ന്യൂഡല്‍ഹി:നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നത്.

നിലവില്‍ ഛത്തീസ്ഗഡില്‍ അവര്‍ നേരിയ മുന്നേറ്റം നടത്തുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബിജെപി 47 ഇ‌ടങ്ങളിൽ ലീഡ് ചെയ്യുന്നു. 41 ഇ‌ടത്ത് കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഛത്തീസ്ഗഡില്‍ 90 സീറ്റുകളാണ് ആകെയുള്ളത്. 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മധ്യപ്രദേശില്‍ ബിജെപി 138 സീറ്റിലും കോൺഗ്രസ് 88 സീറ്റിലും ലീഡ് ചെയ്യുകയാണ്. 230 സീറ്റുകളാണ് ആകെയുള്ളത്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്.

രാജസ്ഥാനില്‍ 103 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. 84 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. നിലവില്‍ 11 ഇടത്ത് സ്വതന്ത്രരും ചെറുകക്ഷികളും ലീഡ് ചെയ്യുന്നുണ്ട്.

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ തെലുങ്കാനയില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. നിലവില്‍ 70 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 37 ഇടങ്ങളില്‍ മാത്രമാണ് ബിആര്‍എസ് ലീഡ് ചെയ്യുന്നത്.

മൂന്നാംവട്ടവും ഭരണത്തിലേറാം എന്ന കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ സ്വപ്നങ്ങളാണ് ഇവിടെ മങ്ങുന്നത്.