Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ കുടുങ്ങിപ്പോയത്. 2300 അടി ആഴത്തിലുള്ള ഖനിയിൽ സ്വർണവും ചെന്പും മറ്റു ധാതുപദാർഥങ്ങളും കുഴിച്ചെടുക്കുന്ന ശ്രമത്തിലായിരുന്നു അവർ അപ്പോൾ.
എഴുപത്തിയേഴു ലക്ഷം ടണ്‍ വരുന്ന ഒരു പാറക്കഷണം ഉൾപ്പെടുന്ന മല ഖനിയിലേക്ക് മറിഞ്ഞതിന്റെ ഫലമായിട്ടായിരുന്നു ഖനിമുഖം പൂർണമായി അടഞ്ഞു തൊഴിലാളികൾ കുടുങ്ങിപ്പോയത്. പാറക്കഷണം മുറിഞ്ഞുവീണതിന്റെ ആഘാതം ഖനിയുടെ അടിയിൽ തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥലത്തുവരെ എത്തി.
അപ്പോൾ പ്രാണരാക്ഷാർഥം അവിടെയുള്ള സുരക്ഷാസങ്കേതത്തിലേക്ക് അവർ ഓടിയെത്തി അഭയം തേടി. ‘ദ റെഫ്യൂജ്’ എന്നു വിളിക്കപ്പെടുന്ന ആ സുരക്ഷാ സങ്കേതത്തിന്റെ വിസ്താരം 540 ചതുരശ്രയടി മാത്രമായിരുന്നു. പത്തു പേർക്കു രണ്ടു ദിവസത്തേക്കുമാത്രം മതിയാകുന്ന ഭക്ഷണപദാർഥവും പാനീയവും മാത്രമേ കരുതലായി ഉണ്ടായിരുന്നുള്ളൂ.
മല ഇടിഞ്ഞുവീണതിന്റെ ഫലമായി പുറംലോകവുമായുള്ള ആശയവിനിമയ സംവിധാനം തകരാറിലായി. തങ്ങൾ ജീവനോടെ ഖനിക്കടിയിലുണ്ടെന്നു പുറംലോകത്തെ അറിയിക്കുവാൻ അവർക്കു സാധിച്ചില്ല. അതുപോലെ, ഖനിയിലുള്ളവർക്ക് എന്തു സംഭവിച്ചുവെന്ന് ഖനിയുടെ പുറത്തുള്ളവർക്കും അറിയില്ലായിരുന്നു.
അപകടം ഉണ്ടായതിനു പിന്നാലെ ചിലിയൻ ഗവണ്മെന്റ് ഉണർന്നു പ്രവർത്തിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. എങ്കിലും, അപകടം ഉണ്ടായി 17 ദിവസം കഴിഞ്ഞപ്പോൾ മാത്രമേ ഖനിയിൽ കുടുങ്ങിപ്പോയവരുമായി ബന്ധപ്പെടുവാൻ അവർക്ക് സാധിച്ചുള്ളൂ.
വിദഗ്ധരുടെ കണക്കുകൂട്ടലുകളെ ആശ്രയിച്ചു സുരക്ഷാ സങ്കേതം ലക്ഷ്യമാക്കി 15 സെന്റീമീറ്റർ വ്യാസത്തിൽ ഡ്രിൽ ചെയ്താണ് ഖനിക്കുള്ളിൽ അകപ്പെട്ടവരുമായി ബന്ധപ്പെടാൻ പുറത്തുള്ളവർക്ക് സാധിച്ചത്. ഡ്രില്ലിംഗ് മെഷീൻ പാറ തുരന്നു രക്ഷാസങ്കേതത്തിന് മുകളിലെത്തിയപ്പോൾ തങ്ങൾ സുരക്ഷിതരാണ് എന്ന സന്ദേശം അവർ ഡ്രില്ലിംഗ് മെഷീനിൽ ഒട്ടിച്ചുവച്ചു.
ആ സന്ദേശം പുറംലോകത്ത് എത്തിയപ്പോഴാണ് ഖനിത്തൊഴിലാളികളുടെ ബന്ധുജനങ്ങളുടെയും രക്ഷാപ്രവർത്തകരുടെയുമൊക്കെ ശ്വാസം നേരെ ആയത്. എങ്കിലും അവരെ ഖനിക്കുള്ളിൽനിന്നും പുറത്തുകൊണ്ടുവരേണ്ട വെല്ലുവിളി അവശേഷിച്ചു. ഇതിനിടയിൽ അവർക്കു ഭക്ഷണം എത്തിക്കാൻ സാധിച്ചത് വലിയ ആശ്വാസമായി.
ഖനിത്തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ചതിനു പിന്നാലെ മൂന്നു സ്ഥലത്തായി മൂന്നു കന്പനികൾ ആളുകളെ പുറത്തെടുക്കുവാൻ പറ്റിയ വ്യാസത്തിൽ ഡ്രില്ലിംഗ് ആരംഭിച്ചു. ഈ ശ്രമം വിജയിച്ചതിന്റെ ഫലമായി ഖനിയിൽനിന്ന് എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചു. അപ്പോഴേയ്ക്ക് അപകടമുണ്ടായിട്ട് 69 ദിവസങ്ങൾ കഴിഞ്ഞിരുന്നു.
