കോതമംഗലത്തെ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി
Thursday, May 2, 2024 1:04 PM IST
കൊച്ചി: ജോലിക്കായി വീട്ടില്‍ നിന്നും പുറപ്പെട്ടശേഷം കാണാതായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. പൈങ്ങോട്ടൂര്‍ സ്വദേശി ഷാജി പോളിനെ മൂന്നാറില്‍ നിന്നാണ് കണ്ടെത്തിയത്. കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയാണ്.
കഴിഞ്ഞദിവസം ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ പരിഭ്രാന്തരായ കുടുംബം പോത്താനിക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറില്‍ നിന്നും ഷാജിയെ കണ്ടെത്തിയത്.
ചൈനയില്‍ കനത്ത മഴ; ദേശീയപാത തകര്‍ന്ന് 36 മരണം
Thursday, May 2, 2024 12:51 PM IST
ബെയ്ജിംഗ്: തെക്കന്‍ ചൈനയില്‍ കനത്ത മഴയെത്തുടര്‍ന്നു ദേശീയപാത തകര്‍ന്നു 36 പേര് മരിച്ചു. 31 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. ഗ്വാംഗ്ഡോംഗ് പ്രവിശ്യയിലെ മെയ്ഷൗ നഗരത്തിലെ ദേശീയപാത മഴയിൽ തകരുകയായിരുന്നു. 20 ല്‍ അധികം കാറുകള്‍ ഗര്‍ത്തത്തില്‍ വീണാണു മരണങ്ങള് സംഭവിച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിക്കാര്‍ഡ് മഴയും വെള്ളപ്പൊക്കവുമാണ് തെക്കന്‍ ചൈനയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ നാല് പേര് മരിക്കുകയും 11,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
കൊടും ചൂട്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു
Thursday, May 2, 2024 12:46 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കൊടും ചൂടിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് യോഗം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
വരള്‍ച്ച പ്രഖ്യാപിക്കുന്നത് അടക്കമുള്ള സാഹചര്യങ്ങളുണ്ടോയെന്ന് യോഗം പരിശോധിക്കും. 2016-ല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരള്‍ച്ച പ്രഖ്യാപിച്ചിരുന്നു.
ഇതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നത്. വേനല്‍മഴയില്‍ അടക്കം വന്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പാലക്കാട് താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പും തുടരും. കൊല്ലത്തും തൃശൂരും താപനില 39 ഡിഗ്രി സെല്‍സ്യസാണ്.
കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍സ്യസ് വരെ ഉയരും. എല്ലാ ജില്ലകളിലും താപനില 35 ഡിഗ്രിക്ക് മുകളില്‍ എത്തുമെന്നും ആളുകള്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശമുണ്ട്.
അശ്ലീല വീഡിയോ കേസ്: പ്രജ്വല്‍ രേവണ്ണയ്ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്
Thursday, May 2, 2024 12:23 PM IST
ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഇമിഗ്രേഷന്‍ പോയന്റുകള്‍ എന്നിവിടങ്ങളിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേക്ക് പോയതായി കരുതുന്ന ഇയാള്‍ തിരിച്ചെത്തിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് നോട്ടീസ്.
നേരത്തെ, അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ ബംഗളൂരുവില്‍ ഇല്ല. ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകന് വഴി അറിയിച്ചു. അവസാനം സത്യം തെളിയുമെന്ന് സമൂഹമാധ്യമമായ എക്സിലൂടെ പ്രജ്വല്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രതികരണം എവിടെനിന്നെന്ന് വ്യക്തമല്ല.
അതേ സമയം, പ്രജ്വല്‍ നാലാംഘട്ട തെരഞ്ഞെടുപ്പ് കൂടിക്കഴിഞ്ഞേ മടങ്ങിയെത്തു എന്നാണ് വിവരം. നിലവില്‍ ഇയാള്‍ ജര്‍മനിയിലെ മ്യൂണിക്കിലുണ്ടെന്നാണ് സൂചന. മടക്ക ടിക്കറ്റ് ബുക്ക് ചെയ്തെന്നും ഈ മാസം 15ന് എത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം, ലൈംഗികാതിക്രമ പരാതിയില്‍ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമന്‍സയച്ചിട്ടുണ്ട്. ഹൊലെനരസിപുര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് സമന്‍സ്. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസിലെ ആവശ്യം.
ഡല്‍ഹി വനിതാ കമ്മീഷനില്‍ കൂട്ടപിരിച്ചുവിടല്‍; 223 ജീവനക്കാരെ പിരിച്ചുവിടാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവ്
Thursday, May 2, 2024 12:12 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷനിലെ ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന. ഡല്‍ഹി സര്‍ക്കാര്‍ ഇവരെ നിയമിച്ചത് അനുവാദം വാങ്ങാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍. സ്വാതി മല്ലിവാള്‍ ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷയായിരുന്ന സമയത്ത് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുകൊണ്ടാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവ്.
കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ഉത്തരവില്‍ പറയുന്നു. ധനവകുപ്പിന്റെ അനുമതിയില്ലാതെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വനിതാ കമ്മീഷനിലെ ജീവനക്കാര്‍ക്കുള്ള വേതനവും അലവന്‍സുകളും വര്‍ദ്ധിപ്പിച്ചത് വ്യവസ്ഥാപിതമായ നടപടിക്രമങ്ങളും മാര്‍ഗനിര്‍ദേങ്ങളും ലംഘിച്ചാണെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ ആരോപിച്ചു.
സച്ചിന്‍ദേവ് ബസില്‍ക്കയറി, എന്നാല്‍ ആളുകളെ ഇറക്കിവിട്ടില്ല: എ.എ.റഹീം
Thursday, May 2, 2024 11:50 AM IST
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് കെഎസ്ആര്‍ടിസി ബസി തടഞ്ഞ സംഭവത്തില്‍ സച്ചിന് ദേവ് എംഎല്‍എ ബസില്‍ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനും എംപിയുമായ എ.എ.റഹീം. സച്ചിന്‍ദേവ് ബസില്‍ കയറി ടിക്കറ്റ് ചോദിച്ചു. ശേഷം ബസ് ഡിപ്പോയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെന്നും റഹീം പ്രതികരിച്ചു.
മേയറെ പിന്തുണയ്ക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് എംഎല്‍എയെ വെട്ടിലാക്കിക്കൊണ്ടുള്ള റഹീമിന്റെ പ്രതികരണം. എന്നാല്‍ സച്ചിന്‍ദേവ് യാത്രക്കാരെ ബസിന്നിന്ന് ഇറക്കിവിട്ടില്ലെന്നും റഹീം പറഞ്ഞു.
മേയര്‍ ആര്യ രാജേന്ദ്രനെതിരേ സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവര്ക്കും കയറി കൊട്ടിയിട്ട് പോവാനുള്ള ചെണ്ടകളല്ല ചെങ്കൊടി പിടിക്കുന്ന വനിതകള്‍.
തന്നെ അശ്ലീല ആംഗ്യം കാണിച്ചുവെന്ന് ഒരു സ്ത്രീ വെറുതെ പറയുമോയെന്ന് റഹീം ചോദിച്ചു. ചെറുപ്രായത്തില്‍ മേയര്‍ ആയിവന്ന ആര്യയെ അന്ന് മുതലെ രാഷ്ട്രീയ ലക്ഷ്യം വെച്ച് ആക്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിൽ മോഷ്ടാക്കള്‍ പോലീസുകാരനെ വിഷദ്രാവകം കുത്തിവച്ചുകൊന്നു
Thursday, May 2, 2024 11:46 AM IST
മുംബൈ: മുംബൈയില്‍ മോഷണം ചെറുത്തതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട പോലീസുകാരന് മരിച്ചു. വോര്‍ലി ലോക്കല്‍ ആംസ് ഡിവിഷന്-3 ലെ പോലീസുകാരനായ വിശാല്‍ പവാര്‍(30) ആണ് മരിച്ചത്. ഗുരുതാവസ്ഥയില് ചികിത്സയിലിക്കെയാണ് മരണം.
ഞായറാഴ്ച രാത്രിയാണ് സംഭവം. ജോലി സ്ഥലത്തേക്ക് ലോക്കല്‍ ട്രെയിനില്‍ പോകുമ്പോള്‍ മാട്ടുംഗ റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചു ഇദ്ദേഹത്തിന്റെ ഫോണ്‍ ഒരാള്‍ തട്ടിയെടുക്കുകയായിരുന്നു. ട്രെയിന്‍ വേഗത കുറവായതിനാല്‍ വിശാല്‍ ചാടിയിറങ്ങുകയും മോഷ്ടാവിനെ പിന്തുടരുകയുമായിരുന്നു.
എന്നാല്‍ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍, മോഷ്ടാവിന്റെ കൂട്ടാളികള്‍ അദ്ദേഹത്തെ വളയുകയും ആക്രമിക്കുകയുമായിരുന്നു. സംഘാംഗങ്ങളില്‍ ഒരാള്‍ വിശാലിന്റെ മുതുകില്‍ വിഷവസ്തു കുത്തിവച്ചു. മറ്റൊരാള്‍ ചുവന്ന നിറത്തിലുള്ള ദ്രാവകം വായില്‍ ഒഴിച്ചതായും വിശാല്‍ മൊഴി നല്‍കിയിരുന്നു.
അടുത്തദിവസം രാവിലെയാണ് അദ്ദേഹത്തിന് ബോധംവന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ചയോടെ മരണപ്പെട്ടു. എന്നാല്‍ മരണകാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സംഭവത്തില്‍ കോപ്രി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ ആള് മരിച്ചു
Thursday, May 2, 2024 11:21 AM IST
മലപ്പുറം: സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫ(63) ആണ് മരിച്ചത്.
കൂലിപ്പണിക്കാരനായ ഹനീഫ ബുധനാഴ്ച ഉച്ചയോടെ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
സൂര്യാഘാതമേറ്റ് നിര്‍ജലീകരണം സംഭവിച്ചിട്ടുണ്ടെന്നും ഇതേതുടര്‍ന്നുണ്ടായ അസ്വസ്ഥതകളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്ര മോദി ചിത്രം നീക്കി; കാരണം...
Thursday, May 2, 2024 11:08 AM IST
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം. കോവിഷീല്‍ഡ് വാക്സീന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന വിവാദങ്ങള്‍ക്കിടെയാണ് നടപടി.
നേരത്തെ, കോവിഷീല്‍ഡ് രക്തം കട്ടപിടിക്കുന്നതുള്‍പ്പെടെയുള്ള അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകാമെന്ന് വാക്സിന് നിർമിച്ച കമ്പനി ആസ്ട്രസെനെക സമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു. വാക്സിനെടുത്ത ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ എന്ന അവസ്ഥയുണ്ടാകാമെന്ന് കമ്പനി യുകെയിലെ കോടതില്‍ സമ്മതിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി അപ്രത്യക്ഷമായത്. മുന്‍പ്, "ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യ കോവിഡ് 19-നെ തോല്‍പ്പിക്കും' എന്ന വാക്കുകള്‍ക്കും മോദിയുടെ ചിത്രത്തിനുമൊപ്പമാണ് കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. ഇപ്പോള്‍ "കോവിഡ് 19നെതിരേ ഇന്ത്യ ഒരുമിച്ച് പോരാടും' എന്ന വാക്യം മാത്രമാണുള്ളത്.
