Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാരനായ അയാൾ ജീവപര്യന്തം ശിക്ഷയ്ക്കാണ് വിധിക്കപ്പെട്ടത്. അയാളുടെ പരോളിനുള്ള അപേക്ഷ രണ്ടുതവണ തള്ളപ്പെട്ടു. ജയിലിൽ 40 വർഷം പൂർത്തിയായപ്പോഴാണ് പരോളിനുള്ള അപേക്ഷ മൂന്നാം തവണ അയാൾ സമർപ്പിച്ചത്. അത്തവണ അയാൾക്ക് പരോളിൽ പോകാൻ അനുവാദം ലഭിച്ചു.
ആ അനുവാദം എങ്ങനെ ലഭിച്ചു എന്നു വിവരിക്കുന്നതിനു മുന്‍പായി റെഡ് ആരാണെന്നു പറയട്ടെ. ഷഷാങ്ക് റിഡംപ്ഷൻ (1994) എന്ന ഹോളിവുഡ് സിനിമയിലെ രണ്ടു പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് റെഡ്. ഈ സിനിമയിൽ ഇടയ്ക്കിടെ കഥ വിവരിക്കുന്നതും അയാൾതന്നെയാണ്. ഈ കഥയിലെ ഒന്നാമത്തെ പ്രധാന കഥാപാത്രമായ ആൻഡി എന്ന നിരപരാധിയായ തടവുകാരന്റെ ഉറ്റമിത്രവുമാണയാൾ.
ചെയ്യാത്ത കുറ്റത്തിനാണ് ആൻഡി ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടതെങ്കിൽ ചെയ്ത കുറ്റത്തിനായിരുന്നു റെഡ് ജയിലിൽ അടയ്ക്കപ്പെട്ടത്. സന്പന്ന കുടുംബത്തിൽ പിറന്ന ഒരു സ്ത്രീയായിരുന്നു റെഡ്ഡിന്റെ ഭാര്യ. തന്റെ ഭാര്യയുടെ പേരിൽ വലിയൊരു തുകയുടെ ഇൻഷുറൻസ് പോളിസി ഉണ്ടെന്നറിഞ്ഞപ്പോൾ അതു കരസ്ഥമാക്കാൻവേണ്ടി ഭാര്യ ഡ്രൈവ് ചെയ്തിരുന്ന കാറിന്റെ ബ്രേക്ക് മനപ്പൂർവം അയാൾ കട്ട് ചെയ്തു. അത് ആ സ്ത്രീയുടെയും മറ്റു രണ്ടു പേരുടെയും മരണത്തിനു വഴിതെളിച്ചു. അതേത്തുടർന്നാണ് റെഡ് അറസ്റ്റിലായതും ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും.
ഇനി, റെഡ്ഡിനു പരോൾ ലഭിച്ച കഥയിലേക്ക് മടങ്ങിവരട്ടെ. പരോൾ ബോർഡ് കൂടി റെഡ്ഡിനെ ഇന്റർവ്യൂ ചെയ്തപ്പോൾ ബോർഡ് ചെയർമാൻ ചോദിച്ചു: ‘പുനരധിവസിക്കപ്പെടുവാൻ തക്കവണ്ണം നിങ്ങൾക്കിവിടെ ശിക്ഷണം ലഭിച്ചുവോ?’
ഉടനെ റെഡ് പറഞ്ഞു: ‘എന്തു പുനരധിവസിപ്പിക്കപ്പെടൽ? നിങ്ങൾ പറയുന്നത് എന്താണെന്നു എനിക്കു മനസിലാകുന്നതേയില്ല’. അപ്പോൾ ചെയർമാൻ ഇങ്ങനെ വിശദീകരിച്ചു: ‘പൊതുസമൂഹത്തിലേക്ക് മടങ്ങിപ്പോകാൻ നിങ്ങൾക്ക് വേണ്ടത്ര ഒരുക്കം ലഭിച്ചോ എന്നാണതിന്റെ അർഥം.’