ചിലിയിലെ ഖനി അപകടം ലോകവ്യാപകമായ വാർത്തയായി തീർന്നു. 2010 ഒക്ടോബർ 13ന് മുപ്പത്തിമൂന്ന് തൊഴിലാളികളും ഖനിയിൽനിന്നു പുറത്തുവന്നപ്പോൾ ആഗോളതലത്തിൽ നൂറുകോടിയിലേറെ ആളുകൾ ആ രംഗങ്ങൾ ടെലിവിഷനിൽ വീക്ഷിക്കുകയുണ്ടായി. അന്ന് ലോകം ഒത്തൊരുമിച്ച് ദൈവത്തിന് നന്ദിയുടെ സ്തുതിഗീതം പാടി.
ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ 17 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞു. എങ്ങനെയാണ് അന്ധകാരത്തിന്റെ ആ ദിവസങ്ങൾ അവർ തള്ളിനീക്കിയത്. പ്രാർഥനയുടെയും പ്രതീക്ഷയുടെയും സമയമായിരുന്നു അപ്പോൾ അവർക്ക്. അവർ ഉള്ളുരുകി പ്രാർഥിച്ചു. അതോടൊപ്പം തങ്ങൾ രക്ഷപ്പെടുമെന്നു പ്രതീക്ഷയും അവർക്കുണ്ടായി. തൻമൂലം, അവർ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചു. രണ്ടു ദിവസത്തേക്ക് പത്തു പേർക്കു മാത്രം തികയുമായിരുന്ന ഭക്ഷണവും പാനീയവുംകൊണ്ട് അവർ മുപ്പതുപേർ 17 ദിവസം തള്ളി നീക്കി, അപ്പോഴും അവർക്ക് ഭക്ഷണം മിച്ചമുണ്ടായിരുന്നു!
തൊഴിലാളികളുടെ സൂപ്പർവൈസറായിരുന്ന ലൂയി ഉർസയുടെ സമർഥമായ നേതൃത്വവും അവരെ ഒരു ചരടിൽ ഇണക്കിച്ചേർത്തുകൊണ്ടുപോയി. അങ്ങനെ അന്ധകാരത്തിൽ അവർ പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളിനീക്കി.
ഈ സമയം ബന്ധുജനങ്ങളും സുഹൃത്തുക്കളും ലോകം മുഴുവനുംതന്നെ അവരുടെ രക്ഷയ്ക്കായി പ്രാർഥിച്ചു. അവരും പ്രതീക്ഷയോടെ പ്രാർഥിച്ചു. സാൻ ഹൊസെ ഖനിയുടെ പരിസരത്തു വലിയൊരു ജനാവലി എപ്പോഴും തന്പടിച്ചിരുന്നു. അവർ താമസിച്ചിരുന്ന സ്ഥലത്തെ പ്രതീക്ഷയുടെ ക്യാന്പ് എന്നാണ് ആളുകൾ വിളിച്ചിരുന്നത്.
അപകടമുണ്ടായപ്പോൾ ഖനിയിൽ കുടുങ്ങിയവർ രക്ഷപ്പെടാനുള്ള സാധ്യത രണ്ടു ശതമാനത്തിലും കുറവായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, പ്രാർഥനയും പ്രതീക്ഷയോടെയുള്ള സംഘടിതമായ പ്രവർത്തനവും അത്ഭുതകരമായ ഫലം പുറപ്പെടുവിച്ചു. ഭൂമിക്കടിയിൽ ഖനിത്തൊഴിലാളികൾ കുടുങ്ങിപ്പോയപ്പോൾ അവർ പതറിപ്പോയിട്ടുണ്ടാകുമോ? ആദ്യം അവരിൽ പലരും പതറിപ്പോയി എന്നതാണ് വസ്തുത. എന്നാൽ അവർ അതിവേഗം പ്രാർഥനയിലേക്കും പരസ്പര സഹകരണത്തിലേക്കും തിരിഞ്ഞു. അപ്പോൾ അവരിൽ പ്രതീക്ഷ വളരെ ശക്തമായി. ആ പ്രതീക്ഷയാണ് അന്ധകാരത്തിനിടയിലും പിടിച്ചുനിൽക്കുവാൻ അവരെ സഹായിച്ചത്.
നമ്മുടെ ജീവിതത്തിൽ ഭൂകന്പങ്ങൾ ഉണ്ടാകുന്പോൾ നാമും വിട്ടുപോകരുതാത്ത കാര്യങ്ങളാണ് പ്രാർഥനയും പ്രതീക്ഷയും. ഏതു പ്രതിബന്ധത്തിൽനിന്നും കരകയറ്റുവാൻ സർവശക്തനായ ദൈവത്തിനു സാധിക്കും. അപ്പോൾ, നാം ആദ്യം തിരിയേണ്ടത് പ്രാർഥനയിലേക്കാണ്. അപ്പോൾ, അതിന്റെ ഫലമായി പ്രതീക്ഷ നമ്മിൽ വേരുറയ്ക്കും. എന്നു മാത്രമല്ല, അപ്പോൾ മറ്റുള്ളവരുടെ സഹായത്തോടെ നാം ഉണർന്നു പ്രവർത്തിക്കുകയും ചെയ്യും. അതിന്റെ ഫലം അദ്ഭുതകരമായിരിക്കും എന്നതിൽ സംശയം വേണ്ട. ചിലിയിലെ ഖനിത്തൊഴിലാളികളുടെ അനുഭവം അതാണ് വ്യക്തമാക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
Latest News
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top