തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിഷയത്തില്‍ അന്വേഷണം വേണമെന്ന കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. അന്വേഷണം സത്യസന്ധമാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

നവകേരളാ സദസിനിടെ കല്യാശേരിയില്‍വച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൂച്ചട്ടികൊണ്ടും ഹെല്‍മറ്റുകൊണ്ടുമാണ് മര്‍ദിച്ചത്. പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരേ പോലീസ് വധശ്രമത്തിന് കേസെടുത്തു. എന്നിട്ടും ദൗര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രി അതിനെ ന്യായീകരിച്ചെന്ന് സതീശന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തന പരാമര്‍ശം നടത്തിയ ശേഷം നവകേരളാ സദസിനെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ സംസ്ഥാനത്ത് വ്യാപക അക്രമമുണ്ടായെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.