എന്നാൽ കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യുന്നത് ഇതാദ്യമല്ല. 2022-ല്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നല്കിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്തിരുന്നു. സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടായിരുന്നിത്.
അതേ സമയം, ആസ്ട്രസെനെക കമ്പനി കോവിഷീല്‍ഡ് ചെറിയ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്ജിക്കാരന്.
ചില്ലറയെ ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ ബസില്‍നിന്ന് തള്ളിയിട്ട വയോധികന് മരിച്ചു
Thursday, May 2, 2024 11:11 AM IST
തൃശൂര്‍: ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കണ്ടക്ടറുടെ ക്രൂരമര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന് മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന് (68) ആണ് മരിച്ചത്.
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസിലാണ് സംഭവം. 13 രൂപയുടെ ടിക്കറ്റിന് പവിത്രന് 500 രൂപയാണ് . എന്നാല്‍ 480 രൂപ മാത്രമാണ് കണ്ടക്ടര്‍ തിരികെ നല്‍കിയത്. ബാക്കി തുകയുടെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞുപോയി.
തൊട്ടടുത്ത സ്റ്റോപ്പില്‍ ഇയാള്‍ ഇറങ്ങാന്‍ ശ്രമിക്കവേ കണ്ടക്ടര്‍ പിന്നില്‍നിന്ന് ചവിട്ടുകയായിരുന്നു. റോഡിലേക്ക് തലയടിച്ച് വീണ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വീണ് കിടന്ന പവിത്രനെ കണ്ടക്ടര്‍ വീണ്ടും മര്‍ദിച്ചതായും ബസിലെ യാത്രക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പിന്നീട് നാട്ടുകാരാണ് കണ്ടക്ടറെ പിടിച്ചുമാറ്റി പവിത്രനെ ആശുപത്രിയിലെത്തിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന പവിത്രന് ഇന്ന് രാവിലെയാണ് മരിച്ചത്.
സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചിരുന്നു. ഇയാള്‍ക്കെതിരേ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
കൈകൊട്ടികളിക്കിടെ കലാകാരി കുഴഞ്ഞുവീണ് മരിച്ചു
Thursday, May 2, 2024 10:45 AM IST
തൃശൂർ: ക്ഷേത്രത്തില്‍ കൈകൊട്ടികളി നടക്കുന്നതിനിടെ കലാകാരി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ അരിമ്പൂര്‍ തണ്ടാശേരി സ്വദേശി സതി(67) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതിന് തൃശൂര്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. വേദിയില്‍ നൃത്തം തുടങ്ങി നിമിഷങ്ങള്‍ക്കകം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
11 പേരടങ്ങുന്ന സംഘത്തിന് ഒപ്പമാണ് സതി ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാനെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം: മന്ത്രി ഗണേഷ്
Thursday, May 2, 2024 11:47 AM IST
മലപ്പുറം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂളുകളുടെയും ഏജന്റുമാരുടെയും മാഫിയ സംഘമാണ്. ഇവര്‍ക്ക് കൂട്ടായി ഉദ്യോഗസ്ഥരുണ്ടെന്നും മന്ത്രി തുറന്നടിച്ചു.
ഒരു ദിവസം ഉച്ചയ്ക്ക് മുമ്പ് 126 പേര്‍ക്ക് ലൈസന്‍സ് കൊടുക്കുകയാണ്. ഇതെങ്ങനെയാണ് സാധിക്കുന്നതെന്നും മന്ത്രി ചോദിച്ചു. ഏജന്റുമാരും ഡ്രൈവിംഗ് സ്കൂളുകാരും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് മലപ്പുറം ആര്‍ടി ഓഫീസില്‍ വ്യാജ രസീത് ഉണ്ടാക്കി മൂന്ന് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.
അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഇന്ന് നടപ്പാക്കാനിരിക്കെ വിവിധ ജില്ലകളില്‍ ഡ്രൈവിംഗ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
മലപ്പുറത്ത് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു)വിന്റെ നേതൃത്വത്തിൽ ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ചാണ് പ്രതിഷേധം. അനിശ്ചിത കാലത്തേയ്ക്ക് ടെസ്റ്റ് ബഹിഷ്കരിക്കാനാണ് യൂണിയന്റെ തീരുമാനം.
പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിംഗ് സ്കൂളുകളുടെ ആവശ്യം. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡ്രൈവിംഗ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു.
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
Thursday, May 2, 2024 10:26 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 53,000 രൂപയിലും ഗ്രാമിന് 6,625 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞദിവസം സ്വര്‍ണവില 800 രൂപ ഒറ്റയടിക്ക് കുറഞ്ഞ് പവന 52,440 രൂപയില്‍ എത്തിയിരുന്നു. അതേ സമയം വ്യാഴാഴ്ച 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 76 രൂപ വര്‍ധിച്ച് 7,227 രൂപയായി. പവന് 608 രൂപ വര്‍ധിച്ച് 57,816 രൂപയുമായി.
മാർച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഏപ്രിൽ മൂന്നു മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണ വില ആദ്യമായി പവന് 54,000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് ഈ മാസത്തെ കുറഞ്ഞ സ്വർണവില. ഏപ്രിൽ 27ന് 53,480 രൂപയും 29നും 30നും 53,240 രൂപയിലുമാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 45,520 രൂപയായിരുന്നു സ്വർണവില. രണ്ടുമാസം കൊണ്ട് 9,000 രൂപയാണ് വർധിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 1,040 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,283.07 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൊടകരയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
Thursday, May 2, 2024 10:04 AM IST
തൃശൂര്‍: കൊടകരയില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ യാത്രികരായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പേര് വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല.
കൊടകരയില്‍ രാവിലെയാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അപകടം ഉണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് കൊടകര ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്കുണ്ടായി.
പാലക്കാട്ടെ ക്വാറിയില്‍ തലയോട്ടി കണ്ടെത്തി
Thursday, May 2, 2024 9:52 AM IST
പാലക്കാട്: രാമശേരിയിലെ ക്വാറിയില്‍ തലയോട്ടി കണ്ടെത്തി. ബുധനാഴ്ച ഇവിടുത്തെ കുളത്തില്‍ മീന്‍പിടിക്കാന്‍ വന്ന കുട്ടികളാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരേക്കറോളം വിസ്തൃതിയുള്ള ക്വാറിയിലാണ് സംഭവം. നിരവധി പേര് ചൂണ്ടയിടാനും കുളിക്കാനും മറ്റും എത്തുന്ന പ്രദേശമാണിത്. തലയോട്ടിയുടെ മറ്റ് ഭാഗങ്ങള്‍ കുളത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കും.
അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.
ലാവലിന്‍കേസ്: അന്തിമവാദത്തിനായി ഇന്ന് പരിഗണിച്ചേക്കും
Thursday, May 2, 2024 9:37 AM IST
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ ഇന്ന് അന്തിമവാദം തുടങ്ങും. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി.വിശ്വനാഥന് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 110 ആം നമ്പര്‍ കേസായിട്ടാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം 113-ാം നമ്പര്‍ കേസായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. കേസ് നമ്പര്‍ 101 ന്റെ വാദം നീണ്ടുപോയതിനാലാണ് ലാവലിന്‍ കേസ് പരിഗണനയ്ക്ക് എടുക്കാതിരുന്നത്. സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന ലാവലിന്‍കേസ്, ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിച്ചത്. കേസ് ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സര്‍ക്കാരിന് സംഭവിച്ചുവെന്നുമാണ് കേസ്.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ 2017-ല്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്കിയ അപ്പീലും വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോര്‍ഡ് മുന്‍ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരന് നായര്‍, ബോര്‍ഡ് മുന്‍ ചെയര്മാന് ആര്. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഇളവ് തേടിയുള്ള ഹര്‍ജിയുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
വൈദ്യുതി പ്രതിസന്ധി: നിര്‍ണായക യോഗം ഇന്ന്
Thursday, May 2, 2024 9:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വ്യാഴാഴ്ച ചേരും. വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം.
പ്രതിദിന വൈദ്യുതി ഉപയോഗം റിക്കാര്‍ഡ് കടക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. നിലവില്‍ പവര്‍കട്ട് ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
എന്നാല്‍ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് തുടരും. ഓവര്‍ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏര്‍പെടുത്തേണ്ടി വരുന്നമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇതുവരെ 700-ല്‍ അധികം ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്. ഈ വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ജൂണ്‍ പകുതിയാകും മുന്നേ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം എര്‍പ്പെടുത്തണമോ എന്നുളളതും ചര്‍ച്ചയാകും.
വാക്കുതര്‍ക്കത്തിനിടെ സുഹൃത്ത് തലയ്ക്കടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Thursday, May 2, 2024 9:13 AM IST
കോഴിക്കോട്: അന്നശേരിയില്‍ സുഹൃത്ത് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അന്നശേരി സ്വദേശി അനൂപ്(35) ആണ് മരിച്ചത്.
കഴിഞ്ഞദിവസമുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുഹൃത്ത് സുബീഷ് അനൂപിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനൂപിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.
സംഭവദിവസം തന്നെ സുബീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നിലവില്‍ കോഴിക്കോട് ജില്ലാ ജയിലിലാണ്. ഇയാള്‍ക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് പ്രതിഷേധം
Thursday, May 2, 2024 10:29 AM IST
മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ നടത്തുന്ന പണിമുടക്ക് ശക്തം. മലപ്പുറത്ത് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു)വിന്റെ നേതൃത്വത്തിൽ ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ചാണ് പ്രതിഷേധം. അനിശ്ചിത കാലത്തേയ്ക്ക് ടെസ്റ്റ് ബഹിഷ്കരിക്കാനാണ് യൂണിയന്റെ തീരുമാനം.
പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിംഗ് സ്കൂളുകളുടെ ആവശ്യം. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡ്രൈവിംഗ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു.
കാഷ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ചു; ഒരാൾ മരിച്ചു; ആറ് പേരുടെ നില ഗുരുതരം
Thursday, May 2, 2024 11:48 AM IST
ശ്രീനഗര്‍: കാഷ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാദാപുരം സ്വദേശി പി.പി.സഫ്വാന്(23) ആണ് മരിച്ചത്.
അപകടത്തില്‍ 11 പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. കാഷ്മീരിലെ ബനിഹാളില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
വാനിലുണ്ടായിരുന്ന 16 പേരില്‍ 12 പേരും മലയാളികളാണ്. മലപ്പുറം ബാസിം അബ്ദുല്‍ബാരി(25),കുന്നമംഗലം ഡാനിഷ് അലി(23) തിരുവനന്തപുരം മുഹമ്മദ് സുഹൈല്‍(24), നാദാപുരം തല്ഹത്(25) എന്നിവരാണ് സാരമായി പരിക്കേറ്റ മലയാളികള്‍.
ഗായിക ഉമാ രമണന് അന്തരിച്ചു
Thursday, May 2, 2024 10:02 AM IST
ചെന്നൈ: ചലച്ചിത്ര പിന്നണി ഗായിക ഉമാ രമണന്(72) വിടവാങ്ങി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നുയായിരുന്നു അന്ത്യം. ശവസംസ്കാരം പിന്നീട്.
