വ­യ­നാ­ട്: പൂ­ക്കോ­ട് വെ­റ്റിന­റി സര്‍­വ­ക­ലാ­ശാ­ല വി­ദ്യാര്‍ഥി സി­ദ്ധാര്‍ഥ­ന്‍റെ മ­ര­ണ­ത്തില്‍ മു­ഖ്യ­പ്ര­തി സിന്‍ജോ ജോണ്‍­സണ്‍ അട­ക്കം എല്ലാ­വ­രും പി­ടി­യില്‍. കീ­ഴ­ട­ങ്ങാ­നാ­യി കല്‍­പ്പ­റ്റ ഡി­വൈ­എ­സ്­പി ഓ­ഫീ­സി­ലേ­ക്ക് എ­ത്തു­മ്പോള്‍ ബ­സ് സ്റ്റാന്‍റില്‍ വ­ച്ചാ­ണ് സിന്‍ജോ പി­ടി­യി­ലാ­യത്.

ക്രൂരമായി മര്‍ദിച്ചകാര്യം പുറത്തറിയാതിരിക്കാന്‍ സിന്‍ജോ സി­ദ്ധാര്‍­ഥനെ ഭീഷണിപ്പെടുത്തിയിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ തലയമുണ്ടാകി­ല്ലെ­ന്നാണ് ഇ­യാള്‍ ഭീഷ­ണി മു­ഴ­ക്കി­യതെന്നാണ് വിവരം.

മു­ഹമ്മ­ദ് ഡാ­നി­ഷ്, ആ­ദി­ത്യന്‍, കാ­ശി­നാഥന്‍, അല്‍­ത്താ­ഫ് എ­ന്നി­വരും ഇ­ന്ന് വിവിധ­യി­ട­ങ്ങ­ളില്‍വ­ച്ച് പോ­ലീ­സി­ന്‍റെ പി­ടി­യി­ലായി. ഇ­തോ­ടെ കേ­സി­ലെ 18 പ്ര­തി­കളും പി­ടി­യി­ലാ­യിട്ടുണ്ട്. ഇതിൽ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ മാസം പതിനെട്ടിനാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയായ വിവരം പുറത്തുവന്നത്.