കൊച്ചി: പാളത്തിൽ മരം വീണതിനെ തുടർന്ന് താറുമാറായ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റിയതോടെയാണ് ട്രെയിനുകൾ കടത്തിവിട്ടത്.

മരം വീണതിനെ തുടർന്ന് തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി പിറവം സ്റ്റേഷനിലും, എംജിആർ ചെന്നൈ സെൻട്രൽ മെയിൽ വൈക്കം സ്റ്റേഷനിലും മണിക്കൂറുകളോളം പിടിച്ചിട്ടിരുന്നു.

വൈകുന്നേരം ഏഴിന് എറണാകുളം ടൗൺ റെയിൽവേസ്റ്റേഷനിൽ എത്തേണ്ട ജനശതാബ്ദി 9.24 നാണ് എത്തിയത്. 7.45 ന് ആലുവയിൽ എത്തേണ്ട ചെന്നൈ സെൻട്രൽ മെയിൽ 9.50 നാണ് എത്തിയത്.

കോട്ടയത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിനും വഴിയിൽ പിടിച്ചിട്ടിരുന്നു. 6.55 ന്എറണാകുളത്ത് എത്തേണ്ട ട്രെയിൻ 8.04 നാണ് എത്തിയത്.