1977ല്‍ ശ്രീ കൃഷ്ണ ലീലയില്‍ "മോഹനന് കണ്ണന് മുരളി' എന്ന ഗാനത്തിലൂടെ തമിഴ് ചലച്ചിത്രരംഗത്തെത്തിയ അവര്‍ നിരവധി ഹിറ്റു ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്.
1980ല്‍ പുറത്തിറങ്ങിയ "നിഴലുകള്‍' എന്ന ചിത്രത്തിലെ "പൂങ്കാതാവേ താല് തിരവായ്' എന്ന ചിത്രത്തിലെ ഇളയരാജയുടെ ഗാനം ആലപിച്ചത് അവരെ ശ്രദ്ധേയയാക്കി. ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന "ഭൂപാലം ഇസൈയ്ക്കും', "അന്തരാഗം കേള്‍ക്കും കാലം', "പൂ മാനേ' തുടങ്ങിയവ ഉമയുടെ ശ്രദ്ധേയ ഗാനങ്ങളാണ്.
നടന് വിജയ്യുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശര്‍മ സംഗീതം നല്കിയ "കണ്ണും കണ്ണുംതാന്‍ കലന്താച്ചു' എന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്.
ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള ഉമ 6,000-ലധികം കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഭര്‍ത്താവ് എ.വി. രമണനൊപ്പം നിരവധി സ്റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്. മകന് വിഘ്നേഷ് രമണന്.
ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല; വിഷം കഴിച്ച ഗൃഹനാഥൻ മരിച്ചു
Thursday, May 2, 2024 9:14 AM IST
തിരുവനന്തപുരം: ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
നെയ്യാറ്റിൻകര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55)ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ തോമസ് സാഗരം നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരിച്ച് ചോദിച്ചിട്ട് നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു തോമസ്.
മകളുടെ വിവാഹത്തിന് വേണ്ടിയാണ് തോമസ് പണം തിരികെ ചോദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം.
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
Thursday, May 2, 2024 7:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു.
കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിർദേശപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.
കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
ന്യൂയോര്‍ക്കില്‍ പലസ്തീന് അനുകൂല പ്രതിഷേധം; 400 ഓളം പേർ അറസ്റ്റിൽ
Thursday, May 2, 2024 7:46 AM IST
വാഷിംഗ്ടൺ ഡിസി: ന്യൂയോര്‍ക്കില്‍ പലസ്തീന് അനുകൂല പ്രതിഷേധങ്ങളെ തുടര്‍ന്ന് 400 ഓളം പേരെ അറസ്റ്റുചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിലും സിറ്റി കോളജ് കാമ്പസുകളിലും നടന്ന പലസ്തീന് അനുകൂല റാലികളിലാണ് ന്യൂയോര്‍ക്ക് സിറ്റി പോലീസിന്റെ നടപടി. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്.
ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാരുടെ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരത്തില്‍ വിദ്വേഷപ്രവൃത്തികള്‍ അനുവദിക്കില്ലെന്നും സാഹചര്യം വഷളാക്കാന്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ന്യൂയോര്‍ക്ക് മേയര്‍ കുറ്റപ്പെടുത്തി.
നിയമപരമായി നടത്തേണ്ട പ്രതിഷേധം അക്രമാസക്തമാകാന്‍ അനുവദിക്കില്ലെന്നും ഇത്തരം പ്രതിഷേധങ്ങള്‍ ലക്ഷ്യം കാണില്ലെന്നും മേയര്‍ വിമര്‍ശിച്ചു.
പ്രതിഷേധക്കാര്‍ കൈയേറിയ കൊളംബിയയിലെ ഹാമില്ട്ടണ് ഹാളും പോലീസ് ഒഴിപ്പിച്ചു. പ്രതിഷേധക്കാരെ പുറത്താക്കാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊളംബിയയില്‍ 109 പേരും സിറ്റി കോളജിൽ 173 പേരുമാണ് അറസ്റ്റിലായത്. ഇവരില്‍ എത്ര പേരാണ് വിദ്യാര്ഥികളെന്നത് വ്യക്തമല്ല.
മേയ് 15 മുതൽ ഇറച്ചി വില കൂടും
Thursday, May 2, 2024 7:23 AM IST
കോഴിക്കോട്: കന്നുകാലികൾക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ഇറച്ചി വില വർധിപ്പിക്കാൻ തീരുമാനിച്ച് ഇറച്ചി വ്യാപാരികൾ. ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മേയ് 15 മുതൽ വില വർധനവ് നടപ്പാക്കാനാണ് തീരുമാനം.
കോഴിക്കോട് കാലിക്കറ്റ് ടവറിൽ ചേർന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറൽബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിൻ കോയ ഉദ്ഘാടനം ചെയ്തു.
കന്നുകാലികൾക്കുണ്ടാകുന്ന അനിയന്ത്രിത വിലവർധനവും അറവ് ഉത്പ്പന്നങ്ങളായ എല്ല്, തുകൽ, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് ഇറച്ചിവില വർധിപ്പിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Thursday, May 2, 2024 8:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴക്ക് സാധ്യത.
വെള്ളിയാഴ്ച ഒൻപത് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വെള്ളിയാഴ്ച മഴയ്ക്ക് സാധ്യത.
അഞ്ചാം തീയതി വരെ 10 ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദയാധനം വാങ്ങി മാപ്പ് നല്കാന് തയാറെന്ന് കുട്ടിയുടെ കുടുംബം;അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍
Thursday, May 2, 2024 7:14 AM IST
റിയാദ്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നല്കാന് തയാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു.
34 കോടി രൂപയായിരുന്നു ദയാധനമായി മരിച്ച സൗദി കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഈ തുക സ്വരൂപിച്ചതായി റഹീമിന്റെ അഭിഭാഷകന് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ, റഹീമിനു മാപ്പു നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നല്കാന് തയാറാണെന്ന് കുടുംബം കോടതിയെ അറിയിച്ചത്. അഭിഭാഷകന് മുഖേനെയാണ് ഈ വിവരം കുടുംബം കോടതിയെ അറിയിച്ചത്. ഇതിനായുള്ള തുടര്‍നടപടികള്‍ തുടരുകയാണ്.
തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് സൗദിയിലെ ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. റഹീമിന്റെ മോചനത്തിനായി ലോകത്താകമാനമുള്ള മലയാളികള്‍ കൈകോര്‍ക്കുകയായിരുന്നു.
റഹീമിനായി സമാഹരിച്ച തുക ആദ്യം ബാങ്കില്‍ നിന്നു വിദേശകാര്യ മന്ത്രാലയത്തിനു കൈമാറണം. പിന്നീട് ഇന്ത്യന്‍ എംബസി വഴിയായിരിക്കും റിയാദ് കോടതി പറയുന്ന അക്കൗണ്ടിലേക്ക് തുക മാറ്റുക.
ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ എംബസി പ്രതിനിധിയും സൗദിയിലെ റഹീം നിയമ സഹായ സമിതി ഭാരവാഹികളും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഇടപെടല്‍ നടക്കുന്നുണ്ട്.
ഡ്രൈവിംഗ് സ്കൂളുകൾ പണിമുടക്കിലേക്ക്
Thursday, May 2, 2024 7:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിംഗ് സ്കൂളുകള്‍. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡ്രൈവിംഗ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു.
ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്കാണ് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിംഗ് സ്കൂളുകളുടെ ആവശ്യം.
"എന്തിന് ഇവിടെ സമയം കളയുന്നു, ഇറ്റലിയിലേക്ക് പോകൂ'; രാഹുൽ ഗാന്ധിയോട് യോഗി ആദിത്യനാഥ്
Thursday, May 2, 2024 6:46 AM IST
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം ദുഷ്കരമായ സമയം നേരിടുമ്പോഴെല്ലാം രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് ഓടിയെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യോഗി. "നിങ്ങൾ രാഹുൽ ഗാന്ധിയെ കണ്ടിട്ടുണ്ടാകും, രാജ്യം ദുഷ്കരമായ സമയങ്ങൾ നേരിടുമ്പോഴെല്ലാം, രാജ്യം വിട്ട് ആദ്യം ഓടുന്നത് അദ്ദേഹമാണ്, കോവിഡ് വന്നപ്പോൾ അദ്ദേഹം ഇറ്റലിയിലേക്ക് പോയി. ഒരു ഭൂകമ്പമോ വെള്ളപ്പൊക്കമോ മറ്റേതെങ്കിലും ദുരന്തമോ ഉണ്ടായപ്പോഴും അദ്ദേഹം ഇറ്റലിയിലേക്ക് പോയി.
"രാഹുൽ ഗാന്ധി എന്തിനാണ് ഇവിടെ തെരഞ്ഞെടുപ്പിൽ സമയം കളയുന്നത്. താങ്കൾ ഇറ്റലിയിലേക്ക് പോകുക, ഇന്ത്യക്ക് പുറത്തായിരിക്കുമ്പോൾ അദ്ദേഹം എല്ലാവരെയും വിമർശിക്കുന്നു, ഇന്ത്യയിലായിരിക്കുമ്പോൾ, രാജ്യം തന്റെ പൂർവികർക്ക് പൈതൃകമായി ലഭിച്ചതുപോലെയാണ് അദ്ദേഹം പെരുമാറുന്നത്.- മുഖ്യമന്ത്രി യോഗി കൂട്ടിച്ചേർത്തു.
ആലുവയിൽ കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി; രണ്ടുപേർക്ക് ദാരുണാന്ത്യം
Thursday, May 2, 2024 6:29 AM IST
കൊച്ചി: ആലുവയില്‍ നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പുലർച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.
ലോറിയിലുണ്ടായിരുന്ന ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശികളായ യല്ലാണ്ടി മല്ലികാര്ജുനയും ഷെയ്ഖ് ഹബബ് ബാഷയുമണ് മരിച്ചത്.
ആന്ധ്രയില്‍ നിന്നും എറണാകുളത്തേയ്ക്ക് മത്സ്യവുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മെട്രോ പില്ലര്‍ നമ്പര്‍ 187ലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം, പുലര്‍ച്ചെ നാലോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാർ അപകടത്തിൽ പെട്ട ലോറി കാണാൻ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. ഈ അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു.
ഇൻസ്റ്റഗ്രാം റീൽസിനായി തോക്ക് കൊണ്ട് അഭ്യാസം; അബദ്ധത്തിൽ വെടിയേറ്റ യുവാവിന് ദാരുണാന്ത്യം
Thursday, May 2, 2024 6:21 AM IST
ജയ്പൂർ: ഇൻസ്റ്റഗ്രാം റീൽസ് നിർമിക്കുന്നതിനായി തോക്ക് കൊണ്ട് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു.
ബിരുദാനന്തര ബിരുദം വിദ്യാർഥിയായ, രാജസ്ഥാനിലെ കോട്ടയിൽ താമസിക്കുന്ന ജലവാർ ജില്ലയിലെ യശ്വന്ത് നഗർ(22) എന്നയാളാണ് മരിച്ചത്.
