മൂന്നു യൂണിവേഴ്സിറ്റികളിൽ സ്കൂൾ ഫൈനലുകാരനായ എന്റെ നാടകങ്ങൾ ബിരുദത്തിന് പാഠ്യപുസ്തകങ്ങളായി.
പല നാടകങ്ങളും ചലച്ചിത്രങ്ങളായി. ഭൂമിയിലെ മാലാഖ എന്ന നാടകം അതേ പേരിലും മണൽക്കാട് നാദം അറിയാത്ത വീഥികൾ എന്ന പേരിലും ശിവരശ്മി നാടകം അഗ്നിനക്ഷത്രം എന്ന പേരിലും സിനിമകളായി. അഗ്നിനക്ഷത്രം 1977 ഏപ്രിലിൽ വിഷുവിനു റിലീസ് ചെയ്തു. അതേ ജോസ് തിയറ്റിൽ അഗ്നിനക്ഷത്രം പ്രദർശിപ്പിച്ചപ്പോൾ ആ സിനിമ എല്ലാ ദിവസവും സൗജന്യമായി കാണാൻ എനിക്കു സൗകര്യമുണ്ടായിരുന്നു.
വർഷങ്ങൾ പിന്നെയും കടന്നുപോയി. കേരളത്തിലെ ഫിലിം സെൻസർബോർഡ് മെംബറായി ഞാൻ നോമിനേറ്റ് ചെയ്യപ്പെട്ടു. നാലുവർഷം ആ സ്ഥാനം തുടർന്നു.
എനിക്കു നൽകിയ ഫോട്ടോ പതിച്ച ഐഡി കാർഡ് കാണിച്ചാൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഏതു തിയറ്ററിലും ഉയർന്ന ക്ലാസിൽ സൗജന്യമായി സിനിമ കാണാം. ഇതെല്ലാം ദൈവത്തിന്റെ നിഗൂഢവും വിസ്മയകരവുമായ പദ്ധതികൾ!
1941ലെ ആ രാത്രി മഞ്ഞുംകൊണ്ട് തൃശൂർ ജോസ് തിയറ്ററിനു പുറത്ത് വല്യപ്പനെ കാത്തിരുന്ന ഒന്‍പതുവയസുകാരനായ എന്റെ കുഞ്ഞുമനസിന്റെ നൊന്പരം ദൈവം അന്നേ കണ്ടിരുന്നു എന്നല്ലേ ഇതിൽനിന്ന് വ്യക്തമാകുന്നത്? അന്നത്തെ ബാലനെ ദൈവം ഇവിടംവരെ ഉയർത്തിയത് നവതിയിലെത്തിയ ഞാൻ നന്ദിയോടെ ഓർമിക്കുന്നു.
സി.എൽ.ജോസ്
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
ആദ്യ ട്രെയിൻ ഓട്ടത്തിന് 170 വയസ്
ചിലരെങ്കിലും അതിശയത്തോടെയും ഭയത്തോടെയും കണ്ടിരുന്ന വാഹനമായ തീവണ്ടി ഇന്ത്യയിൽ ഓടിക്കാനുള്ള ഉദ്യമത്തിനു പിന്നി
മഹാകവി കുമാരനാശാന്റെ ജന്മഗ്രാമം
മലയാളനാട്ടിലെ നവോത്ഥാന നായകൻ, മഹാകവി എന്നീ നിലകളിൽ പ്രശസ്തനായ കുമാരനാശാന്റെ ജന്മനാടാണ് കായിക്കര. കാവ്യലേ
ഇങ്ങനെയും ഒരു റോക്ക്സ്റ്റാർ ഉണ്ടായിരുന്നു...
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും സാഹചര്യങ്ങൾ അതിന് അനുവദിക്കാതിരിക്കുക. കുടുംബം പോറ്റാൻ വീട്ടുജോലികൾ ചെയ്യുക.
വരവായി ഈസ്റ്റർ ലില്ലിപ്പൂക്കൾ
‘വയലിലെ ലില്ലികളെ നോക്കുവിൻ അവ നൂൽനൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല, എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു സോ
സമാനതകളില്ലാത്ത നടനവിസ്മയം
നർമത്തിൽ പൊതിഞ്ഞ ജീവിതകഥ തുറന്നു പറയാൻ ഇന്നസെന്റ് മടികാട്ടിയില്ല. അങ്ങനെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം
കരുണാമയമായ പിയത്ത
ലോകജനതയുടെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ മറ്റൊരു ശിൽപമുണ്ടോയെന്ന് സംശയമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവ
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
Latest News
പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12ന് പാറ്റ്നയിൽ
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
കെപിസിസി ആസ്ഥാനത്ത് കെഎസ്യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം
ഐപിഎൽ ഫൈനൽ മാറ്റിവച്ചു; പോരാട്ടം തിങ്കളാഴ്ച
ഗെയ്ക്വാദിന് വിവാഹം; ജയ്സ്വാൾ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന്
Latest News
പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12ന് പാറ്റ്നയിൽ
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
കെപിസിസി ആസ്ഥാനത്ത് കെഎസ്യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം
ഐപിഎൽ ഫൈനൽ മാറ്റിവച്ചു; പോരാട്ടം തിങ്കളാഴ്ച
ഗെയ്ക്വാദിന് വിവാഹം; ജയ്സ്വാൾ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top