ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തിളക്കാര്‍ന്ന മുന്നേറ്റവുമായി ഇന്ത്യാ സഖ്യം. നിലവില്‍ രണ്ട് സീറ്റുകളില്‍ ഇന്ത്യാ ബ്ലോക്ക് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒമ്പതിടങ്ങളില്‍ ലീഡ് ചെയ്യുന്നു. രണ്ടിടങ്ങളില്‍ മാത്രമാണ് എന്‍ഡിഎ മുന്നിലുള്ളളത്.

ഡെഹ്റ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗിന്‍റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കമലേഷ് താക്കൂര്‍ വിജയിച്ചു. 9,000-ത്തിലധികം വോട്ടുകള്‍ക്കാണ് ബിജെപിയുടെ സ്ഥാനാര്‍ഥി ഹോഷ്യാര്‍ സിംഗിനെ അവർ പരാജയപ്പെടുത്തിയത്.

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ മൊഹീന്ദര്‍ ഭഗത് 30,000 വോട്ടുകള്‍ക്ക് വിജയിച്ചു. പശ്ചിമ ബംഗാളിലെ റായ്ഗഞ്ചില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ശേഷിക്കുന്ന മൂന്ന് സീറ്റുകളിലും ടിഎംസിയാണ് നിലവില്‍ ലീഡ് ചെയ്യുന്നത്.

തമിഴ്നാട്ടിലെ വിക്രവണ്ടി ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ സ്ഥാനാര്‍ഥി അന്നിയൂര്‍ ശിവ മുന്നിലാണ്. ഹിമാചലിലെ ഹമീര്‍പുരില്‍ ബിജെപിയാണ് മുന്നില്‍.

കഴിഞ്ഞ ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ബീഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പുണ്ടായത്.

ബിഹാറിലെ റുപൗലി, പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദ, മണിക്തല , തമിഴ്നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമര്‍വാര, ഹിമാചല്‍ പ്രദേശിലെ ഡെഹ്‌റ, ഹമീര്‍പൂര്‍, നലഗഡ, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലൂര്‍ പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പുണ്ടായത്.

നിലവിലുള്ള അംഗങ്ങളുടെ മരണത്തെ തുടര്‍ന്നും രാജിയെത്തുടര്‍ന്നുമാണ് ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. ഹിമാചല്‍ പ്രദേശില്‍ സിറ്റിംഗ് സ്വതന്ത്ര അംഗങ്ങള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഫലം എന്‍ഡിഎയ്ക്കും ഇന്ത്യാ സംഖ്യത്തിനും പ്രധാനമാണ്. ഉത്തരാഖണ്ഡടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വലിയ വിജയം നേടിയതാണ്. പക്ഷേ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അവര്‍ കനത്ത തിരിച്ചടി നേരിടുന്ന കാഴ്ചയാണ് നിലവിലുള്ളത്.