മഹാവീർ നഗർ എക്സ്റ്റൻഷനിലെ മഹർഷി ഗൗതം ഭവന് സമീപമുള്ള ഒരു ചായക്കടയിൽ നാടൻ പിസ്റ്റൾ ഉപയോഗിച്ച് വീഡിയോ എടുക്കുന്നതിനിടെയാണ് യശ്വന്ത് നഗറിന് അബദ്ധത്തിൽ വെടിയേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ ന്യൂ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡിഎസ്പി മനീഷ് ശർമ പറഞ്ഞു.
മരിച്ചയാൾക്ക് എങ്ങനെ തോക്ക് ലഭിച്ചുവെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഡിഎസ്പി പറഞ്ഞു. യശ്വന്ത് നഗറിന്റെ മൃതദേഹം കുടുംബാംഗങ്ങൾ എത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിയിൽ യുവതി അഞ്ച് വയസുള്ള മകനെയും കൊണ്ട് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
Thursday, May 2, 2024 4:45 AM IST
ലക്നോ: ഉത്തർപ്രദേശിൽ യുവതി അഞ്ച് വയസുള്ള മകനുമായി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. രശ്മി(25), മകൻ ആര്യൻ എന്നിവരാണ് മരിച്ചത്.
ഭർത്തന റെയിൽവേ സ്റ്റേഷനു സമീപം പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടിയാണ് ഇവർ മരിച്ചത്. ഗാർഹിക പ്രശ്നങ്ങളെ എസ്എച്ച്ഒ ഗവൺമെൻ്റ് റെയിൽവേ പോലീസ് (ജിആർപി) സൈലേഷ് നിഗം പറഞ്ഞു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
Thursday, May 2, 2024 6:45 AM IST
ആഗ്ര: ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഫത്തേപൂർ സിക്രി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജ് കുമാർ ചാഹറിനെ പിന്തുണച്ച് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചഹാറിനെ പിന്തുണച്ച് ആഗ്ര ജില്ലയിലെ ബാഹ് ബ്ലോക്കിലെ ജരാറിൽ നടന്ന റാലിയിലും അദ്ദേഹം പങ്കെടുത്തു. 10 വർഷത്തിന് ശേഷം കുട്ടികൾ കോൺഗ്രസിനെക്കുറിച്ചും സമാജ്വാദി പാർട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു. ഒന്ന് കോൺഗ്രസ് പാർട്ടി പിരിച്ചുവിടലും മറ്റൊന്ന് ഇന്ത്യയിൽ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കലും. ദിനോസറുകളെപ്പോലെ കോൺഗ്രസിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുന്നതിലൂടെ പൊതുജനങ്ങൾ ആദ്യത്തെ ആഗ്രഹം നിറവേറ്റും.
സ്വാതന്ത്ര്യത്തിനു ശേഷം, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലങ്ങളിലോ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തിലോ രാജ്യത്ത് നിന്ന് ദാരിദ്ര്യം നീക്കം ചെയ്തിട്ടില്ല. പക്ഷേ, ഭാരതീയ ജനതാ പാർട്ടി ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നതിനുശേഷം ഞങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നിറവേറ്റി.
ബിജെപി സർക്കാരിന്റെ പദ്ധതികൾ എല്ലാ വീട്ടിലും കുടിവെള്ളവും ടോയ്ലറ്റുകളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ സമയത്ത്, രാജ്യത്തെ ഓരോ പൗരനും രണ്ട് തവണയും മൂന്ന് തവണയും വാക്സിനുകൾ ലഭിച്ചു. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ വരുന്ന 10 വർഷത്തിനുള്ളിൽ രാജ്യത്ത് ഒരു പാവപ്പെട്ട മനുഷ്യരും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര വേദിയിൽ ഇന്ത്യ പറയുന്നത് കേൾക്കുന്നുണ്ട്. 2022 ൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ യുക്രെയ്നിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തേയ്ക്ക് തിരികയെത്തിച്ചു.
നേരത്തെ ജമ്മുകാഷ്മീരിൽ മാത്രമല്ല, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് അവസാനിച്ചത് അതിർത്തിക്കകത്തും പുറത്തും തക്കതായ മറുപടി നൽകാൻ സായുധ സേനയ്ക്ക് കഴിയുന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
Thursday, May 2, 2024 6:46 AM IST
സുൽത്താൻപൂർ: സുൽത്താൻപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നിലവിലെ സുൽത്താൻപൂരിൽ നിന്നുള്ള എംപിയായ ഇവർക്ക് ബിജെപി വീണ്ടും അവസരം നൽകുകയായിരുന്നു.
നിഷാദ് പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മന്ത്രിയുമായ സഞ്ജയ് നിഷാദും നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ മനേകാ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഭീം നിഷാദിനെയാണ് സമാജ്വാദി പാർട്ടി സുൽത്താൻപൂരിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
"ഇത് എല്ലായ്പ്പോഴും ഒരു മത്സരമാണ്, ഞങ്ങൾ വിജയിക്കുമെന്ന് ഞാൻ കരുതുന്നു, ഇത്തവണ വെല്ലുവിളി കുറവാണ്.'-നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം മനേക ഗാന്ധി പറഞ്ഞു.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ മനേക ഗാന്ധിക്ക് 4,59,196 വോട്ടുകളും ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥി ചന്ദ്ര ഭദ്ര സിംഗിന് 4,44,670 വോട്ടുകളും ലഭിച്ചിരുന്നു.
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Thursday, May 2, 2024 6:46 AM IST
വൈക്കം: കായലോരബീച്ചില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ (22) ആണ് മരിച്ചത്.
ഉച്ചമുതല്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന ഷമീര്‍ വൈകിട്ട് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
Thursday, May 2, 2024 12:28 AM IST
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ-കെഎസ്ആർടിസി ഡ്രൈവർ പ്രശ്നത്തിന് പിന്നാലെ സൈബർ ആക്രമണമുണ്ടായതായി ചൂണ്ടിക്കാട്ടി ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ രണ്ട് കേസ്.
മേയറുടെ ഔദ്യോഗിക ഫോണിലേക്ക് മോശം സന്ദേശം അയച്ചതിന് ഒരു കേസെടുത്തു. നവമാധ്യമങ്ങളിലൂടെ അധിപേക്ഷിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. ഈ രണ്ട് കേസിലും വൈകാതെ അറസ്റ്റ് ഉണ്ടായേക്കും.
അതേസമയം, മേയറുമായി പ്രശ്നമുണ്ടായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ നല്കിയ പരാതിയിലും അന്വേഷണമുണ്ടാകും. യദു, കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കന്റോണ്‍മെന്റ് എസിപിക്ക് കൈമാറി.
സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ കേസ് എടുക്കാതെ വന്നതോടെയാണ് യദു, സിറ്റി പോലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പടെ പരാതി നല്‍കിയത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
Thursday, May 2, 2024 12:09 AM IST
കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു. കോട്ടയം കുറിച്ചി ഒന്നാം വാർഡ് കൈനാട്ട് വാല പത്തിൽക്കവല ഭാഗത്ത് തൊണ്ണൂറിൽച്ചിറ വീട്ടിൽ രാജേഷിനെയാണ് അമ്മ ഓമന വെട്ടിപ്പരിക്കേൽപ്പിച്ചത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. വെട്ടേറ്റ രാജേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജേഷ് മദ്യപിച്ച് വീട്ടിലെത്തി നിരന്തരം ബഹളമുണ്ടാക്കുകയും അമ്മയെ മർദിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച വൈകിട്ടും വീട്ടിലെത്തിയ രാജേഷ് മദ്യപിച്ച് ബഹളമുണ്ടാക്കുകയും അമ്മയെ മർദിക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്നാണ് ഓമന രാജേഷിനെ വെട്ടിയതെന്നാണ് പോലീസ് പറയുന്നത്.
വെട്ടേറ്റ രാജേഷിനെ ഓടിക്കൂടിയ നാട്ടുകാരാണ് ചേർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
പെരുമാറ്റ ചട്ടലംഘനം; കെ. ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിലക്ക്
Wednesday, May 1, 2024 11:25 PM IST
ഹൈദരാബാദ്: തെലുങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അദ്ദേഹത്തെ അടുത്ത 48 മണിക്കൂറത്തേക്ക് പ്രചാരണ പരിപാടികളിൽനിന്ന് വിലക്കിയത്.
മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെ നടത്തിയ മോശം പരാമർശത്തെതുടർന്നാണ് നടപടി. പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് തെലുങ്കാന കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചന്ദ്ര ശേഖർ റാവു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി കമ്മീഷൻ കണ്ടെത്തി. പിന്നാലെയാണ് പ്രചാരണത്തിൽനിന്ന് അദ്ദേഹത്തെ വിലക്കിയത്.
പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, മലപ്പുറത്ത് രണ്ട് ലക്ഷം കടക്കും: മുസ്ലീം ലീഗ്
Wednesday, May 1, 2024 10:58 PM IST
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നും ലീഗ് വിലിരുത്തൽ. എന്നാല്‍ വിജയത്തെ ഇത് ബാധിക്കില്ലെന്നുമാണ് ലീഗിന്റെ കണക്കുകൂട്ടൽ.
ഇ.കെ. വിഭാഗം സമസ്തയുമായുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ല. മലപ്പുറത്ത് രണ്ട് ലക്ഷം ഭൂരിപക്ഷം ലഭിക്കും. വേങ്ങര, മലപ്പുറം മണ്ഡലങ്ങളില്‍ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം നാല്പ്പതിനായിരമെത്തുമെന്നും ലീഗ് പ്രതീക്ഷിക്കുന്നു.
ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് പൊന്നാനിയില്‍ പ്രതീക്ഷിക്കുന്നത്. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിച്ചതിനാല്‍ വലിയ വോട്ടുചോര്‍ച്ച ഒഴിവാക്കാനായി.
മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി യോഗത്തിലാണ് പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ നടന്നത്. ഫലം വന്നതിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരണം നടത്തരുതെന്ന് യോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അമേഠി, റായ്ബറേലി സീറ്റ്; 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്
Wednesday, May 1, 2024 10:35 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്. 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ഇത് സംബന്ധിച്ച തീരുമാനം എടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്. അമേഠി, റായ്ബറേലി സീറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് ജയറാം രമേശ് അറിയിച്ചത്.
അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കണമെന്ന തെരഞ്ഞെടുപ്പ് സമിതി നിര്‍ദേശത്തോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒറ്റ മണ്ഡലം മതിയെന്ന നിലപാടിലാണ് രാഹുലെന്നാണ് വിവരം.
ആലുവയിലെ ഗുണ്ടാ ആക്രമണം; രണ്ടുപേർ കൂടി പിടിയിൽ
Wednesday, May 1, 2024 10:17 PM IST
കൊച്ചി: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ രണ്ട് പേര് കൂടി പിടിയിൽ. മുബാറക്, സിറാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവരില്‍ നിന്നും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. കേസിൽ സിറാജ്, സുനീര്‍, ഫൈസല്‍, കബീർ എന്നിവർ നേരത്തെ പിടിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇതിൽ ചൊവ്വര സ്വദേശി കബീറാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇയാള്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കില്ല.
ആലുവ ശ്രീമൂലനഗരത്തിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സംഘം സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു.
തുടർന്ന് ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ഇയാൾ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.
ആക്രമണത്തിൽ മറ്റ് നാല് പേർക്കും പരിക്കുണ്ട്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം.
