ബംഗളൂരു: കനത്ത മഴ തുടരുന്നത് കര്‍ണാടക ഷിരൂരിലെ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ അകപെട്ടവരെ രക്ഷപെടുത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്നു. മഴ ശക്തമാകുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന പശ്ചാത്തലത്തില്‍ മലയാളി യുവാവ് അര്‍ജുന്‍ അടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തത്ക്കാലത്തേക്ക് നിര്‍ത്തി.

എന്‍ഡിആര്‍എഫും പോലീസും അഗ്നിരക്ഷാസേനയും നടത്തി വന്ന തിരച്ചിലാണ് നിര്‍ത്തിവച്ചിരിക്കുന്നത്. കൂടുതല്‍ മണ്ണിടിച്ചിലിന് കൂടി സാധ്യതയുള്ള പശ്ചാത്തലത്തിലാണ് തീരുമാനം.

അര്‍ജുന്‍ അകപ്പെട്ട ലോറി പുഴയിലേക്ക് വീണിട്ടുണ്ടെങ്കില്‍ അത് താഴ്ന്ന് പോയിരിക്കാമെന്നാണ് നിഗമനം. പുഴ കവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടാനാണ് തീരുമാനം. നാവികസേനയുടെ ഡൈവര്‍മാര്‍ ഹെലികോപ്റ്റര്‍വഴി പുഴയിലിറങ്ങി പരിശോധന നടത്താനാണ് ആലോചിക്കുന്നത്.