ഇതു കേട്ടപ്പോൾ റെഡ് പറഞ്ഞു: ‘നിങ്ങൾ വിചാരിക്കുന്ന അർഥം എന്താണെന്ന് എനിക്കറിയാം. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം അതൊരു പൊള്ളവാക്കാണ്. ഒരു രാഷ്ട്രീയക്കാരന്റെ വാക്ക്. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ജോലി. നിങ്ങൾക്ക് എന്താണ് അറിയേണ്ടത്? ഞാൻ ചെയ്ത കുറ്റത്തെക്കുറിച്ച് എനിക്കു ഖേദമുണ്ടോയെന്നാണോ?’
ഉടനെ ചെയർമാൻ ചോദിച്ചു: ‘അതെ, നിങ്ങൾക്ക് യഥാർഥത്തിൽ പശ്ചാത്താപമുണ്ടോ?’ അപ്പോൾ റെഡ് പറഞ്ഞു: ‘ഞാൻ ചെയ്ത കുറ്റത്തെക്കുറിച്ച് ദുഃഖിക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ല. ഞാൻ ഇവിടെ ജയിലിൽ ആയിരിക്കുന്നതുകൊണ്ടോ അല്ലെങ്കിൽ ഞാൻ ഇവിടെ കഴിയണമെന്നു നിങ്ങൾ വിചാരിക്കുന്നതുകൊണ്ടോ അല്ല അത്.’
റെഡ് പറയുന്നതു ചെയർമാനും മറ്റ് അംഗങ്ങളും ശ്രദ്ധിച്ചു കേട്ടിരിക്കുന്പോൾ അയാൾ തുടർന്നു: ‘ഞാൻ തിരിഞ്ഞുനോക്കുന്പോൾ, ചെറുപ്പക്കാരനും എന്നാൽ വിഡ്ഢിയുമായ ഒരാൾ അതിഹീനമായ ഒരു കുറ്റം ചെയ്തതു ഞാൻ കാണുന്നു. എനിക്ക് അവനോട് സംസാരിക്കണമെന്നുണ്ട്. എന്നാൽ, എനിക്കത് സാധിക്കില്ല.’
തെല്ലിട മൗനത്തിനുശേഷം റെഡ് തുടർന്നു: ‘ആ ചെറുപ്പക്കാരൻ പണ്ടേ അപ്രത്യക്ഷനായി. അവന്റെ സ്ഥാനത്തു കിഴവനായ ഒരുവനാണ് ഇപ്പോഴുള്ളത്. എന്റെ ജീവിതകാലം മുഴുവൻ ഈ കുറ്റത്തിന്റെ പാപഭാരം ഞാൻ ചുമക്കണം. ഞാൻ പുനരധിവസിക്കപ്പെടാറായെന്നോ? അതു വെറും പൊള്ളയായ വാക്കുമാത്രം!’
റെഡ്ഡിന്റെ വാക്കുകൾ ഹൃദയത്തിൽനിന്നാണ് ഒഴുകിയത്. അതു ബോർഡ് അംഗങ്ങളെ സ്പർശിച്ചതുപോലെ തോന്നി. ‘നിങ്ങൾക്ക് എന്തു വേണമെങ്കിലും ചെയ്യാം. വെറുതെ നിങ്ങൾ എന്റെ സമയം എന്തിനു പാഴാക്കുന്നു.’ ഇത്രയും പറഞ്ഞിട്ട് റെഡ് എഴുന്നേറ്റ് നടന്നകന്നു.
ഇത്തവണ റെഡ്ഡിനു പരോൾ ലഭിച്ചു. റെഡ് അതു പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും, അയാൾ ശരിക്കും പശ്ചാത്താപവിവശനാണെന്നു ബോർഡിനു ബോധ്യപ്പെട്ടതുകൊണ്ടാണ് അയാൾക്കു പരോൾ ലഭിച്ചത്.