പോലീസുദ്യാഗസ്ഥനെ കാണ്മാനില്ല; കുടുംബം പരാതി നൽകി
Wednesday, May 1, 2024 9:33 PM IST
എറണാകുളം: ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെയാണ് കാണാതായത്.
കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയാണ് കാണാതായ ഷാജി. ചൊവ്വാഴ്ച മുതലാണ് ഇയാളെ കാണാനില്ലെന്ന് കുടുംബം അറിയിക്കുന്നത്.
ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതാവുകയായിരുന്നു. തുടർന്ന് ഷാജിയുടെ ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു.
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ പോലീസ് കേസെടുത്തു
Wednesday, May 1, 2024 9:32 PM IST
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ ബസ് തടഞ്ഞതിന്റെ മെമ്മറി കാർഡ് ബസിൽനിന്ന് നഷ്പ്പെട്ട സംഭവത്തിൽ പോലീസ് കേസെടുത്തു. തമ്പാനൂർ പോലീസാണ് സംഭവത്തിൽ കേസെടുത്തത്.
മന്ത്രി ഗണേഷ് കുമാർ കെഎസ്ആർടിസി എംഡിക്ക് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി നൽകിയ പരാതിയിലാണ് കേസെടുത്തത്. ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ പോലീസ് ഇന്ന് പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് കാണ്മാനില്ലെന്നത് വ്യക്തമായത്.
ബസിലെ ഡിവിആർ അടക്കം കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധന നടത്തി. എന്നാൽ ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്നതിൽ അടക്കം വ്യക്തത വരുത്താൻ ബസിലെ സിസിടിവി ദൃശ്യങ്ങൾ നിർണായകമാണ്. മെമ്മറി കാർഡ് ലഭിക്കാത്തതോടെ ഇക്കാര്യത്തിൽ ദുരൂഹത തുടരും.
2.1 കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ
Wednesday, May 1, 2024 8:22 PM IST
മഞ്ചേരി: കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. മലപ്പുറത്ത് ഐക്കരപ്പടി ഭാഗത്താണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി ലാൽ ആണ് കഞ്ചാവുമായി പിടിയിലായത്.
2.1 കിലോഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തു. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.
അസി. എക്സൈസ് ഇൻസ്പെക്ടർ ഒ. അബ്ദുൽ നാസറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; പോലീസ് കേസെടുത്തു
Wednesday, May 1, 2024 8:00 PM IST
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ബന്ധുക്കള്‍ മോചിപ്പിച്ച പ്രതികളായ നബിന്, കൈഫ് എന്നിവരേ പോലീസ് വീണ്ടും അറസ്റ്റുചെയ്യുകയുംചെയ്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അടിപിടിക്കും ഉൾപ്പെടെ രണ്ടു കേസുകളാണ് പോലീസിനെ ബന്ധിയാക്കിയവര്ക്കെതിരേ എടുത്തിട്ടുള്ളത്.
ചൊവ്വാഴ്ച രാത്രി ഏഴിന് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നാണ് കഠിനകുളം പോലീസ് സ്ഥലത്തെത്തുന്നത്. സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധം ശക്തമായതോടെ പ്രതികൾ വിലങ്ങ് അഴിച്ച് രക്ഷപ്പെടുകയായിരുന്നു.
പോലീസുകാരെ ബന്തിയാക്കിയതറിഞ്ഞ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. പോലീസെത്തി പ്രതികളെ വീണ്ടും പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ഭയന്ന് പിന്‍വാങ്ങുകയായിരുന്നു.
അക്രമി സംഘങ്ങളിൽ ഉൾപ്പെട്ടവർ നിരവധി കേസുകളിൽ പ്രതികളാണ്. തീരദേശമായതിനാൽ മറ്റു നടപടികൾ രാത്രിയിൽ വേണ്ടെന്ന തീരുമാനത്തിൽ പോലീസ് സംഘം മടങ്ങുകയായിരുന്നു.
കൊവീഷീല്ഡിനു പാര്‍ശ്വഫലം; ഉപഭോക്താവ് മരിച്ചത് വാക്സിന് കാരണമെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജി
Wednesday, May 1, 2024 9:40 PM IST
ന്യൂഡല്‍ഹി: കൊവീഷീല്‍ഡ് വാക്സിന്റെ പാര്‍ശ്വഫലത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വാക്സിന് ചെറിയ പാര്ശ്വഭലങ്ങള് ഉണ്ടായേക്കാം എന്ന നിര്‍മാണ കമ്പനിയായ ആസ്ട്രസെന്‍ക്ക സമ്മതിച്ചതായി റിപ്പോര്‍ട്ടുകൾ വന്നതിനു പിന്നാലെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇന്ത്യയില്‍ പൂനേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവീഷീല്‍ഡ് ഉല്‍പ്പാദിപ്പിച്ചത്. വാക്സിന്റെ പാര്‍ശ്വഫലത്താലാണ് ഉപഭോക്താവ് മരിച്ചതെന്ന് കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
രാജ്യത്ത് 175 കോടി തവണ കൊവീഷീല്‍ഡ് വാക്സിന് ഉപയോഗിച്ചിട്ടുണ്ട്. കോവിഡിനു ശേഷം ഹൃദയാഘാതം മൂലമുള്ള മരണം വര്‍ധിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
"പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; ഫ്ലക്സ് പോലീസ് നീക്കി
Wednesday, May 1, 2024 6:50 PM IST
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ, പാലക്കാട്ട് സിപിഎം സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിച്ച് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് പോലിസ് നീക്കം ചെയ്തു. തെറ്റിധരിപ്പിക്കുന്ന ബോർഡായതിനാലാണ് നീക്കം ചെയ്യുന്നതെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി അറിയിച്ചു.
പാലക്കാട് എടത്തനാട്ടുകര പൊന്‍പാറയിലാണ് എൽഡിഎഫ് സ്ഥാനാർഥി എ. വിജയരാഘവന് അഭിവാദ്യവുമായി സിപിഎം പ്രവര്‍ത്തകര്‍ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. "പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ' എന്നാണ് ബോർഡിൽ കുറിച്ചിരുന്നത്.
സിപിഎം പൊന്‍പാറ ബൂത്ത് രണ്ട്, മൂന്ന് എന്നും താഴെ ചേർത്തിട്ടുണ്ട്. അതേസമയം, ഫലപ്രഖ്യാപനത്തിന് മുമ്പ് അത്തരത്തില്‍ ബോര്‍ഡ് വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രവര്‍ത്തകരുടെ ആവേശംകൊണ്ട് ചെയ്തതാണെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.
വയനാട്ടിൽ വീണ്ടും കാട്ടാനയിറങ്ങി
Wednesday, May 1, 2024 6:43 PM IST
വയനാട്: വന്യമൃഗങ്ങൾ മൂലമുള്ള ശല്യത്തിൽ പൊറുതിമുട്ടി വയനാട്. പനമരം പുഞ്ചവയൽ ജനവാസ കേന്ദ്രത്തിനു സമീപം കാട്ടാനയിറങ്ങിയതാണ് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നത്. പ്രദേശത്തെ തോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ആനയെ കാട് കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
കണ്ണൂരിൽ വയലിൽ തീപിടിത്തം
Wednesday, May 1, 2024 6:33 PM IST
കണ്ണൂർ: കല്യാശേരി വയക്കരയിൽ വയലിൽ തീപിടിത്തം. നാല്‍പ്പത് ഏക്കറിലധികംവരുന്ന പ്രദേശത്താണ് തീ പടർന്നത്. വയലിൽ ഉണങ്ങി നിന്ന പുല്ലിലാണ് തീ പടർന്നത്.
തുടർന്ന് പ്രദേശത്ത് വലിയ തോതിൽ പുക പടർന്നതോടയാണ് നാട്ടുകാർ വിവരമറിഞ്ഞത്. അപ്പോഴേയ്ക്കും തീ വലിയ പ്രദേശത്തേക്ക് വ്യാപിച്ചിരുന്നു.
പിന്നാലെ തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും അഗ്നിശമന സേന എത്തിയെങ്കിലും വെള്ളത്തിന്റെ ദൗർലഭ്യം നേരിട്ടതിനാൽ ദൗത്യം പ്രതിസന്ധിയിലായി. നിലവിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പാലക്കാട് വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
Wednesday, May 1, 2024 6:12 PM IST
പാലക്കാട്: ബസ് കാത്തുനിൽക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് തെങ്കര രാജാ സ്കൂളിന് സമീപം ഉച്ചയോടെയാണ് സംഭവം. തെങ്കര സ്വദേശിനി സരോജിനി(56) ആണ് മരിച്ചത്.
കുഴഞ്ഞുവീണതിനെത്തുടർന്ന് ഇവരെ അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചു. പിന്നീട് മണ്ണാർകാടുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ പാലക്കാട് യുവാവും കുഴഞ്ഞുവീണ് മരിച്ചിരുന്നു. ശബരീഷ് (27) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. സൂര്യാഘാതമേറ്റതെന്നാണ് നിഗമനം.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായേക്കും; തീരുമാനം വ്യാഴാഴ്ച
Wednesday, May 1, 2024 5:35 PM IST
വെബ് ഡെസ്ക്
തിരുവനന്തപുരം: കനത്ത ചൂടിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുകയറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച ചേരുന്ന ഉന്നതതല യോഗത്തിലുണ്ടാകും.
വൈദ്യുതി ഉപയോഗം ദിനംപ്രതി വർധിച്ചുവരുന്നതിനാൽ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തണമെന്നാണ് കെഎസ്ഇബി സർക്കാരിന് നൽകിയിരിക്കുന്ന ശിപാർശ. നിലവിലെ സാഹചര്യവും കെഎസ്ഇബിയുടെ ആവശ്യവും ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച യോഗം നടക്കുന്നത്.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. അതിനിടെ പലയിടത്തും കെഎസ്ഇബി അപ്രഖ്യാപിത പവർകട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരേ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധമുണ്ടായി. ആളുകൾ കെഎസ്ഇബി ഓഫീസിൽ വന്ന് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിരുന്നു.
അർധരാത്രി അപ്രതീക്ഷിതമായി വൈദ്യുതി കട്ട് ചെയ്യുന്നതിൽ കടുത്ത പ്രതിഷേധമാണ് പൊതുജനത്തിനുള്ളത്. കുട്ടികളും പ്രായമായവരും ഇതുമൂലം വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് പരാതികളിൽ ഏറെയും. വൈദ്യുതി ഉപഭോഗം റിക്കാർഡ് മറികടന്ന് കുതിക്കുന്നത് കെഎസ്ഇബിക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ജൂൺ ആദ്യം തന്നെ കാലവർഷം എത്തിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡ് മറികടക്കുന്നതാണ് പലയിടത്തും അപ്രതീക്ഷിത വൈദ്യുതി മുടക്കത്തിന് കാരണമെന്നും 11 കെവി ലൈനുകളിൽ ഇതുമൂലം തകരാറുകൾ സംഭവിക്കുന്നുണ്ടെന്നും കെഎസ്ഇബി അധികൃതർ പറയുന്നു.
