കോഴിക്കോട്: ഇലക്ട്രൽ ബോണ്ടിൽ ഏറ്റവും കൂടുതൽ പണം ലഭിച്ചത് ബിജെപിക്കാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയിലേയ്ക്ക് മാറാൻ ഒരു പ്രമുഖ നേതാവ് 100 കോടിയാണ് ആവശ്യപ്പെട്ടതെന്നും ഗോവിന്ദൻ പറഞ്ഞു.

കമൽനാഥിനെപ്പോലെ മുതിൽന്ന കോൺഗ്രസ് നേതാവ് മാറുന്ന നാട്ടിൽ ആരാണ് ബിജെപിയിൽ ചേരാത്തതെന്നും അദ്ദേഹം ചോദിച്ചു. ലീഗില്ലാതെ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോറ്റ് തുന്നം പാടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗിനെ ഒഴിവാക്കിയാൽ കോൺഗ്രസിന്‍റെ അവസ്ഥ എന്താവും. ലീഗ് ഇല്ലാതെ രാഹുൽ വയനാട്ടിൽ മത്സരിക്കട്ടെ. തോൽവിയെന്താണെന്ന് അപ്പോൾ മനസിലാവും. ഗവർണറും കേന്ദ്ര ഏജൻസികളും സർക്കാരിന് എതിരാണ്. ഒരു കാര്യം പറഞ്ഞാൽ അത് നടപ്പാക്കുന്ന ആളാണ് പിണറായിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.