കൊച്ചി: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയ ആർഎസ്എസ് പ്രവർത്തകനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. യുവാവിനെതിരെ ചുമത്തിയ 153 A വകുപ്പ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് റദ്ദാക്കിയത്.

എന്നാൽ, സമൂഹമാധ്യമങ്ങളിൽ അനാവശ്യ കമന്‍റുകള്‍ ഇടുന്ന പ്രവണത യുവാക്കൾ ഒഴിവാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും അടക്കമുള്ള ഉന്നതരെ കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തുന്നത് യുവാക്കളുടെ ഹോബിയാണെന്നും കോടതി വ്യക്തമാക്കി.

പരിഷ്കൃത സമൂഹത്തിന്‍റെ അടിസ്ഥാനശിലകളിൽ ഒന്നാണ് മുതിർന്നവരെ ബഹുമാനിക്കൽ. രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രായമുള്ളവരെ ബഹുമാനിച്ചാൽ അവർ നിങ്ങളെയും ബഹുമാനിക്കുമെന്നും ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.