അശ്ലീല വീഡിയോ വിവാദം; അന്വേഷണവുമായി സഹകരിക്കാൻ താൻ ബംഗളൂരുവില്‍ ഇല്ലെന്ന് പ്രജ്വൽ രേവണ്ണ
Wednesday, May 1, 2024 5:30 PM IST
ന്യൂഡൽഹി: അശ്ലീല വീഡിയോ വിവാദത്തിൽ പ്രതികരിച്ച് കര്‍ണാടകയിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണ. സമൂഹമാധ്യമമായ എക്സിലൂടെയാണ് പ്രജ്വലിന്റെ പ്രതികരണം.
അന്വേഷണവുമായി സഹകരിക്കാൻ താൻ ബംഗളൂരുവില്‍ ഇല്ല. ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു. അവസാനം സത്യം തെളിയുമെന്നും അദ്ദഹം വ്യക്തമാക്കി.
സമൂഹമാധ്യമത്തിലെ പ്രതികരണത്തിനു താഴെ കമന്റ് ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് പോസ്റ്റ്. എവിടെനിന്നാണ് പോസ്റ്റുചെയ്തതെന്ന് വ്യക്തമല്ല. സംഭവം വിവാദമായതോടെ പ്രജ്വൽ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇതിനിടെ പ്രജ്വലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി ജെഡിഎസ് അറിയിച്ചിരുന്നു.
നേരത്തേ പ്രജ്വല്‍ രേവണ്ണയോട് 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ജെഡിഎസ് എംഎൽഎയും കേസിലെ രണ്ടാം പ്രതിയുമായ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.
മേയറെ ന്യായീകരിച്ച് മന്ത്രി ശിവൻകുട്ടി; നടക്കുന്നത് യുഡിഎഫ്-ബിജെപി ആക്രമണം
Wednesday, May 1, 2024 5:06 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മേയർക്കെതിരേ നടക്കുന്നത് യുഡിഎഫ്-ബിജെപി സംഘടിത ആക്രമണമാണെന്നും ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
ശക്തമായ ഗുഢാലോചനയാണ് മേയർക്കെതിരേ നടക്കുന്നത്. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് നവമാധ്യമങ്ങളിൽ ഒരു വിഭാഗം ആര്യയ്ക്കെതിരേ പ്രചരണം അഴിച്ചുവിടുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ പ്രവർത്തനം പോലും തടസപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനോട് യോജിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ പ്രശ്നത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പോലീസാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടി കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നില്ല: ചാണ്ടി ഉമ്മൻ
Wednesday, May 1, 2024 5:25 PM IST
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ. കുടുംബവുമായി ചേർന്നെടുത്ത തീരുമാനമാണ് ഉമ്മൻ ചാണ്ടിക്ക് വാക്സിൻ നൽകേണ്ട എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. വാക്സിന്റെ പാർശ്വഭലങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നതിനു പിന്നാലെയാണ് ചാണ്ടിയുടെ പ്രതികരണം.
നേരത്തേ ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ഒരു ഓൺലൈൻ മാധ്യമം രംഗത്തെത്തിയിരുന്നു. താൻ പിതാവിനെ രക്ഷിക്കാനാണ് ശ്രമിച്ചത്. കൊവിഡ് വാക്സിൻ നിർമാതാക്കൾ തന്നെ ഗുരുതര പാർശ്വ ഫലം ഉണ്ടാക്കുമെന്ന് സമ്മതിച്ച സന്ദർഭത്തിൽ അത് തെളിഞ്ഞു. തെറ്റായ വാർത്ത പ്രചരിപ്പിച്ച ഒൺലൈൻ മാധ്യമം മാപ്പു പറയണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
കൊവീക്ഷീൽഡ് വാക്സിന് പാർശ്വഭലങ്ങളുള്ളതായി വാക്സിൻ നിർമിച്ച കമ്പനിയായ ആസ്ട്രസെനെക യുകെ കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ അറിയിച്ചിരുന്നു. ഉപഭോക്താക്കളിൽ ചിലരിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയാനും രക്തം കട്ടപിടിക്കാനും സാധ്യതയുണ്ടെന്നുമാണ് കോടതിയിൽ കമ്പനി അറിയിച്ചത്.
പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; വിദ്യാർഥി മരിച്ചു
Wednesday, May 1, 2024 6:32 PM IST
കോട്ടയം: കളിക്കിടെ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചു. കരൂർ കുടയ്ക്കച്ചിറയിലാണ് സംഭവം. കുടക്കച്ചിറ സെന്റ് ജോസഫ് എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും വല്ലയിൽ ഓന്തനാൽ ബിജു പോളിന്റെ മകനുമായ ലിജു (10) ആണ് മരിച്ചത്.
ഉച്ചയോടെയായിരുന്നു സംഭവം. സഹോദരിക്കും ബന്ധുക്കളായ കുട്ടികൾക്കും ഒപ്പം കളിക്കുന്നതിനിടെയാണ് പന്ത് കിണറ്റിൽ വീണത്. ഇത് കുട്ട ഉപയോഗിച്ച് എടുക്കുന്നതിനിടെ കുട്ടി കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.
കിണറ്റിലെ ചേറിൽ പുതഞ്ഞതാണ് മരണത്തിന് കാരണമായത്. ഉടൻ തന്നെ നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അടുത്ത ദിവസം ആദ്യ കുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സാധാരണ ഐസെന്ന് തെറ്റിധരിച്ച് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു
Wednesday, May 1, 2024 4:30 PM IST
ന്യൂഡൽഹി: കല്യാണ വീട്ടിൽ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിലാണ് സംഭവം. ഖുശാന്ത് സാഹു (3) ആണ് മരിച്ചത്.
വിവാഹ ചടങ്ങിൽ അലങ്കാരത്തിനെത്തിച്ച ഡൈ ഐസാണ് കുട്ടി സാധാരണ ഐസെന്ന് തെറ്റിധരിച്ച് കഴിച്ചത്. പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടിയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. വേദിയിൽ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാനാണ് ഡൈ ഐസ് കൊണ്ടുവന്നത്.
കാർബൺ ഡൈഓക്സൈഡിന്റെ സാന്ദ്രീകൃത രൂപമാണ് ഡ്രൈ ഐസ്. മൈനസ് 78 ഡിഗ്രി സെൽഷ്യസ് ഉപരിതല താപനിലയാണ് ഡ്രൈ ഐസിനുള്ളത്.
ഇത് അബദ്ധത്തിൽ ഭക്ഷിച്ചാൽ പോലും 'കോൾഡ് ബേൺ' എന്നറിയപ്പെടുന്ന തണുപ്പ് കൊണ്ടുള്ള പൊള്ളലേൽക്കും. മരുന്നുകളും ഭക്ഷ്യ വസ്തുക്കളും ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ കേടാകാതിരിക്കാനായി ഡ്രൈ ഐസ് ഉപയോഗിക്കാറുണ്ട്.
ലാവലിൻ കേസിൽ ഇന്ന് അന്തിമ വാദമില്ല; കേസ് പരിഗണിക്കും മുൻപേ കോടതി പിരിഞ്ഞു
Wednesday, May 1, 2024 5:38 PM IST
ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിൽ ഇന്നും അന്തിമ വാദം തുടങ്ങാനായില്ല. കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി ഇന്ന് ലിസ്റ്റു ചെയ്തിരുന്നെങ്കിലും പരിഗണനയ്ക്ക് വന്നില്ല. 113-ാം നമ്പർ കേസായാണ് ലാവലിൻ കോടതിയിൽ ലിസ്റ്റ് ചെയ്തിരുന്നത്.
എന്നാൽ കേസ് നമ്പർ 101 ന്റെ വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് പരിഗണനയ്ക്ക് എടുക്കാതിരുന്നത്. 101-ാം കേസിന്റെ വാദത്തിനു ശേഷം രണ്ടു കേസുകളുടെ വാദം കൂടി കോടതിയിൽ നടന്നു. പിന്നാലെ സമയം അവസാനിച്ചതിനാൽ കോടതി ഇന്നത്തേക്ക് പിരിയുകയായിരുന്നു.
ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും എന്നായിരുന്നു വിവരം. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കാനിരുന്നത്. സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന കേസ്, ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിച്ചത്. കേസ് ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സർക്കാരിന് സംഭവിച്ചുവെന്നുമാണ് കേസ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ 2017-ൽ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
സൽമാൻ ഖാന്റെ വീട് അക്രമിച്ച കേസ്; പ്രതികളിലൊരാൾ കസ്റ്റഡിയിൽ ജീവനൊടുക്കി
Wednesday, May 1, 2024 4:15 PM IST
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെയ്പ് കേസിലെ പ്രതികളിലൊരാൾ ജീവനൊടുക്കി. കേസിലുൾപ്പെട്ട അനൂജ് ഥാപാനാണ് (32) പോലീസ് കസ്റ്റഡിയിലിക്കെ ജീവനൊടുക്കാൻ ശ്രമം നടത്തിയത്.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ലോക്കപ്പിനോട് ചേർന്നുള്ള ശുചിമുറിയിലാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണു വിവരം.
വെടിവയ്ക്കാൻ അക്രമകാരികൾക്ക് തോക്കും വെടിയുണ്ടകളും നൽകിയ കേസിലാണ് ഥാപാൻ അറസ്റ്റിലായാത്.
ഏപ്രിൽ 25ന് പഞ്ചാബിൽ നിന്നാണ് മറ്റൊരു പ്രതിയായ സോനു സുഭാഷ് ചന്ദറിനൊപ്പം (37) ഥാപ്പനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14നാണ് സല്‍മാന്റെ ബാന്ദ്രയിലെ വീടിനു നേരെ പ്രതികള്‍ വെടിയുതിര്‍ത്തത്. പുലർച്ചെ 4.51നായിരുന്നു സംഭവം. താരം ആ സമയം വീട്ടിലുണ്ടായിരുന്നു.
സംഭവത്തെത്തുടർന്ന് വെടിയുതിർത്ത വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ ഗുജറാത്തിലെ ഭുജിൽ നിന്ന് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ വൻ സ്ഫോടനം; നാലു തൊഴിലാളികൾ മരിച്ചു, എട്ടുപേർക്ക് പരിക്ക്
Wednesday, May 1, 2024 3:22 PM IST
ചെന്നൈ: തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തിൽ നാലു തൊഴിലാളികൾ മരിച്ചു. എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
സ്ഫോടനത്തെ തുടർന്ന് ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ കത്തിനശിച്ചു. സമീപത്തെ ഇരുപതോളം വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. 20 കിലോമീറ്റര്‍ ദൂരെവരെ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
നേരത്തേ ക്വാറിയിലെ സുരക്ഷാപ്രശ്നങ്ങളും അമിത ഭാരം കയറ്റിവരുന്ന ട്രക്കുകളുണ്ടാക്കുന്ന അപകടസാധ്യതകളും ഉന്നയിച്ച് പ്രദേശവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. അപകടത്തിനു പിന്നാലെ പ്രദേശവാസികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ക്വാറിക്ക് ലൈസൻസ് ഉണ്ടായിരുന്നെന്നും എന്നാൽ അനുവദനീയം ആയതിലും കൂടുതൽ അളവിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്ന് സംശയിക്കുന്നതായും ജില്ലാ കളക്ടർ പറഞ്ഞു.
