തിരുവനന്തപുരം: തൃശൂര്‍ പൂരംകലക്കിയത് ആര്‍എസ്എസ് ആണോയെന്ന് തെളിയിക്കാന്‍ മന്ത്രി കെ.രാജനെ വെല്ലുവിളിച്ച് ബിജെപി കേന്ദ്ര നിർവാഹക സമിതി അംഗവും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. ‌‌‌‌‌

പൂരംകലക്കലില്‍ തൃശൂരുണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കിയത് ആർഎസ്എസാണ് എന്നതിന് എന്ത് തെളിവാണ് കൈവശമുള്ളതെന്നും അദ്ദേഹം ചോദിച്ചു.

മൂന്ന് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരിക്കെ എന്തുകൊണ്ട് പൂരം കലങ്ങുന്ന അവസ്ഥ ഒഴിവാക്കാനായില്ലെന്ന ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറാന്‍ അവര്‍ക്ക് കഴിയുമോ?

മറുപടി പറയാന്‍ ആർഎസ്എസിന്‍റെ ആരും നിയമസഭയില്‍ ഇല്ലാതിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഭരണപക്ഷവും ആർഎസ്എസിനെ നിരന്തരം സഭയിലേക്ക് വലിച്ചിഴക്കുന്നതിന് ഗൂഢലക്ഷ്യങ്ങളാണുള്ളതെന്നും കുമ്മനം പറഞ്ഞു.