ഇടുക്കി: നെടുങ്കണ്ടത്ത് ബാറില്‍ രണ്ടു പേർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റു. നെടുങ്കണ്ടം കല്‍ക്കൂന്തല്‍ നടുവത്താനിയില്‍ റോബിന്‍സിനാണ് പരിക്കേറ്റത്.

ആക്രമണം നടത്തിയ കോട്ടയം സ്വദേശി ഉണ്ണികൃഷ്ണനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലുള്ള ബാറില്‍ ഇന്ന് വൈകുന്നേരമാണ് സംഭവം.

വൈകുന്നേരം കൈകഴുകുന്നതിനിടെ ദേഹത്ത് വെള്ളം വീണെന്നാരോപിച്ച് വാക്കേറ്റമുണ്ടായി. ഇതിനിടെ ഉണ്ണികൃഷ്ണന്‍ കയ്യില്‍ കരുതിയിരുന്ന ചെറിയ കത്തി ഉപയോഗിച്ച് റോബിന്‍സിന്‍റെ
കഴുത്തില്‍ മുറിവേൽപ്പിക്കുകയായിരുന്നു.

റോബിൻസണെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാര്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തിയപ്പോൾ ഓടി രക്ഷപെടാന്‍ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ പിന്തുടര്‍ന്നെത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച് പിടികൂടുകയായിരുന്നു.