കരുവന്നൂർ കള്ളപ്പണ കേസ്: എം.എം. വർഗീസ് ഇന്നും ഹാജരായില്ല
Wednesday, May 1, 2024 3:06 PM IST
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഇന്നും ഹാജരായില്ല. ഇന്ന് വീണ്ടും ഹാജരാകാനായിരുന്നു ഇഡി നിർദേശം.
തിങ്കളാഴ്ച ഒമ്പത് മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് വര്‍ഗീസിനെ ഇഡി വിട്ടയച്ചത്. പിന്നാലെ മേയ് ഒന്നിന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ തുടര്‍ച്ചയായി നോട്ടീസ് നല്കി ഇഡി ബുദ്ധിമുട്ടിക്കുകയാണെന്നും ബുധനാഴ്ച തൊഴിലാളി ദിനമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും വർഗീസ് അറിയിക്കുകയായിരുന്നു.
ഈ മാസം 22ന് ഹാജരാകാന്‍ ഇഡി വര്‍ഗീസിന് സമന്‍സ് നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടം ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലും നോട്ടീസ് നല്‍കിയെങ്കിലും വര്‍ഗീസ് ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ തിങ്കളാഴ്ച ഹാജരാകുകയായിരുന്നു.
സിപിഎമ്മിന്റെ സ്വത്ത് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാനാണ് വര്‍ഗീസിനോട് ഇഡി നിര്‍ദേശിച്ചിരുന്നത്. ജില്ലയില്‍ പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ബെനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
കേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ. ബിജുവിനെയും ഇഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഒപ്പം തൃശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.
പാലക്കാട്ട് യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം
Wednesday, May 1, 2024 2:43 PM IST
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട്ട് യുവാവ് കുഴഞ്ഞുവീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ പി. രമണിയുടെയും അംബുജത്തിന്റെയും മകൻ ആർ. ശബരീഷ് (27) ആണ് മരിച്ചത്.
രാവിലെ 10.30 ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ വ്യക്തമാകൂ.
'വിയര്‍പ്പു തുന്നിയിട്ട കുപ്പായം': ലോകകപ്പ് ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ കുറിപ്പ് വൈറല്‍
Wednesday, May 1, 2024 2:27 PM IST
തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയെന്ന വാർത്ത ഏറെ അഭിമാനത്തോടെയാണ് കേരളജനത സ്വീകരിച്ചത്. ഇതിനു പിന്നാലെ സഞ്ജു ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.
വിയര്‍പ്പു തുന്നിയിട്ട കുപ്പായം എന്ന കുറിപ്പില്‍ ഇന്ത്യന്‍ ജേഴ്സിയിലുള്ള ചിത്രമാണ് സഞ്ജു പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ വിവിധ മേഖലകളിലെ പ്രമുഖർ അഭിനന്ദനങ്ങളുമായെത്തി. സിനിമാ താരങ്ങളായ ടോവിനോ തോമസ്, കാളിദാസ് ജയറാം, ആന്റണി വര്‍ഗീസ്, ബേസില്‍ ജോസഫ്, ഷറഫുദ്ദീന് തുടങ്ങിയവരും പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.
മലയാളി ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ടാണ് സഞ്ജു സാംസണെയും ഉൾപ്പെടുത്തിയുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. എസ്. ശ്രീശാന്തിനുശേഷം ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യത്തെ കേരളതാരമാണ് സഞ്ജു.
രോഹിത് ശർമ നായകനായ ടീമിൽ ഹാർദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റൻ. ജൂണിൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായാണു ലോകകപ്പ് നടക്കുന്നത്.
ഋഷഭ് പന്തിനെ ഒന്നാം നന്പർ വിക്കറ്റ് കീപ്പറായി തീരുമാനിച്ചതോടെ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ആരെന്നുള്ള കാര്യത്തിലാണു സെലക്ടർമാർ കൂടുതൽ ചിന്തിക്കേണ്ടിവന്നത്. അവസാനം കെ.എൽ. രാഹുലിനെ ഒഴിവാക്കാൻ സെലക്ടർമാർ നിർബന്ധിതരാകുകയായിരുന്നു.
ഈ ഐപിഎൽ സീസണിൽ മലയാളി വിക്കറ്റ് കീപ്പർ പുലർത്തുന്ന സ്ഥിരതയാർന്ന പ്രകടനമാണ് ആ സ്ഥാനത്തേക്കെത്തിച്ചത്. വിക്കറ്റ് കീപ്പറായും ബാറ്ററായും ക്യാപ്റ്റനായും സഞ്ജു മികച്ചുനിന്നു. ഈ ഐപിഎല്ലിൽ ഒന്‍പത് കളിയിൽ 161.09 സ്ട്രൈക്ക് റേറ്റിൽ 385 റണ്‍സാണ് രാജസ്ഥാൻ റോയൽസിനായി നേടിയത്.
ആറ്റിങ്ങലിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
Wednesday, May 1, 2024 2:09 PM IST
ആറ്റിങ്ങൽ: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ കാർ ഡ്രൈവറുടെ നില ഗുരുതരമാണ്.
പൂവാറിൽ നിന്നും എടത്വാ പള്ളിയിലേക്ക് തീർഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ബസിൽ 50 ഓളം യാത്രക്കാരുണ്ടായിരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കിണറ്റിൽ വീണ ആടിനെ രക്ഷപെടുത്താനിറങ്ങി; യുവാവിന് ദാരുണാന്ത്യം
Wednesday, May 1, 2024 2:06 PM IST
കൊല്ലം: കിണറ്റില്‍ വീണ ആടിനെ രക്ഷപെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. വീടിനോട് ചേർന്നുള്ള കിണറ്റില്‍ ആട് വീണത് അറിഞ്ഞ് അല്‍ത്താഫ് അതിൽ ഇറങ്ങുകയായിരുന്നു. 60 അടി താഴ്ചയുള്ള കിണറിൽ ആടിനെ കയർ കെട്ടി പുറത്തെടുക്കാൻ ശ്രമിക്കവേ ശ്വാസതടസമുണ്ടാകുകയും തുടർന്ന് വെള്ളത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കടയ്ക്കലിൽ നിന്ന് അഗ്നിശമനസേനയെത്തി കിണറ്റിലിറങ്ങി അൽത്താഫിന്റെ മൃതദേഹം പുറത്തെടുത്തു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.
ബിജെപിയിൽ ശോഭയ്ക്കെതിരേ പടയൊരുക്കം; നടപടിയുണ്ടായേക്കും
Wednesday, May 1, 2024 1:57 PM IST
ന്യൂഡൽഹി: ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരേ ബിജെപിയിൽ പടയൊരുക്കം തുടങ്ങി. ഇ.പി.ജയരാജൻ വിഷയത്തിൽ ശോഭയുടെ പരസ്യ പ്രസ്താവനകൾ ബിജെപിയെ പ്രതിരോധത്തിലാക്കിയെന്നാണ് ആരോപണം.
ഇ.പിയുമായി നടത്തിയ കൂടിക്കാഴ്ചകൾ പരസ്യമാക്കിയത് വഴി പ്രചരണത്തിന്റെ അവസാന ദിവസങ്ങളിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും മോദി ഗ്യാരന്റിയെന്ന ബിജെപി മുദ്രാവാക്യം പോലും വിവാദത്തിൽ മുങ്ങിപ്പോയെന്നും നേതൃത്വം വിലയിരുത്തുന്നു.
ശോഭയ്ക്കെതിരേ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നാണ് വിവരം. പോളിംഗിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഇ.പിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ശോഭ പരസ്യമാക്കിയത് വഴി ദേശീയ തലത്തിൽ തന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് പരാതി.
കേന്ദ്ര നേതൃത്വവും ശോഭയുടെ നടപടിയിൽ അതൃപ്തരാണ്. വി.മുരളീധരൻ പക്ഷത്തുള്ള നേതാക്കളും ശോഭയ്ക്കെതിരേ നിലപാട് കടുപ്പിക്കാനുള്ള നീക്കത്തിലാണ്. ശോഭയുടെ പ്രസ്താവനകൾ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ജനവിധി തേടുന്ന ശോഭയ്ക്കെതിരേ ദല്ലാൾ നന്ദകുമാർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഭൂമി നൽകാം എന്ന് വാഗ്ദാനം ചെയ്ത് ശോഭ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും പിന്നീട് ഭൂമിയോ പണമോ നൽകാതെ വഞ്ചിച്ചെന്നുമായിരുന്നു നന്ദകുമാറിന്റെ ആരോപണം.
ഡല്‍ഹിയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പോലീസ്; സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി
Wednesday, May 1, 2024 1:48 PM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറിലേറെ സ്കൂളുകള്‍ക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് നിഗമനം. ഭീഷണി സന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡല്‍ഹി പോലീസ് കണ്ടെത്തിയതായി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന അറിയിച്ചു. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടി ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ മദര്‍ മേരി സ്കൂള്‍, ദ്വാരകയിലെ സന്‍സ്കൃതി സ്കൂള്‍, നോയിഡയിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യം ഭീഷണി സന്ദേശം എത്തിയത്.
ഇമെയിലിലൂടെയായിരുന്നു ഭീഷണി. പിന്നീട് മറ്റ് സ്കൂളുകളിലേക്കും ഭീഷണി സന്ദേശം എത്തി. പിന്നാലെ ഡല്‍ഹി പോലീസിന്റെ ബോംബ് സ്ക്വാഡും അഗ്നിശമനസേനാ വിഭാഗവും സ്കൂളുകളിൽ എത്തിയിരുന്നു.
വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് ഒഴിപ്പിച്ച ശേഷം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷയുടെ ഭാഗമായാണ് സ്കൂളുകൾ ഒഴിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.
"പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ': എ. വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്സ് ബോർഡ്
Wednesday, May 1, 2024 1:32 PM IST
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ, പാലക്കാട്ട് സിപിഎം സ്ഥാനാർഥിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. പാലക്കാട് എടത്തനാട്ടുകര പൊന്‍പാറയിലാണ് വിജയരാഘവന് അഭിവാദ്യവുമായി സിപിഎം പ്രവര്‍ത്തകര്‍ ഫ്ലക്സ് ബോർഡ് വച്ചത്.
"പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ' എന്നാണ് ബോർഡിൽ കുറിച്ചിരിക്കുന്നത്. സിപിഎം പൊന്‍പാറ ബൂത്ത് രണ്ട്, മൂന്ന് എന്നും താഴെ ചേർത്തിട്ടുണ്ട്.
അതേസമയം, ഫലപ്രഖ്യാപനത്തിന് മുമ്പ് അത്തരത്തില്‍ ബോര്‍ഡ് വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രവര്‍ത്തകരുടെ ആവേശംകൊണ്ട് ചെയ്തതാണെന്നുമാണ് സിപിഎം നേതൃത്വം വ്യക്തമാക്കിയത്.
സിറ്റിംഗ് എംപിയായ കോൺഗ്രസിന്റെ വി.കെ. ശ്രീകണ്ഠനാണ് വിജയരാഘവന്റെ എതിരാളി.
ബസിലെ മെമ്മറി കാർഡ് കാണാനില്ല; ദുരൂഹമെന്ന് യദു, അന്വേഷിക്കുമെന്ന് മന്ത്രി
Wednesday, May 1, 2024 1:16 PM IST
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ നിർണായക തെളിവായ ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി കാമറയിൽ ഒരു ദൃശ്യവുമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. മൂന്ന് കാമറകളാണ് ബസിലുണ്ടായിരുന്നത്.