ഇതു സിനിമയിലെ കഥയാണ്. യഥാർഥ സംഭവമല്ല. എന്നാൽ, പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നതിന്റെ നേർസാക്ഷ്യവുമാണിത്. റെഡ് ഏറ്റുപറഞ്ഞതുപോലെ, അയാൾ ചെയ്തത് അതിഹീനമായ ഒരു കുറ്റമായിരുന്നു. പണത്തിനുവേണ്ടി സ്വന്തം ഭാര്യയെ മരണത്തിലേക്കു തള്ളിവിടാൻ അയാൾ തയാറായി. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?
ജീവിതത്തിലെ മൂല്യബോധം അയാൾക്കു നഷ്ടപ്പെട്ടിരുന്നു. പണത്തിലായിരുന്നു അയാളുടെ കണ്ണ്. തന്മൂലം, മറ്റെല്ലാം അയാൾ മറന്നു. അതാണു വലിയൊരു ദുരന്തത്തിലേക്ക് അയാളെ തള്ളിയിട്ടത്. അയാൾ അല്പമൊന്നു ആലോചിച്ചിരുന്നുവെങ്കിൽ അങ്ങനെ സംഭവിക്കുമായിരുന്നോ?
നന്മതിന്മകൾ നോക്കാതെ ഓരോ കാരണത്തിന്റെ പേരിൽ പലരും പല ഹീനകൃത്യങ്ങളും ചെയ്യാറുണ്ട്. വാശിയും വൈരാഗ്യവും അസൂയയും അതിമോഹവുമൊക്കെ അതിന്റെ കാരണങ്ങളാകാം. കാരണം എന്തുതന്നെ ആയാലും നാം പറയുന്നതിനും പ്രവർത്തിക്കുന്നതിനും വലിയ പ്രത്യാഘാതങ്ങളുണ്ടാകാം. ചിലപ്പോൾ അതു മറ്റുള്ളവരുടെയും നന്മയുടെയും വൻനാശത്തിനുതന്നെ വഴിതെളിച്ചെന്നും വരാം. റെഡ്ഡിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണല്ലോ.
തന്മൂലം, നാം പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുന്‍പ് അവ നന്മയ്ക്കാണെന്ന് ഉറപ്പുവരുത്തണം. എങ്കിൽ നമുക്കു പിന്നീട് ഖേദിക്കേണ്ടിവരികയില്ല. ചിലപ്പോൾ, നമ്മുടെ പ്രവൃത്തികളെക്കാളേറെ നമ്മുടെ വാക്കുകളായിരിക്കാം നമുക്കു ഏറെ ദുഃഖത്തിനു കാരണമാവുക.
ബിസി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു റോമൻ എഴുത്തുകാരനായിരുന്നു പുബ്ളീലിയൻ സൈറസ്. സിറിയയിൽ ജനിച്ച് അടിമയായി റോമിലെത്തിയ അദ്ദേഹം ഇപ്രകാരം എഴുതി : ‘ഞാൻ പറഞ്ഞുപോയ പല കാര്യങ്ങളെക്കുറിച്ചാണ് എനിക്കു ഖേദമുള്ളത്, പറയാത്തവയെക്കുറിച്ചല്ല.’
നാം നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലേക്കു തിരിഞ്ഞു നോക്കിയാൽ നമുക്കു ഖേദം തോന്നുന്ന പല കാര്യങ്ങളുമുണ്ടാകും. അവയെക്കുറിച്ച് പശ്ചാത്തപിക്കുന്നതോടൊപ്പം സാധിക്കുമെങ്കിൽ അവയ്ക്കു പരിഹാരം ചെയ്യുകയും വേണം. എന്നാൽ, അതുപോലെ പ്രധാനപ്പെട്ടതാണ് നാം അവ ആവർത്തിക്കുകയില്ല എന്നു ഉറപ്പുവരുത്തുന്നതും. അപ്പോൾ മാത്രമേ നമ്മുടെ പശ്ചാത്താപവും പരിഹാരവും പൂർണമാകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
Latest News
ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
Latest News
ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top