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് നഷ്ടമായതായി കണ്ടെത്തിയത്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തൃശൂരില്‍ നിന്നും വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു. റിക്കാര്‍ഡിംഗ് എന്ന് കാണിച്ചിരുന്നു. ദൃശ്യങ്ങള്‍ മനഃപൂര്‍വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍. തന്റെ നിരപരാധിത്വം കൂടുതല്‍ തെളിയാൻ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവരണമെന്നും യദു പറഞ്ഞു.
അതേസമയം, മെമ്മറി കാര്‍ഡ് കാണാതായ സംഭവം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാൻ കെഎസ്ആർടി എംഡിക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ അറിയിച്ചു.
ഒന്നിന് ഒറ്റയടിക്ക് വീണ് സ്വര്‍ണവില; കുറഞ്ഞത് 800 രൂപ
Wednesday, May 1, 2024 12:04 PM IST
കൊച്ചി: റിക്കാർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില മേയ് ഒന്നിന് ഒറ്റയടിക്ക് താഴേക്ക്. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 52,440 രൂപയിലും ഗ്രാമിന് 6,555 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 24 കാരറ്റ് സ്വർണം ഗ്രാമിന് 109 രൂപ കുറഞ്ഞ് 7,151 രൂപയിലും എട്ടുഗ്രാമിന് 872 രൂപ കുറഞ്ഞ് 57,208 രൂപയിലുമെത്തി.
മാർച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഏപ്രിൽ മൂന്നു മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണ വില ആദ്യമായി പവന് 54,000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് ഈ മാസത്തെ കുറഞ്ഞ സ്വർണവില. ഏപ്രിൽ 27ന് 53,480 രൂപയും 29നും 30നും 53,240 രൂപയിലുമാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 45,520 രൂപയായിരുന്നു സ്വർണവില. രണ്ടുമാസം കൊണ്ട് 9,000 രൂപയാണ് വർധിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 1,040 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,283.07 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മേയര്‍- കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്
Wednesday, May 1, 2024 1:17 PM IST
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎൽഎയും ബസ് തടഞ്ഞ സംഭവത്തിൽ തർക്കമുണ്ടായ ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്. ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ പോലീസ് ഇന്ന് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
ബസില്‍ മൂന്ന് കാമറകള്‍ ഉണ്ട്. എന്നാൽ ഇതിനൊപ്പം ഉണ്ടാകേണ്ട മെമ്മറി കാർഡ് കണ്ടെത്താനായില്ല. കാര്‍ഡ് ആരെങ്കിലും മാറ്റിയതാണോ എന്ന് അന്വേഷിക്കും പോലീസ് അറിയിച്ചു.
ബസിലെ ഡിവിആർ അടക്കം കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധന നടത്തി. എന്നാൽ ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്നതിൽ അടക്കം വ്യക്തത വരുത്താൻ ബസിലെ സിസിടിവി ദൃശ്യങ്ങൾ നിർണായകമാണ്. മെമ്മറി കാർഡ് ലഭിക്കാത്തതോടെ ഇക്കാര്യത്തിൽ ദുരൂഹത തുടരും.
കനത്ത ചൂട് തുടരും; നാലു ജില്ലകളിൽ ജാഗ്രത; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
Wednesday, May 1, 2024 10:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരും. പാലക്കാടിനും തൃശൂരിനും പുറമേ, ആലപ്പുഴയിലും കോഴിക്കോട്ടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട്ട് വ്യാഴാഴ്ച വരെ ഓറഞ്ച് അലർട്ടും തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, കാസർകോട്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ശനിയാഴ്ച വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കമ്പമലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു
Wednesday, May 1, 2024 10:45 AM IST
വയനാട്: തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു. തലപ്പുഴ പോലീസാണ് കേസെടുത്തത്.
നാലംഗ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന മനോജാണ് തണ്ടര്‍ ബോള്‍ട്ടിന് നേരെ ആദ്യം വെടിയുതിര്‍ത്തതെന്ന് എഫ്ഐആറില്‍ പറയുന്നു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മാവോയിസറ്റ് സംഘം വനത്തില്‍ തങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തണ്ടര്‍ബോള്‍ട്ട് പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ കുന്നിന്മുകളില്നിന്ന് ഇവർക്കുനേരേ മാവോയിസ്റ്റുകൾ വെടിയുതിർത്തു. പിന്നാലെ തണ്ടര്‍ ബോള്‍ട്ടും തിരിച്ചടിച്ചു.
എന്നാൽ പിന്നീട് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഉള്‍ക്കാട്ടിലേക്ക് ഇവര്‍ പിന്‍വാങ്ങിയെന്നാണ് സൂചന.
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണഅട് ദിവസം മുന്‍പ് സി.പി.മൊയ്തീന്റെ നേതൃത്വത്തില്‍ നാല് മാവോയിസ്റ്റുകള്‍ കമ്പമലയില്‍ എത്തിയിരുന്നു. ഇവരിൽ രണ്ട് പേരുടെ കൈയില്‍ ആയുധമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്കരിക്കണമെന്നും ഇവര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവർ തന്നെയാണ് ചൊവ്വാഴ്ച ആക്രമണം നടത്തിയതെന്നാണ് വിവരം.
ലാവലിന്‍ കേസിൽ ഇന്ന് അന്തിമവാദം തുടങ്ങും; പിണറായിക്ക് നിർണായകം
Wednesday, May 1, 2024 10:32 AM IST
ന്യൂഡൽഹി: എസ്എൻസി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന കേസ്, ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിച്ചത്. കേസ് ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ 2017ൽ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
അതിരപ്പിള്ളിയില്‍ കരടിയിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത്
Wednesday, May 1, 2024 10:17 AM IST
തൃശൂര്‍: അതിരപ്പിള്ളി പുളിയിലപ്പാറയില്‍ കരടിയിറങ്ങി. കരടി റോഡിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഇതുവഴി യാത്ര ചെയ്ത വിനോദ സഞ്ചാരികളാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതുവഴി രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വന്യജീവികളെ കാണുമ്പോള്‍ വാഹനം നിര്‍ത്തരുതെന്നും നിര്‍ദേശമുണ്ട്.
ഡല്‍ഹിയിലെ നൂറോളം സ്കൂളുകളില്‍ ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു
Wednesday, May 1, 2024 1:48 PM IST
ന്യൂഡല്‍ഹി: രാജ്യതലസ്ഥാന മേഖലയിലെ നൂറോളം സ്കൂളുകളില്‍ ബോംബ് ഭീഷണി. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ മദര്‍ മേരി സ്കൂള്‍, ദ്വാരകയിലെ സന്‍സ്കൃതി സ്കൂള്‍, നോയിഡയിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യം ഭീഷണി സന്ദേശം എത്തിയത്.
ഇമെയിലിലൂടെയായിരുന്നു ഭീഷണി. പിന്നീട് മറ്റ് സ്കൂളുകളിലേക്കും ഭീഷണി സന്ദേശം എത്തി. ഡല്‍ഹി പോലീസിന്റെ ബോംബ് സ്ക്വാഡും അഗ്നിശമനസേനാ വിഭാഗവും സ്കൂളുകളിൽ എത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് ഒഴിപ്പിച്ച ശേഷം ഇവര്‍ പരിശോധന തുടരുകയാണ്. ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷയുടെ ഭാഗമായാണ് സ്കൂളുകൾ ഒഴിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.
ബോംബ് ഭീഷണി വ്യാജമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. പരിഭ്രാന്തി പരത്തുക എന്ന ഉദ്ദേശ്യത്തോടെ സന്ദേശം അയച്ചതാകാമെന്നും പോലീസ് അറിയിച്ചു. ഭീഷണി സന്ദേശം എത്തിയ ഇമെയില്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സൈബര്‍ വിഭാഗം പരിശോധിച്ച് വരികയാണ്.
അമിത ലഹരി ഉപയോഗം; വടകരയില്‍ യുവാവ് മരിച്ച നിലയില്‍
Wednesday, May 1, 2024 9:14 AM IST
കോഴിക്കോട്: വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഷാനിഫ് നിസി ആണ് മരിച്ചത്. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് നിഗമനം.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ. മൃതദേഹത്തിന് സമീപത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. സിറിഞ്ച് കൈയില്‍ കുത്തിയതിന്റെ പാടുകളും കണ്ടെത്തി. കഴിഞ്ഞയിടെ വടകര നാദാപുരം ഭാഗത്ത് സമാന രീതിയില്‍ രണ്ട് യുവാക്കളെ അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
Wednesday, May 1, 2024 10:43 AM IST
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിനാണ് 19 രൂപ കുറച്ചത്. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ ആശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന്റെ വില 1745.50 രൂപയായി. മുംബൈയില്‍ 1698.50 രൂപയും ചെന്നൈയില്‍ 1911 രൂപയുമാണ് പുതിയ വില. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചത്.
ആലുവയിലെ ഗുണ്ടാ ആക്രമണം; നാല് പേർ കസ്റ്റഡിയില്‍
Wednesday, May 1, 2024 11:46 AM IST
കൊച്ചി: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ നാല് പേർ കസ്റ്റഡിയില്‍. സ്വരാജ്, സുനീര്‍, ഫൈസല്‍, കബീർ എന്നിവരാണ് പിടിയിലായത്.
വാഹനം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇതിൽ ചൊവ്വര സ്വദേശി കബീറാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കില്ല.
ആലുവ ശ്രീമൂലനഗരത്തിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സംഘം സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു.
തുടർന്ന് ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ഇയാൾ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.
ആക്രമണത്തിൽ മറ്റ് നാല് പേർക്കും പരിക്കുണ്ട്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം.
17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 30 വർഷം കഠിന തടവ്
Wednesday, May 1, 2024 12:58 PM IST
കൊല്ലം: പോക്സോ കേസ് പ്രതിക്ക് 30 വർഷം കഠിന തടവ്. തെന്മല സ്വദേശി റെനിൻ വർഗീസിനാണ് കോടതി ശിക്ഷ വിധിച്ചത്. പുനലൂർ അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് ഉത്തരവ്.
30 വർഷം കഠിന തടവും 35,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം കഠിനതടവും കൂടി അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 17 വയസുകാരിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ മൂന്നു മാസത്തോളം ബംഗളൂരുവിൽ ഒളിവിൽക്കഴിഞ്ഞു. ഇവിടെനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
മേയര്‍ ബസ് തടഞ്ഞ സംഭവം; ബസിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും
Wednesday, May 1, 2024 7:40 AM IST
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎൽഎയും ബസ് തടഞ്ഞ സംഭവത്തിൽ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് തിരിച്ചെത്തിയാല്‍ സിസിടിവി പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതോടെ ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്നതിൽ വ്യക്തത വരും.
കൂടാതെ ബസിലുണ്ടായിരുന്ന യാത്രക്കാരുടെ മൊഴിയും പോലീസ് രേഘപ്പെടുത്തു. ഇതിനായി യാത്രക്കാരുടെ പട്ടിക കെഎസ്ആർടിസി പോലീസിനു കൈമാറിയിട്ടുണ്ട്.